പ്രവാസി മലയാളികളെ അമ്പരപ്പിച്ച് ഭാഗ്യവാനായ രത്നാകരൻപിള്ള അറബ് പത്രങ്ങളിലും; രത്നാകരൻപിള്ള നാട്ടിൽ മാത്രമല്ല അങ്ങ് പ്രവാസലോകത്തും താരമാണ്
അറബ് പാത്രത്തിൽ ഒരു ഭാഗ്യജേതാവിന്റെ വാർത്ത വളരെ അമ്പരപ്പിൽ തന്നെയാണ് അറബ് വാർത്താമാധ്യമങ്ങളിൽ വന്നതിൽ അമ്പരപ്പിലാണ് പ്രവാസികൾ ഏവരും. ആറുകോടിയുടെ സംസ്ഥാന ക്രിസ്മസ് ബംബര്‍ ഭാഗ്യക്കുറി ജേതാവിന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 'നിധി'യുടെ രൂപത്തില്‍ വീണ്ടും ഭാഗ്യം വന്ന വാര്‍ത്ത അറബ് പത്രം വളരെ ഏറെ കൗതുകത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തന്നെ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ സ്വദേശി രത്നാകരന്‍ പിള്ളയെക്കുറിച്ചുള്ള വാര്‍ത്തയാണ് 'സബഖ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അങ്ങനെ 'ഭാഗ്യക്കുറിയോടൊപ്പം നിധിയും കിട്ടിയ ഇന്ത്യന്‍ ഭാഗ്യവാന്‍' എന്ന ശീര്‍ഷകത്തിലാണ് വാര്‍ത്ത ഇപ്പോൾ വവന്നിരിക്കുന്നത്. പ്രമുഖ അറബ് പത്രമായ 'സബഖി'ല്‍ ഹിന്ദീ മഹ്‌ഫൂദ (ഭാഗ്യവാനായ ഇന്ത്യന്‍) എന്ന വര്‍ണനയും വിവരണങ്ങളും വായിച്ച പല സ്വദേശികളും ഏറെ ആശ്ചര്യമായി മാറുകയായിരുന്നു.
രത്‌നാകരന്‍ അടുത്തിടെ കീഴ്പെരൂര്‍ പടിഞ്ഞാറ്റിന്‍കര തിരുവാള്‍ക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മതിലിനോട് ചേര്‍ന്ന് വാങ്ങിയ 20 സെന്‍റ് പുരയിടം ഡിസംബര്‍ മൂന്നിന് കിളക്കുന്നതിനിടെയാണ് 2600 എണ്ണം പുരാതന ചെമ്ബു നാണയങ്ങളടങ്ങിയ കുടം ലഭിച്ചതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത് തന്നെ. രത്നാകരന്‍ അറിയിച്ചതനുസരിച്ച് ആര്‍ക്കിയോളജി വകുപ്പ് എത്തുകയും നാണയങ്ങളുടെ മൂല്യം കണക്കാക്കി ഒരു വിഹിതം അദ്ദേഹത്തിന് നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുകയും ചെയ്തിരുന്നു.
അത്തരം നാണയങ്ങൾ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നവ എന്നാണ് അനുമാനം. ബാലരാമവര്‍മയുടെ ചുരുക്കപ്പേരായ ബി.ആര്‍.വി എന്നെഴുതിയ നാല് കാശ്, എട്ട് കാശ്, ചക്രം എന്ന പാറ്റേണിലുള്ളതാണ് ഭൂരിഭാഗം നാണയങ്ങളും ഉൾപ്പെടുത്തിരുന്നത്. എന്നാൽ 20 കിലോയോളം തൂക്കം വരുന്ന ഇവയുടെ വിശദമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അന്നത്തെ കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ ചെമ്ബുനാണയങ്ങള്‍ 1950 വരെ ഉപയോഗിച്ചിരുന്നവ എന്നാണ് കണക്കാക്കപ്പെടുന്നത്.
അതോടൊപ്പം തന്നെ നാണയങ്ങള്‍ മുഴുവന്‍ ക്ലാവ് പിടിച്ചതിനാല്‍ കെമിക്കല്‍ ക്ലീനിങ് നടത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏതായാലും ഭാഗ്യവാനായ ഇന്ത്യക്കാരനെക്കുറിച്ച് അന്താരാഷ്ട്ര മധ്യമങ്ങളും വര്‍ത്തയാക്കുന്നത് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. പുരാതന നാണയങ്ങള്‍ക്ക് ലോകവിപണിയില്‍ വന്‍ വിലയാണുള്ളതെന്നും നിധി കണ്ടെത്തിയ രത്നാകരന് പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്ന വിവരവും 'സബഖ്' പറയുന്നുണ്ട്.
https://www.facebook.com/Malayalivartha