ഒമാനിൽ 15 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; സമൂഹവ്യാപനം കണ്ടെത്തിയ ഏക ഗൾഫ് രാഷ്ടം,ഇനിയുള്ള നാളുകൾ കടുക്കും; കർശന നിയന്ത്രണത്തിലേക്ക്
കർണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സമൂഹ വ്യാപനം കണ്ടെത്തിയ ഒമാനില്‍ ഞായറാഴ്ച 15 പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 167 ആയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി. മറ്റ് ഗൾഫ് റഹ്‌ട്രങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും സമൂഹ വ്യാപനം വലിയ വിപത്തിലേക്ക് കൊണ്ടെത്തിക്കും എന്നാണ് വെളിപ്പെടുത്തുന്നത്.
അതേസമയം കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനിലെ മൂന്ന് ഗവര്‍ണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമാന്‍ കൃഷി - മത്സ്യബന്ധന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് റിപ്പോർട്ട്. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നൽകിയിരിക്കുന്നത് തന്നെ. ഈ തീരുമാനം മാര്‍ച്ച് 28 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ മത്സ്യബന്ധന തൊഴിലാളികളെയും, വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ബദല്‍ വിപണന സംവിധാനം തയ്യാറാക്കുവാന്‍ മന്ത്രാലയം അതാതു ഗവര്‍ണറേറ്ററുകളിലെ ഡയറക്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോകതാക്കള്‍ക്ക് മത്സ്യങ്ങള്‍ വാണിജ്യ കേന്ദ്രങ്ങളില്‍നിന്നും , മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുവാന്‍ സാധിക്കുന്നതായിരിക്കും. കൊറോണ വൈറസിനെ തടയുന്നതിന്റെ ഭാഗമായി ധ്രുതഗതിയിൽ കൃത്യമായ നിയന്ത്രണങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.
https://www.facebook.com/Malayalivartha