കേരളത്തിൽ പൊറുതിമുട്ടി പ്രവാസികൾ; ദാരിദ്ര്യം വരിഞ്ഞുമുറുക്കിയതിനാൽ തിരിച്ച് മടങ്ങുന്നതിൽ വർധനവെന്ന് പഠന റിപ്പോർട്ട്, അഭയം പ്രവാസം മാത്രം
പ്രവാസ ലോകം കഠിനമായ ജീവിത അനുഭവങ്ങളാണ് നമുക്ക് മുന്നിൽ കാട്ടിത്തരുന്നത്. അത്തരത്തിൽ ഒത്തിരിയേറെ അനുഭവ കഥകളും നാം കണ്ടതാണ്. അതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ബെന്യാമിന്റെ ലോക പ്രശസ്തമായ ആടുജീവിതം കാട്ടിത്തരുന്നത് തന്നെ. പലപ്പോഴും നാം കേട്ട പലരുടെയും ജീവിത രീതികൾ എല്ലാം തന്നെ ആ നോവലിനോട് സാമ്യം തോന്നുന്നതുമാണ്. എന്നാൽ പ്രവാസ ജീവിതത്തിന് അവസാനം കുറിച്ചുകൊണ്ട് പ്രവാസികൾ നാടിൻറെ പച്ചപ്പ് കണ്ട നാട്ടിലെ ജോലികൾ ചെയ്ത ഇനി ജീവിതം കഴിച്ച് കൂടണം എന്ന സങ്കല്പങ്ങളുമായി എത്തുന്നവർക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത് തന്നെ.പ്രളയം മൂലം സംഭവിച്ച നഷ്ടം നികത്തുന്നതിനും ഉപജീവനം തുടരുന്നതിനുമായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ വീണ്ടും ഗള്‍ഫിലേക്ക് തന്നെ മടങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ട്. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തിയ കേരള കുടിയേറ്റ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വളരെ കൃത്യമായിവ്യക്തമാക്കുന്നത്.
അങ്ങനെ പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ നികഴ്ത്താനായി പ്രവാസജീവിതം ഉപേക്ഷിച്ചവര്‍ വീണ്ടും ഗള്‍ഫ് നാടുകളിലേക്ക് മടങ്ങിത്തുടങ്ങിയതായി സര്‍ക്കാരിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഗള്‍ഫിലേക്ക് ഉപജീവനത്തിനായി കുടിയേറുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും മടങ്ങി വന്ന പ്രവാസികള്‍ക്ക് പുതിയ സാഹചര്യം ശുഭകരമല്ലെന്നുമാണ് പഠനത്തില്‍ കൃത്യമായി പറയുന്നത്.
25 ലക്ഷം മലയാളികള്‍ വിദേശരാജ്യങ്ങളിലും 20 ലക്ഷത്തിലധികം മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലെ തൊഴിലിടങ്ങിലുണ്ട് എന്നതാണ് പഠനം വെളിപ്പെടുത്തുന്നത്. വിദേശരാജ്യങ്ങളിലുള്ള മലയാളികളില്‍ 90 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് വസിച്ചു വരുന്നത് തന്നെ. 1.13 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ വഴി കേരളത്തിലെത്തുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ കഴിഞ്ഞ വർഷത്തേക്കാൾ പ്രവാസികൾ നാട്ടിലെക്കൽ അയക്കുന്ന പൈസയുടെ തോത് കൂടിയതായും പഠനങ്ങൾ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ കഷ്ടപ്പെട്ട് ജോലിചെയ്തിട്ടാണെങ്കിലും കൃത്യമായ വേതനമാണ് മലയാളികൾ ഉൾപ്പടെയുള്ളവരെ പ്രവാസ ലോകത്തേക്ക് ക്ഷേണിക്കുന്നത് തന്നെ.
https://www.facebook.com/Malayalivartha