കടുത്ത നടപടികളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ; കൊറോണ ബാധിതനായ പ്രവാസി മനപ്പൂർവം തുപ്പി രോഗം പറത്താൻ നോക്കി, വധശിക്ഷയ്ക്ക് വിധിച്ച് സൗദി
കൊറോണ വൈറസ് ഉണ്ടെന്ന് അറിഞ്ഞിട്ടും കഴിഞ്ഞയാഴ്ച ഒരു മാളിൽ ഷോപ്പിംഗ് കാർട്ടുകളിൽ അറിഞ്ഞുകൊണ്ട് തുപ്പിയതിന് ഒരു പ്രവാസി തൊഴിലാളിയ്ക്ക് വധശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ബുധനാഴ്ച റിപ്പോർട്ട് ചെയ്യുകയുണ്ടായി. സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യയായ ഹെയ്ലിൽ കഴിഞ്ഞ ദിവസമാണ് ആ സംഭവം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. പ്രവിശ്യയിലെ ഒരു ഷോപ്പിങ് മാളിലെത്തിയ ഒരു വ്യക്തി അവിടത്തെ ട്രോളികളിലും വാതിലുകളിലുമൊക്കെ തുപ്പുകയുണ്ടായി. ഇത് ശ്രദ്ധയിൽ പെട്ട മാൾ ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയുണ്ടായി.
എന്നാൽ കൊറോണ വൈറസിനെതിരെ രാജ്യം പോരാടുകയാണ്. കൊറോണ വൈറസ് പ്രചരിപ്പിച്ചതിന് അൽ ബഹാ മേഖലയിലെ ബൽജുരാഷി ഗവർണറേറ്റിലെ ഒരു കടയിൽ ഷോപ്പിംഗ് വണ്ടികൾ അറിഞ്ഞുകൊണ്ട് തുപ്പിയതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ വ്യക്തിയെ അധികൃതർ അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി. പ്രവാസിക്ക് വധശിക്ഷ നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂഷൻ വിശദീകരിക്കുകയുണ്ടായി. എന്നാൽ ഒരു വിദേശപൗരൻ എന്നല്ലാതെ ഏത് രാജ്യത്തെ പൗരനാണ് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കസ്റ്റഡിയിൽ ഇരിക്കവേ നടത്തിയ പരിശോധനയിലാണ് ഇയാൾ കൊറോണാ ബാധിതനാണെന്ന് തെളിഞ്ഞത്. എന്നാൽ ഇങ്ങനെ പ്രവർത്തിക്കുന്ന സമയത്ത് തനിക്ക് രോഗബാധയുണ്ടോ എന്ന കാര്യം അയാൾക്ക് അറിയാമായിരുന്നോ എന്നും വ്യക്തമല്ല. ഇയാൾ രോഗിയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അന്ന് ആ മാൾ സന്ദർശിച്ച എല്ലാവരോടും കോവിഡ് 19 പരിശോധനക്ക് വിധേയരാകാൻ സൗദി ഭരണകൂടം ആവശ്യപ്പെടും ചെയ്തിട്ടുണ്ട്. അയാൾ വേറെയിടങ്ങളിലും ഇപ്രകാരം ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
അതോടൊപ്പം തന്നെ വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ഹെയിൽ പ്രദേശത്താണ് ഇയാളെയും മറ്റ് മൂന്ന് പ്രവാസികളെയും കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതസൗദി അറേബ്യയിൽ കോവിഡ്-19 മൂലം മൂന്ന് പേർ മരിച്ചു, 1,104 കേസുകൾ സ്ഥിരീകരിക്കുകയുണ്ടായി. ഇതേതുടർന്ന് രാജ്യം രാജ്യവ്യാപകമായി കർഫ്യൂയിലാണ്, രാജ്യത്തിലെ 13 പ്രദേശങ്ങൾ തമ്മിലുള്ള ചലനം നിരോധിച്ചിരിക്കുന്നു.സ്കൂളുകളും സർവകലാശാലകളും അടച്ചുപൂട്ടുകയും പള്ളികളിൽ പ്രാർത്ഥന നിരോധിക്കുകയും ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha