Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ഫോൺകാൾ വിശ്വസിക്കരുതേ; പ്രവാസികൾക്കായി വലവിരിച്ച് വൻ തട്ടിപ്പ് സംഘം

06 MAY 2020 08:37 AM IST
മലയാളി വാര്‍ത്ത

എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്താൻ കാത്തിരിക്കുകയാണ് നമ്മുടെ പ്രവാസികൾ. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് പ്രവാസികളുടെ പണം തട്ടാൻ കോവിഡ്-19 കാലത്തെ ഉപയോഗപ്പെടുത്തുകയാണ് തട്ടിപ്പ് സംഘം. നാട്ടിലേക്ക് മടങ്ങാൻ എംബസി വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാത്തിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് രീതിയുമായി സംഘം ഇറങ്ങിയിരിക്കുന്നത്.

രജിസ്റ്റർ ചെയ്തവരെ എംബസി അധികൃതർ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ അറിഞ്ഞശേഷം വിമാനയാത്രക്ക് വേണ്ട സംവിധാനങ്ങൾ ക്രമീകരിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനിടയിൽ എംബസിയിൽനിന്ന്‌ വിളിക്കുന്നുവെന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘവും രംഗത്തെത്തിയിരിക്കുന്നത്.. തുടർന്ന് ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. ഇതിന്ശേഷം മൊബൈൽ ഫോണിൽ ഉടൻ ഒരു 'ഒ.ടി.പി' വരുമെന്നും അത് പങ്ക് വെക്കണമെന്നും ആവശ്യപ്പെടുന്നു. ഏതെങ്കിലും തരത്തിൽ അക്കൗണ്ട് വിവരങ്ങൾ അറിഞ്ഞ് ആളുകളുടെ കൈയിലുള്ള പണം അപഹരിക്കാൻ വേണ്ടിയാവാം സംഘം ഈ രീതി പ്രയോഗിക്കുന്നത്. എംബസിയുടെ പ്രവർത്തന രീതി ഇത്തരത്തിൽ അല്ലെന്നത് എല്ലാവരും പെട്ടെന്ന് മനസ്സിലാക്കികൊള്ളണമെന്നുമില്ല.എങ്ങനെയെങ്കിലും നാട്ടിലെത്താനായി ചിലപ്പോൾ ജീവിതകാലം മുഴുവൻ സമ്പാദിച്ച പണവും,വീട്ടുകാർ സ്വരൂക്കൂട്ടിയതും എല്ലാം ചേർത്താവും അക്കൗണ്ടിൽ പണമുണ്ടാക്കുക.ഇവ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് പ്രവാസികളുടെ നിസ്സഹായത മുതലെടുത്ത് ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

നാട്ടിലേക്ക് പോകാനുള്ള വെപ്രാളത്തിലോ, കോവിഡ് പശ്ചാത്തലത്തിലുള്ള മാനസികാവസ്ഥ കൊണ്ടോ ആളുകൾ ഒന്നും ചിന്തിക്കാതെ 'ഒ.ടി.പി' നൽകിയാൽ നഷ്ടമാവുന്നത് കഷ്ടപ്പെട്ട് സ്വരൂപിച്ച പണമായിരിക്കും.

ഇത്തരത്തിൽ ഒരു ഫോൺകോൾ ലഭിച്ച പ്രവാസി മലയാളിയോട് 'നാട്ടിലേക്ക് പോകാനുള്ളവരുടെ അന്തിമപട്ടിക തയാറാക്കുന്നതിന്റെയും വിമാന ടിക്കറ്റ് എടുക്കുന്നതിന്റെയും ഭാഗമായാണ് ഇത്' എന്നാണ് മറുതലക്കൽനിന്ന്‌ അറിയിച്ചത്. എംബസിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഉണ്ടെന്നും അവരോട് ഇക്കാര്യം വിശദീകരിച്ച ശേഷം തിരികെ വിളിക്കാമെന്നും അറിയിച്ചതോടെ രജിസ്‌ട്രേഷൻ ഉടൻ ചെയ്തില്ലെങ്കിൽ സിം കാർഡ് പ്രവർത്തനഹിതമാവുമെന്ന മറുപടി വന്നു. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള രജിസ്‌ട്രേഷനും സിം കാർഡും തമ്മിലെന്ത് ബന്ധം എന്ന് തിരിച്ച് ചോദിച്ചപ്പോൾ അവർക്ക് ഉത്തരം മുട്ടുകയും ചെയ്തു. ഇക്കാര്യം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോഴേക്കും ഫോൺ കോൾ കട്ട് ചെയ്യപ്പെടുകയും ചെയ്തു. മാനസികമായി ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ചിലപ്പോൾ ആളുകൾ പെട്ടുപോയേക്കാം.ഇതുപോലെ വ്യക്തമായ രീതിയിൽകാര്യനാൽ തിരിച്ചു ചോദിക്കാൻ എല്ലാവര്ക്കും സാധിക്കണമെന്നുമില്ല .

നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തവരുമായി എംബസി ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് കാര്യങ്ങൾ തിരക്കി വരികയാണ്. മൊബൈൽ ഫോണിൽ 'ഒ.ടി.പി' പോലുള്ള സന്ദേശങ്ങൾ അയക്കുകയോ ആവശ്യപ്പെടുകയോ പോലുള്ള ഇടപാടുകൾ എംബസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകളിൽപ്പെടാതിരിക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആർ.സജീവ് അറിയിച്ചു.

മടക്കയാത്ര രീതികൾ ഇപ്രകാരമാണ്

: മടക്കയാത്രക്ക് രജിസ്റ്റർ ചെയ്തവരിൽ നിന്നും ജോലി നഷ്ടപെട്ട തൊഴിലാളികൾ, ഗർഭിണികൾ, പ്രായമായവർ, ഗുരുതര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തുടങ്ങിയവരെ മുൻഗണനാ ക്രമത്തിൽ എംബസി ഉദ്യോഗസ്ഥർ ഫോണിൽ വിളിക്കും. ഇവരിൽ ഉടൻ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി പ്രത്യേക പട്ടിക തയ്യാറാക്കും. അവർ ഇറങ്ങാൻ ആഗ്രഹിക്കുന്ന വിമാനത്താവളം, അവിടേക്കുള്ള വിമാനസമയം എന്നിവ രേഖപ്പെടുത്തും. തുടർന്ന് ഈ പട്ടിക എയർ ഇന്ത്യക്ക് കൈമാറും. ഈ വിവരം എംബസി തന്നെ ഓരോരുത്തർക്കും നൽകും. തുടർന്ന് എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ, ഓഫീസിൽ നേരിട്ടെത്തിയോ ആണ് ആളുകൾ പണമടച്ച് ടിക്കറ്റ് വാങ്ങേണ്ടത്.

എംബസി തയാറാക്കുന്ന ഈ പട്ടികയിൽ ഉൾപ്പെടാത്ത ഒരാൾക്ക് പോലും എയർ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ലഭിക്കില്ല. ഇതാണ് ഇക്കാര്യത്തിൽ എംബസി പിന്തുടരുന്ന രീതിയെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആർ.സജീവ് വ്യക്തമാക്കി. നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാനത്താവളത്തിൽ യു.എ.ഇ ഗവൺമെന്റിന്റെ റാപ്പിഡ് കോവിഡ് ടെസ്റ്റ് ഉണ്ടാവും. ഇതിൽ നെഗറ്റീവായവർക്ക് മാത്രമായിരിക്കും യാത്രാനുമതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (6 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (11 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (16 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (33 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends