അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അത്യാധുനിക സംവിധാനങ്ങളുള്ള 6.4 ടണ്‍ ഭാരമുള്ള ട്രംപിന്റെ ഔദ്യോഗിക വാഹനത്തിന്റെ കാര്യത്തില്‍ മാത്രം കടുത്ത ആശങ്കയിലാണ് ആഗ്രയിലെ പ്രാദേശിക ഭരണകൂടം......
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അത്യാധുനിക സംവിധാനങ്ങളുള്ള 6.4 ടണ്‍ ഭാരമുള്ള ട്രംപിന്റെ ഔദ്യോഗിക വാഹനത്തിന്റെ കാര്യത്തില്‍ മാത്രം കടുത്ത ആശങ്കയിലാണ് ആഗ്രയിലെ പ്രാദേശിക ഭരണകൂടം......
ബീസ്റ്റ് എന്ന് പേരുള്ള ട്രംപിന്‍റെ 6.4 ടണ്‍ ഭാരമുള്ള കാറിനും ഒരു ഡസനോളം വരുന്ന അകമ്പടി വാഹനങ്ങള്‍ക്കും പോകാനുള്ള ശേഷി ആഗ്രയിലെ റെയില്‍വേ പാലത്തിനുണ്ടോ എന്നതാണ് അധികൃതരെ കുഴയ്ക്കുന്ന ഒരു പ്രശ്നം.അതിലും പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം 1998ലെ സുപ്രീംകോടതി വിധി പ്രകാരം വൈദ്യുത വാഹനങ്ങളല്ലാത്ത മറ്റു വാഹനങ്ങള്‍ക്കൊന്നും തന്നെ താജ്മഹലിന് സമീപത്തേക്ക് പ്രവേശനമില്ല എന്നതാണ് .
ചരിത്രപ്രധാനമായ സ്ഥലമായതിനാലാണ് 1998-ല്‍ വാഹനങ്ങള്‍ കടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. വാഹനമില്ലാതെ ട്രംപിന് ഇത്രയുമധികം സഞ്ചരിക്കാനാകുമോ എന്നും സംശയമാണ്.
ട്രംപിന്റെ ബിറ്റ്‌സ് ഇന്ധനം നിറയ്ക്കുന്ന കാറാണ്. ഔദ്യോഗിക യാത്രയായതിനാല്‍ താജ്മഹല്‍ സന്ദര്‍ശനത്തില്‍ ട്രപും അദ്ദേഹത്തിന്റെ ഭാര്യ മിലേനിയ ട്രംപും ഈ കാറിലാണ് യാത്ര ചെയ്യുക.
അതേസമയം ട്രംപിന്റെ വാഹനം താജ്മഹല്‍ പരിധിയില്‍ കയറിയാല്‍ നിയമപ്രശ്‌നമുണ്ടാകുമോയെന്ന ആശയക്കുഴപ്പമാണ് പ്രാദേശിക ഭരണകൂടത്തിനിടയില്‍ നിലനില്‍ക്കുന്നത്.......ഫെബ്രുവരി 24ന് വൈകീട്ടാണ് ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്......
ഇതുപോലെ തന്നെ അധികാരികളുടെ ഉറക്കം കെടുത്തുന്നത് ട്രംന്പിന്റെ പടുകൂറ്റൻ കാറാണ് .ആഗ്ര വിമാനത്താവളത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള റെയില്‍വേ മേല്‍പ്പാലത്തിലൂടെയാണ് ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുന്നത് ..എന്നാല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് ഈ മേല്‍പ്പാലം വഴി കടന്നുപോകാനുള്ള അനുമതി ഇല്ല.......
ആഗ്ര വിമാനത്താവളത്തില്‍ നിന്ന് ട്രംപിനെയും ഭാര്യയെയും കൊണ്ടുപോകുന്നതും വരുന്നതും ഈ കാറിലാണ്. കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ച കൂറ്റന്‍ കാറാണ് ബീസ്റ്റ്. 6.4 ടണ്‍ ഭാരമാണ് ട്രംപിന്റെ കാറിന്.. ഇതിനും പുറമെ കാറിന് അകമ്പടിയായി നിരവധി സുരക്ഷാ കാറുകളും സഞ്ചരിക്കും. അതിന് പുറമെ, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാവാഹനങ്ങളും ട്രംപിനെ അനുഗമിക്കും.
വിമാനത്താവളത്തില്‍ നിന്ന് താജ്മഹലിലേക്കുള്ള ചെറിയ വാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ പോയിരുന്നത്. അകമ്പടി കാറുകളുടെ തുടര്‍ച്ചയായുള്ള ഭാരം താങ്ങാന്‍ പാലത്തിന് ശേഷിയുണ്ടോ എന്നത് അധികൃതരെ വലയ്ക്കുന്നു.
ട്രംപിന്റെ സുരക്ഷാ ടീമിന് ഈ റൂട്ടിലുള്ള പാലത്തിന്റെ വിഷയങ്ങളും മറ്റും അറിയാമെന്നും എന്തെങ്കിലും പ്രശ്‌നമോ എതിര്‍പ്പോ അവര്‍ ഉന്നയിച്ചിട്ടില്ലെന്നും ആഗ്ര കമ്മീഷ്ണര്‍ അനില്‍ കുമാര്‍ പറഞ്ഞു ...അതേസമയം സന്ദര്‍ശകരുടെ വാഹനങ്ങളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ആഗ്രയിലെ ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ട് വസന്ത് സ്വരാങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട് ....
അടിയന്തര സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ പൂര്‍ണമായും വൈദ്യുതിയിലോടുന്ന ഒരു ബസ് ആഗ്ര വികസന അതോറിറ്റിയുടെ കൈവശമുണ്ട്. എന്നാല്‍ ഫെബ്രുവരി 24ന് ഈ വൈദ്യുത ബസ് ഉപയോഗിക്കുമോ എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. ......
2000-ല്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണാണ് മുമ്പ് താജ്മഹല്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ്. അന്ന് അദ്ദേഹം സഞ്ചരിച്ചത് തന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. എന്നാല്‍ പ്രസിഡന്റ് പദം ഒഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താജ്മഹലിലേക്കെത്തിയപ്പോള്‍ വൈദ്യുത ബസിലാണ് കയറിയത്
2015-ല്‍ ഒബാമ താജ്മഹല്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞെങ്കിലും സൗദി രാജാവ് മരിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കി. എന്തായാലും പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രസിഡന്‍റിന്‍റെ താജ്മഹല്‍ സന്ദര്‍ശനം സുഗമമാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം.
https://www.facebook.com/Malayalivartha