Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ക്രൂഡോയിലിൻ്റെ വിലതകർച്ചയും കോവിഡ് 19 ന്റെ വ്യാപനവും .. സൗദി അറേബിയ നേരിടുന്നത് കടുത്ത പ്രതിസന്ധി ..മലയാളികൾ ആശങ്കയിൽ ...

14 MAY 2020 02:03 PM IST
മലയാളി വാര്‍ത്ത

ക്രൂഡോയിലിൻ്റെ വിലതകർച്ചയും കോവിഡ് 19 ന്റെ വ്യാപനവും സൌദി അറബ്യേയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ് . 2020ൽ മാത്രം ക്രൂഡിന്റെ വിലയിൽ രേഖപ്പെടുത്തിയ ഇടിവ് 57 ശതമാനമാണ്. ഒരുപക്ഷേ, വിപണിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത പതനമാണ് ഈവർഷം സംഭവിച്ചിരിക്കുന്നത്.

അതേസമയം കൊറോണ വൈറസ് മഹാമാരി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തീക പ്രതിസന്ധിയിലേക്ക് സൗദിയെ നയിച്ചേക്കുമെന്ന് സൗദി അറേബ്യ ധനകാര്യമന്ത്രി മൊഹമ്മദ് അല്‍ ജാദന്‍ വ്യക്താക്കിയിരുന്നു ..ഈ പ്രതിസന്ധി നേരിടുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു .

കോവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ തമ്മിലുള്ള കടുത്തമത്സരം വിലയുടെ കാര്യത്തിൽ ഒരു ഫ്രീ ഫാൾ എന്നനിലയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. ലോകത്തെ പ്രമുഖ ഉൽപ്പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും ഡിമാൻഡ് കുറയുന്ന അവസ്ഥയിലും ഉല്പാദനച്ചുരുക്കമെന്ന തന്ത്രത്തിന് ഒരുങ്ങുന്നില്ല. എന്നുമാത്രമല്ല, മത്സരിച്ച് വില കുറയ്ക്കുകയും ചെയ്യുന്നു.

ഇത്‌ ഗൾഫ് മേഖലയുടെ സാമ്പത്തികഭാവിയെ സംബന്ധിച്ച് പുതിയ ആശങ്കകൾ വളർത്തുകയാണ്. കാരണം, ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ മധ്യേഷ്യയിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഇന്ന് പലവിധ പ്രതിസന്ധിക്ക് നടുവിലാണ്. ഒരുവിധത്തിൽ ഇതിനെ പ്രതിരോധിക്കാൻ അവർ ശ്രമിക്കുമ്പോഴാണ് തീർഥാടന ടൂറിസം ഉൾപ്പെടെയുള്ള രംഗങ്ങളുടെ കഴുത്തുഞെരിച്ചുകൊണ്ട് കൊറോണയുടെ വരവ്.

. ഇതെ തുടർന്ന് ബജറ്റിലെ ചിലവിനത്തിൽ വലിയ കുറവു വരുത്താൻ സൌദി ഭരണകൂടം നിർബന്ധിതമായിരിക്കുകയാണ് . സൽമാൻ രാജകുമാരൻ ലക്ഷ്യമിടുന്ന പരിഷ്ക്കാരങ്ങളെയും പ്രതിസന്ധി ബാധിക്കുമോ എന്ന സംശയവും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉന്നയിക്കപ്പെടുന്നുണ്ട്.ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ചില സര്‍ക്കാര്‍ പ്രൊജക്ടുകള്‍ വൈകുമെന്ന് ധനകാര്യമന്ത്രി മൊഹമ്മദ് അല്‍ ജാദന്‍ പറഞ്ഞിരുന്നു

ആഗോളവിപണിയില്‍ ഇപ്പോള്‍ ക്രൂഡിനുള്ള വില കഴിഞ്ഞ വര്‍ഷം ഈ സമയത്തുണ്ടാിയിരുന്നതിന്റെ പകുതി മാത്രമാണ്. സൌദ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ എണ്ണ കമ്പനി ആരാംകോയുടെ ലാഭത്തില്‍ 25 ശതമാനത്തിന്റെ കുറവാണ് ഈയിടെ പുറത്തുവന്ന കണക്കുകളില്‍ ഉണ്ടായത്.

ഇതിന് പുറമെ യാതൊരു പ്രയോജനവുമില്ലാത്ത യമനുമായുള്ള യുദ്ധം, മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് അന്താരാഷ്ട്ര രംഗത്തുണ്ടായ തിരിച്ചടി. സൗദി അറേബ്യ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ് . അതേസമയം മറ്റേത് രാജ്യത്തിനോടും കിടപിടിക്കുന്ന ആസ്തി സൗദി കൂടുതല്‍ വലിയ തകര്‍ച്ചയില്‍നിന്ന് കൈപിടിച്ചുയര്‍ത്തുമെന്ന് കരുതുന്നവരും ഏറെയാണ്.

എണ്ണവിലയിലുണ്ടായ വലിയ ഇടിവിനെ തുടര്‍ന്ന് സൗദി സര്‍ക്കാരിന്റെ വരുമാനത്തില്‍ 22 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സൗദി ആരാംകോയുടെ ലാഭത്തില്‍ 25 ശതമാനത്തിന്റെ കുറവാണ് ഇതിൽ പ്രധാനം. ഇത് തെളിയിക്കുന്നത് സൗദിയുടെ ചിലവ് വലിയ തോതില്‍ കുറയ്‌ക്കേണ്ടിവരുമെന്നാണ് വിദഗ്ദര്‍ പറയുന്നു. അത് പദ്ധതികളെ ബാധിക്കാനുമിടയുണ്ട്.

ഇതിന് പുറമെ സൗദിയില്‍ കോവിഡ് പടര്‍ന്നതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ നാട്ടിലേക്ക് മടങ്ങുന്നത് കുടുതല്‍ വലിയ പ്രതിസന്ധി നിര്‍മ്മാണ മേഖലയില്‍ സൃഷ്ടിച്ചേക്കും.

ഇപ്പോള്‍ സൗദിയില്‍ കഴിയുന്ന മറ്റ് രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ അവസ്ഥയും ദുരിതപൂര്‍ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉണ്ടായ പ്രതിച്ഛായ നഷ്ടമാണ് ആ രാജ്യം നേരിടുന്ന മറ്റൊരു പ്രധാന ഭീഷണിയായി കണക്കാക്കുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിക്കുള്ള പങ്കിനെ തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍നിന്ന് ഇതുവരെ കരകയറാന്‍ ഇതുവരെ സൗദിയ്ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വിദേശ നിക്ഷേപത്തിന്റെ തോതും കുറഞ്ഞു. ഒരു മാടമ്പി സംവിധാനമാണ് സൗദിയുടേത് എന്ന് കരുതുന്ന പാശ്ചാത്യ രാജ്യങ്ങളുടെ എണ്ണം ഏറി വരികയുമാണ്.

അയല്‍രാജ്യമായ യെമനുമായുള്ള യുദ്ധം അഞ്ച് വര്‍ഷമായി പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലാതെ തുടരുകയാണ്. ഇതുമൂലം വലിയ സാമ്പത്തിക ബാധ്യതയാണ് സൗദിക്ക് സാമ്പത്തികമായി ഉണ്ടാകുന്നത്. കുടുത്ത മനുഷ്യാവകാശ ലംഘനമാണ് സൌദി അവിടെ നടത്തുന്നതെന്നും ആരോപണമുണ്ട.

ഇതുപോലെ, ഖത്തറുമായുള്ള പ്രശ്‌നങ്ങളും സൗദിയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നു. ഖത്തറിനെതിരെ തിരിഞ്ഞതോടെ ഗള്‍ഫ് അറബ് കൗണ്‍സില്‍ ഫലത്തില്‍ ഐക്യമില്ലാത്ത രാജ്യങ്ങളുടെ കൂട്ടായ്മയായി. എന്നാല്‍ പല മേഖലകളില്‍നിന്നും നാനാവിധം പ്രതിസന്ധിയെ നേരിടുന്നുണ്ടെങ്കിലും സൗദി അറേബ്യയ്ക്ക് സാമ്പത്തികമായി അതിജീവിക്കുന്നതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കരുതുന്നവരുമേറെയാണ്.

ചെലവ് ചുരുക്കല്‍ നടപടികളിലൂടെ 26 ബില്ല്യണ്‍ ഡോള്‌റിന്റെ കുറവാണ് സൗദി സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഇത് സൗദിയുടെ പല പദ്ധതികളെയും ബാധിക്കുമെന്നാണ് കരുതുന്നത്. സൗദി രാജകുടുംബം തയ്യാറാക്കിയ മിഷന്‍ 2030 പദ്ധതി ഇതോടെ അവതാളത്തിലാകുമെന്ന് ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

എണ്ണയേയും മറുനാടന്‍ തൊഴിലാളികളെയും ആശ്രയിച്ചുള്ള വികസനത്തില്‍നിന്നു മാറി പുതിയൊരു ക്രമം വികസിപ്പിക്കാനാണ് രാജകുടംബം ഇപ്പോള്‍ ആലോചിക്കുന്നത്. ഇതാണ് മിഷന്‍ 2030 പദ്ധതി. ഇതിന്റെ ഭാഗമായാണ് 500 ബില്ല്യണ്‍ ഡോളറിന്റെ നഗര നിര്‍മ്മാണം മരുഭൂമിയില്‍ നടക്കുന്നത്. നിയോം എന്നാണ് ഈ നഗര പദ്ധതി അറിയപ്പെടുന്നത്.

ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെങ്കിലും പദ്ധതി വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 26,500 ചതുരശ്ര കിലോ മീറ്റർ വ്യാപ്തിയിൽ സൗദി അറേബ്യക്കകത്ത് എല്ലാ അർത്ഥത്തിലും വേറൊരു ലോകം സൃഷ്ടിക്കാൻ നിയോം ലക്ഷ്യമിടുന്നു

മുഹമ്മദ് ബിന്‍ സല്‍മാന്റെ മറ്റ് പരിഷ്‌ക്കരണ പദ്ധതികളെയും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമൊ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നത് അടക്കമുള്ള സാമ്പത്തിക മേഖലയില്‍ വലിയ പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്ന് ധനകാര്യമന്ത്രി പറഞ്ഞതും സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കാര്യം ആശങ്കയിലാക്കും

എന്നാല്‍ 1981 ല്‍ എണ്ണ വില കുറഞ്ഞപ്പോള്‍ സമാനമായ പ്രതിസന്ധികള്‍ ഉണ്ടായിരുന്നതായും അത് രാജ്യം അതീജീവിച്ചതാണെന്നുമാണ് ശുഭാപ്തി വിശ്വാസികളായ സൗദി വിദഗ്ദര്‍ പറയുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends