Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

ആ ഫോൺകാൾ വിശ്വസിക്കരുതേ; പ്രവാസികൾക്കായി വലവിരിച്ച് വൻ തട്ടിപ്പ് സംഘം

06 MAY 2020 08:37 AM IST
മലയാളി വാര്‍ത്ത

എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്താൻ കാത്തിരിക്കുകയാണ് നമ്മുടെ പ്രവാസികൾ. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് പ്രവാസികളുടെ പണം തട്ടാൻ കോവിഡ്-19 കാലത്തെ ഉപയോഗപ്പെടുത്തുകയാണ് തട്ടിപ്പ് സംഘം. നാട്ടിലേക്ക് മടങ്ങാൻ എംബസി വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാത്തിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് രീതിയുമായി സംഘം ഇറങ്ങിയിരിക്കുന്നത്.

രജിസ്റ്റർ ചെയ്തവരെ എംബസി അധികൃതർ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ അറിഞ്ഞശേഷം വിമാനയാത്രക്ക് വേണ്ട സംവിധാനങ്ങൾ ക്രമീകരിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനിടയിൽ എംബസിയിൽനിന്ന്‌ വിളിക്കുന്നുവെന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘവും രംഗത്തെത്തിയിരിക്കുന്നത്.. തുടർന്ന് ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. ഇതിന്ശേഷം മൊബൈൽ ഫോണിൽ ഉടൻ ഒരു 'ഒ.ടി.പി' വരുമെന്നും അത് പങ്ക് വെക്കണമെന്നും ആവശ്യപ്പെടുന്നു. ഏതെങ്കിലും തരത്തിൽ അക്കൗണ്ട് വിവരങ്ങൾ അറിഞ്ഞ് ആളുകളുടെ കൈയിലുള്ള പണം അപഹരിക്കാൻ വേണ്ടിയാവാം സംഘം ഈ രീതി പ്രയോഗിക്കുന്നത്. എംബസിയുടെ പ്രവർത്തന രീതി ഇത്തരത്തിൽ അല്ലെന്നത് എല്ലാവരും പെട്ടെന്ന് മനസ്സിലാക്കികൊള്ളണമെന്നുമില്ല.എങ്ങനെയെങ്കിലും നാട്ടിലെത്താനായി ചിലപ്പോൾ ജീവിതകാലം മുഴുവൻ സമ്പാദിച്ച പണവും,വീട്ടുകാർ സ്വരൂക്കൂട്ടിയതും എല്ലാം ചേർത്താവും അക്കൗണ്ടിൽ പണമുണ്ടാക്കുക.ഇവ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് പ്രവാസികളുടെ നിസ്സഹായത മുതലെടുത്ത് ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

നാട്ടിലേക്ക് പോകാനുള്ള വെപ്രാളത്തിലോ, കോവിഡ് പശ്ചാത്തലത്തിലുള്ള മാനസികാവസ്ഥ കൊണ്ടോ ആളുകൾ ഒന്നും ചിന്തിക്കാതെ 'ഒ.ടി.പി' നൽകിയാൽ നഷ്ടമാവുന്നത് കഷ്ടപ്പെട്ട് സ്വരൂപിച്ച പണമായിരിക്കും.

ഇത്തരത്തിൽ ഒരു ഫോൺകോൾ ലഭിച്ച പ്രവാസി മലയാളിയോട് 'നാട്ടിലേക്ക് പോകാനുള്ളവരുടെ അന്തിമപട്ടിക തയാറാക്കുന്നതിന്റെയും വിമാന ടിക്കറ്റ് എടുക്കുന്നതിന്റെയും ഭാഗമായാണ് ഇത്' എന്നാണ് മറുതലക്കൽനിന്ന്‌ അറിയിച്ചത്. എംബസിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഉണ്ടെന്നും അവരോട് ഇക്കാര്യം വിശദീകരിച്ച ശേഷം തിരികെ വിളിക്കാമെന്നും അറിയിച്ചതോടെ രജിസ്‌ട്രേഷൻ ഉടൻ ചെയ്തില്ലെങ്കിൽ സിം കാർഡ് പ്രവർത്തനഹിതമാവുമെന്ന മറുപടി വന്നു. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള രജിസ്‌ട്രേഷനും സിം കാർഡും തമ്മിലെന്ത് ബന്ധം എന്ന് തിരിച്ച് ചോദിച്ചപ്പോൾ അവർക്ക് ഉത്തരം മുട്ടുകയും ചെയ്തു. ഇക്കാര്യം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോഴേക്കും ഫോൺ കോൾ കട്ട് ചെയ്യപ്പെടുകയും ചെയ്തു. മാനസികമായി ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ചിലപ്പോൾ ആളുകൾ പെട്ടുപോയേക്കാം.ഇതുപോലെ വ്യക്തമായ രീതിയിൽകാര്യനാൽ തിരിച്ചു ചോദിക്കാൻ എല്ലാവര്ക്കും സാധിക്കണമെന്നുമില്ല .

നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തവരുമായി എംബസി ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് കാര്യങ്ങൾ തിരക്കി വരികയാണ്. മൊബൈൽ ഫോണിൽ 'ഒ.ടി.പി' പോലുള്ള സന്ദേശങ്ങൾ അയക്കുകയോ ആവശ്യപ്പെടുകയോ പോലുള്ള ഇടപാടുകൾ എംബസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകളിൽപ്പെടാതിരിക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആർ.സജീവ് അറിയിച്ചു.

മടക്കയാത്ര രീതികൾ ഇപ്രകാരമാണ്

: മടക്കയാത്രക്ക് രജിസ്റ്റർ ചെയ്തവരിൽ നിന്നും ജോലി നഷ്ടപെട്ട തൊഴിലാളികൾ, ഗർഭിണികൾ, പ്രായമായവർ, ഗുരുതര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തുടങ്ങിയവരെ മുൻഗണനാ ക്രമത്തിൽ എംബസി ഉദ്യോഗസ്ഥർ ഫോണിൽ വിളിക്കും. ഇവരിൽ ഉടൻ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി പ്രത്യേക പട്ടിക തയ്യാറാക്കും. അവർ ഇറങ്ങാൻ ആഗ്രഹിക്കുന്ന വിമാനത്താവളം, അവിടേക്കുള്ള വിമാനസമയം എന്നിവ രേഖപ്പെടുത്തും. തുടർന്ന് ഈ പട്ടിക എയർ ഇന്ത്യക്ക് കൈമാറും. ഈ വിവരം എംബസി തന്നെ ഓരോരുത്തർക്കും നൽകും. തുടർന്ന് എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ, ഓഫീസിൽ നേരിട്ടെത്തിയോ ആണ് ആളുകൾ പണമടച്ച് ടിക്കറ്റ് വാങ്ങേണ്ടത്.

എംബസി തയാറാക്കുന്ന ഈ പട്ടികയിൽ ഉൾപ്പെടാത്ത ഒരാൾക്ക് പോലും എയർ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ലഭിക്കില്ല. ഇതാണ് ഇക്കാര്യത്തിൽ എംബസി പിന്തുടരുന്ന രീതിയെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആർ.സജീവ് വ്യക്തമാക്കി. നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാനത്താവളത്തിൽ യു.എ.ഇ ഗവൺമെന്റിന്റെ റാപ്പിഡ് കോവിഡ് ടെസ്റ്റ് ഉണ്ടാവും. ഇതിൽ നെഗറ്റീവായവർക്ക് മാത്രമായിരിക്കും യാത്രാനുമതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (4 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (4 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (4 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (6 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (6 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (6 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (6 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (6 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (6 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (7 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (7 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (7 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (7 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (8 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (8 hours ago)

Malayali Vartha Recommends