Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..


നാളെ ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..


കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..പ്രസവിച്ചാൽ മാത്രം അമ്മയാകുമോ..നവജാത ശിശുവിന്റെ നെറ്റിയില്‍ നിന്നും രക്തം വരുന്നതും തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി.


ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...

ഗൾഫ് മേഖല വൻ തകർച്ചയിലേക്ക് ..ആശങ്കപരത്തി പുതിയ റിപോര്‍ട്ട്; അസോസിയേറ്റഡ് പ്രസ് പറയുന്നതിങ്ങനെ

29 APRIL 2020 11:25 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 എന്ന കൊലയാളി വൈറസ് ലോകമാകെ തകർത്തെറിയുകയാണ് .അതിജീവനത്തിനായുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ .ഇപ്പോഴിതാ ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യ അവരുടെ സ്വപ്‌ന പദ്ധതികളെല്ലാം വൈകിപ്പിക്കാനാണ് സാധ്യത. ബഹ്‌റൈനും കനത്ത തിരിച്ചടി നേരിടും. ഇറാഖില്‍ ഒട്ടേറെ സര്‍ക്കാര്‍ ജോലിക്കാരെ പിരിച്ചുവിടും. ഗള്‍ഫില്‍ നിന്ന് പൗരന്‍മാര്‍ ജോലി നഷ്ടമായി തിരിച്ചെത്തിയാല്‍ ഈജിപ്ത്, ലബ്‌നാന്‍ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക രംഗം ക്ഷീണിക്കും.

ഗള്‍ഫ് മേഖലയെ ആശ്രയിച്ചാണ് അറബ് ലോകത്തെ മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ നേരിടുന്ന തിരിച്ചടി പശ്ചിമേഷ്യയെ മൊത്തത്തില്‍ ബാധിക്കാനാണ് സാധ്യത എന്ന് വിദഗ്ദ്ധർ പറയുന്നു.. രണ്ട് കാര്യങ്ങളാണ് ഗള്‍ഫിനും അറബ് രാജ്യങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതെന്നും അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ളതാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പശ്ചാത്തലത്തില്‍ എണ്ണവില ഇടിഞ്ഞതാണ് ഗള്‍ഫ്-അറബ് മേഖലയെ ആശങ്കയിലാക്കുന്ന മറ്റൊരു കാര്യം. പശ്ചിമേഷ്യയ്ക്ക് രണ്ട് പ്രഹരമാണ് ഏല്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


കൊറോണ വ്യാപിക്കുകയും ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് എണ്ണയ്ക്ക്് ആവശ്യക്കാര്‍ കുറഞ്ഞത്. ഇതോടെ നേരത്തെ വില കുറഞ്ഞിരുന്ന എണ്ണ കൂടുതല്‍ ആഴങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഈ പ്രതിസന്ധി കാര്യമായും ബാധിച്ചത് എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ്.

ഈ വര്‍ഷം ഗള്‍ഫ്-അറബ് സാമ്പത്തിക രംഗം കൂടുതല്‍ തകരുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖിന്റെ സമ്പദ്‌വ്യവസ്ഥ അഞ്ച് ശതമാനം ഇടിയും. ഇറാഖിന്റെ പ്രധാന വരുമാനം എണ്ണ കയറ്റുമതി മാത്രമാണ്. ഇവിടെ സര്‍ക്കാര്‍ വിരുദ്ധ വികാരവും ശക്തമാണ്.
ഗള്‍ഫ് രാജ്യങ്ങളെക്കാളും പ്രതിസന്ധിയിലാകാന്‍ സാധ്യത ഇറാഖാണ്. ഗള്‍ഫ് രാജ്യങ്ങള്‍ മറ്റു വരുമാന സ്രോതസുകളെ അല്‍പ്പമെങ്കിലും ആശ്രയിക്കുന്നുണ്ട്. വിദേശത്തുള്ള അവരുടെ നിക്ഷേപവും ഗള്‍ഫിന് ആശ്വാസമാണ്. എന്നാല്‍ ഇറാഖിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയുടെ നാളുകളാണ് വരാന്‍ പോകുന്നതെന്ന് എപി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖ് ബജറ്റിന്റെ 90 ശതമാനം ആശ്രയിക്കുന്നത് എണ്ണ വരുമാനത്തെയാണ്. തൊഴിലില്ലായ്മ രൂക്ഷമായ ഇറാഖില്‍ കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷോധം നടന്നിരുന്നു. ഒട്ടേറെ പേരാണ് ഇവിടെ പോലീസ് വെടിവയ്്പ്പില്‍ മരിച്ചത്. പുതിയ സാഹചര്യത്തില്‍ പ്രതിഷേധം വീണ്ടും ശക്തിപ്പെടും.

എണ്ണവില ബാരലിന് 20 ഡോളറിലാണ് നിലവില്‍ ശരാശരി വില്‍പ്പന നടക്കുന്നത്. 2001ന് ശേഷം ഇത്രയും താഴ്ന്ന നിരക്കില്‍ വില്‍പ്പന നടക്കുന്നത് ആദ്യമാണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വില കാര്യമായി ഉയര്‍ന്നിട്ടില്ല. മെയ്-ജൂണ്‍ മാസങ്ങളില്‍ എണ്ണ രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
മെയ് മാസം മുതല്‍ ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുക ഇറാഖിനാണ്. കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ച് വലിയ രാജ്യങ്ങളുടെ വിപണികള്‍ കീഴടക്കാന്‍ ഇറാഖ് തീരുമാനിച്ചിരുന്നു. ഈ വേളയിലാണ് വെട്ടിക്കുറയ്ക്കാനുള്ള കരാര്‍ നടപ്പായിരിക്കുന്നത്.

എണ്ണവിലയിലെ കുറവ് ഗള്‍ഫ് മേഖലയുടെ ഭാവി നിക്ഷേപങ്ങളെ കാര്യമായി ബാധിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ മുരടിക്കാനും സാധ്യതയുണ്ട്. സൗദി അറേബ്യ അഞ്ച് ശതമാനം ചെലവ് ചുരുക്കാന്‍ സാധ്യതയുണ്ട്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതികള്‍ വൈകാനാണ് സാധ്യത.


സൗദി അറേബ്യയുടെ വിദേശ നിക്ഷേപങ്ങളിലും ഇടിവ് സംഭവിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കുവൈത്തിന് കാര്യമായി പ്രതിസന്ധി നേരിടില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബഹ്‌റൈന്‍ ജിഡിപിയില്‍ കാര്യമായ ഇടിവ് സംഭവിക്കും. ബഹ്‌റൈന്റെ കടം അയല്‍രാജ്യങ്ങള്‍ അടുത്തിടെ എഴുതിതള്ളിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടാല്‍ കേരളത്തെ നേരിട്ട് ബാധിക്കും. കാരണം ഒട്ടേറെ മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. പ്രവാസികളുടെ പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍കൂട്ടാണ്. നിലവില്‍ കൊറോണ ഭീതിക്കിടെ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. പലരും ജോലി പോയി താമസസ്ഥലത്ത് കുടുങ്ങിയിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിന് നേരത്തെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇത് വിദേശികള്‍ക്ക് ജോലി നഷ്ടമാകുന്നതിന് വഴി ഒരുക്കി. ഈ പ്രതിസന്ധി മലയാളികള്‍ നേരിടുന്നതിനിടെയാണ് കൊറോണ വ്യാപനമുണ്ടായത്. ഇതോടെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികള്‍ കൂടി പ്രതിസന്ധിയിലായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍  (2 hours ago)

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി  (2 hours ago)

ഗവേഷണ പ്രബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് വീണാ ജോര്‍ജ്  (2 hours ago)

ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ച് സഹപാഠികള്‍  (4 hours ago)

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍  (5 hours ago)

നീന്തല്‍ കുളത്തിലെ വെള്ളം മൂക്കില്‍ കയറിയതാണ് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് കാരണം  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തില്‍ ലേഖനം  (5 hours ago)

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (5 hours ago)

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം 'എമര്‍ജന്‍സി ബ്രേക്കിട്ട്' പൈലറ്റ്  (6 hours ago)

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍  (6 hours ago)

പുതിയ തുടക്കവുമായി ബേസില്‍ ജോസഫ്  (6 hours ago)

വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി; കാലതാമസം വരുത്തുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ സാധ്യമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം  (7 hours ago)

കണ്ണൂരില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി  (7 hours ago)

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്  (7 hours ago)

ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് വി ഡി സതീശന്‍  (7 hours ago)

Malayali Vartha Recommends