കലിയടങ്ങാതെ കൊറോണ; ദുബായിൽ മലയാളി മരിച്ചു, ഗള്‍ഫില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 23 ആയി, താങ്ങാനാകാതെ പ്രവാസികൾ
പ്രവാസലോകത്ത് കലിയടങ്ങാതെ കൊറോണ നിരവധി ജീവനുകളെ കവർന്നെടുക്കുകയാണ്. അത്തരത്തിൽ നിരവധി മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇപ്പോഴിതാ കോവിഡ്–19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി 63 വയസുള്ള എം.ടി.പി. അബ്ദുല്ല ആണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. വർഷങ്ങളായി യുഎഇയിൽ തന്നെയാണ് കഴിഞ്ഞുപോന്നിരുന്നത്. ദുബായ് ദെയ്റയിൽ റസ്റ്ററന്റിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ജമീല. മക്കൾ: നജീബ്, നജ്മ. മരുമകൻ: അബ്ദുസ്സലാം.
അതേസമയം കോവിഡ് 19 ബാധിച്ച് ദുബായില്‍ ഒരു മലയാളി കൂടി ഇന്ന് രാവിലെ മരിക്കുകയുണ്ടായി. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. മുപ്പത്തഞ്ചു വയസായിരുന്നു ഇദ്ദേഹത്തിന്. ടാക്‌സി ഡ്രൈവറായിരുന്നു രതീഷ്. ശ്വാസ തടസത്തെതുടര്‍ന്നു ഈ മാസം പന്ത്രണ്ടിനാണ് അല്‍ബര്‍ഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു കോവിഡ് സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. ഇന്നലെ രാത്രി വൈകിയാണ് മരണം സ്ഥിരീകരിച്ചത്.
അതായത് ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രതീഷ്. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ് ഇദ്ദേഹം. അതോടൊപ്പം തന്നെ മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്ന് സംസ്‌കരിക്കുമെന്ന് ദുബായിലെ ബന്ധുക്കള്‍ അറിയിക്കുകയുണ്ടായി. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി ഉയരുകയുണ്ടായി.
കൊറോണ മാത്രമല്ല മറ്റുപല ആരോഗ്യപ്രശ്നങ്ങൾ മൂലം പ്രവാസലോകത്ത് മരിക്കുന്ന പ്രവാസികളുടെ നിരക്കും ഉയരുകയാണ്. ഹൃദയാഘാതം മൂലം നിരവധി പ്രവാസി മലയാളികൾ മരണത്തിന് കീഴടങ്ങുകയാണ്.
https://www.facebook.com/Malayalivartha