യുഎഇയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് വീണ് പെണ്‍കുട്ടി മരിച്ചതായി മാതാപിതാക്കൾ; ആത്മഹത്യയെന്ന് സംശയം,ദുരൂഹതയിൽ മൂന്നാമത്തെ പെൺകുട്ടി,ആശങ്കയോടെ പ്രവാസലോകം
യുഎഇയിൽ ആശങ്ക പടർത്തി ദുരൂഹസാഹചര്യങ്ങളിൽ പെൺകുട്ടികൾ കെട്ടിടത്തിന് മുകളിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തുന്ന വാർത്തകൾ ഏറിവരികയാണ്. നേരത്തെ രണ്ട് പ്രവാസി മലയാളികളായ പെൺകുട്ടികൾ മരിച്ചതായുള്ള വാർത്ത വന്നതിനുപുറമെ മറ്റൊരു വാർത്തയും പുറത്തേക്ക് വരികയാണ്. യുഎഇയില്‍ പതിനെട്ടുവയസ്സുകാരിയെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഷാർജയിലെ അൽ നാദ് അൽ കാസിമിയ പ്രദേശത്താണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ എന്നത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി അൽ ഗർബ് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടുകൂടിയാണ് പെൺകുട്ടിയെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണനിലയിൽ കണ്ടെത്തിയ വിവരം സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനെ വിളിച്ചറിയിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് ഫോറൻസിക് വിദദഗ്ദരും സിഐഡി ഉദ്യോഗസ്ഥരും ആംബുലൻസുമടങ്ങിയ സംഘം സംഭവസ്ഥലത്തെത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് നിലത്തുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടത് തന്നെ. തുടർന്ന് ഫോറൻസിക് സംഘവും പൊലീസും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയുണ്ടായി.
അതോടൊപ്പം തന്നെ അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നതായാണ് പോലീസ് ഭാഷ്യം. കുടുംബത്തിനൊപ്പം അബു ഷഗരയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. അതേസമയം, പെൺകുട്ടി എങ്ങനെയാണ് അൽ നാദ് അൽ കാസിമിയയിലെ കെട്ടിടത്തിൽ എത്തിയതെന്നതിനെ കുറിച്ച് പൊലീസിനിതുവരെ വ്യക്തതയായിട്ടില്ല എന്നാണ് ലാഭയമാകുന്ന വിവരം. യുഎഇയിൽ ഒരുമാസത്തിനുള്ള മൂന്നാമത്തെ പെൺകുട്ടിയെയാണ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുന്നത് തന്നെ.
https://www.facebook.com/Malayalivartha