ഇടനെഞ്ച് തകർന്നു പ്രവാസികൾ; വിദേശത്ത്പൊലിഞ്ഞത് 80 ലധികം മലയാളി ജീവനുകൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്...
പ്രതീക്ഷിച്ചപോലെതന്നെ കേരളത്തിന് ഇന്നും ആശ്വാസത്തിന്റെ ദിനമാണ്. ആർക്കും തന്നെ കോവിഡ് ബാധ സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ മലയാളികളെ സംബന്ധിച്ച് അത്രകണ്ട് ആശ്വസിക്കാനുള്ള വകയല്ല പ്രവാസ ലോകത്തു നിന്നും അറിയാൻ കഴിയുന്നത്. എൺപതിലധികം മലയാളികളുടെ ജീവനാണ് ഈ കൊറോണ കാലത്ത് വിദേശത്ത് പൊലിഞ്ഞത്.
ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിലായി 80 ലധികം മലയാളികള്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത് ആശ്വസിപ്പിക്കുന്നതാണ്. എന്നാല്‍ രാജ്യത്തിന് പുറത്ത് മഹാമാരിയുടെ പിടിയില്‍ അകപ്പെട്ട് കേരളീയര്‍ കഴിയുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന നിരവധി മലയാളികളെയും ഇത് രൂക്ഷമായി ബാധിച്ചു. വേദനിപ്പിക്കുന്ന അനുഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുയർത്തുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പത്തൊൻപതു മലയാളികളാണ് ഗൾഫിൽ മരിച്ചത്. അതേസമയം, ഗർഭിണികളടക്കം അത്യാവശ്യക്കാരെ മടക്കികൊണ്ടുപോകാൻ ഇനിയും വൈകരുതെന്നാണ് പ്രവാസലോകത്തിൻറെ അഭ്യർഥന.
മഹാമാരിയിൽ പ്രവാസലോകത്ത് മരിക്കുന്നവരുടേയും രോഗബാധിതരുടേയും എണ്ണം ഉയരുന്നത് മലയാളികൾക്കിടയിൽ കടുത്ത ആശങ്കയാണുയർത്തുന്നത്. യുഎയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന നാലിൽ ഒരാൾ മലയാളിയാണ്. മരിക്കുന്നവരിലേറെയും ഹൃദ്രോഗം അടക്കം ജീവിതശൈലീ രോഗങ്ങളുള്ളവർ. അൻപതുവയസിനു താഴെയുള്ളവരാണ് മരിക്കുന്നവരിൽ പകുതിയോളവും. ജീവിതശൈലീ രോഗങ്ങൾ അലട്ടുന്ന ഭൂരിപക്ഷം പ്രവാസികളെയും ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകൾ. ഈ പശ്ചാത്തലത്തിലാണ് ജോലിനഷ്ടപ്പെട്ടവർ, ഗർഭിണികൾ തുടങ്ങിയവരെ മുൻഗണനാക്രമത്തിൽ നാട്ടിലേക്കു മടങ്ങാൻ അവസരമൊരുക്കണമെന്ന് ആവശ്യമുയരുന്നത്.
തൊഴിലാളി ക്യാപുകളിലടക്കം രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. സൌദിയിൽ കോവിഡ് ബാധിതരിൽ 91 ശതമാനവും വിദേശികളാണ്. അതിൽ ഭൂരിപക്ഷവും മലയാളികളടക്കമുള്ള ഇന്ത്യക്കാരും. യുഎഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഒട്ടേറെ മലയാളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ലത്. അടിയന്തിര ആവശ്യമുള്ളവരെ നാട്ടിലേക്കെത്തിക്കാൻ ഇനിയും വൈകിയാൽ മരണസംഖ്യ ഉയരുമെന്നാണ് പ്രവാസലോകം ആശങ്കപ്പെടുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 61 പേരുടെ ഫലം നെഗറ്റീവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതുവരെ 499 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 95 പേരായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അതില്‍ 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി.
21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്ബിളുകളാണ് പരിശോധയ്ക്ക് അയച്ചത്. 32, 315 എണ്ണം രോഗബാധിയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാഗ്രൂപ്പുകളില്‍ 2413 സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതില്‍ 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പുതുതായി കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha