ദുബൈയിൽ രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള യാത്രാവിലക്ക് ഇപ്പോഴും എല്ലാ എമിറേറ്റുകൾക്കും ബാധകമാണെന്ന് പൊലീസ്

രാജ്യമാകെ അണുനശീകരണം നടക്കുന്ന ഈ സമയത്ത് പുറത്തിറങ്ങാൻ ആർക്കും അനുവാദമില്ല. മാർച്ച് 26നാണ് രാജ്യത്ത് രാത്രി 10 മുതൽ പുലർച്ചെ 6 വരെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 4ന് ദുബായ് എമിറേറ്റിൽ 24 മണിക്കൂർ യാത്രാവിലക്ക് നിലവിൽവന്നിരുന്നു
എന്നാൽ പിന്നീട് 24ന് വീണ്ടും അത് രാത്രിയിൽ മാത്രമാക്കി. ദുബായിൽ ആശുപത്രിയിൽ പോകാൻ മാത്രമാണ് രാത്രി യാത്രയ്ക്ക് അനുമതി. ഇതിനായി നേരത്തേ റജിസ്റ്റർ ചെയ്ത് പൊലീസിന്റെ അനുമതി വാങ്ങണമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി വിഭാഗം ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു. പരിശോധനയിൽ രേഖകൾ സഹിതമുള്ള വിശദീകരണം നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴചുമത്തുമെന്നും വ്യക്തമാക്കി.
നിരോധിത വേളയിൽ അടിയന്തരാവശ്യങ്ങൾക്കു പുറത്തിറങ്ങാൻ അബുദാബിയിലും പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഷാർജയിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ രേഖകൾ സഹിതം കാരണം വിശദമാക്കണം എന്നും നിർദേശമുണ്ട് . എന്നാൽ അജ്മാനിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് ഇളവ് നൽകിയിട്ടുണ്ട്. അനുമതി വാങ്ങണം.മെഡിക്കൽ രംഗത്തും മറ്റും പ്രവർത്തിക്കുന്നവർക്കും ഇളവുണ്ടെന്ന് അജ്മാൻ പൊലീസ് മേധാവി മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
ദുബായിൽ യുഎഇയിലെ വീട്ടു ജോലിക്കാർ, ഗർഭിണികൾ, 60 വയസു കഴിഞ്ഞവർ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവു പുറപ്പെടുവിച്ചു. സ്വദേശികൾക്കും ചികിത്സ സൗജന്യമാണ്. ഒാരോ വിഭാഗത്തിനുമുള്ള പരിശോധനയ്ക്ക് ആരോഗ്യമന്ത്രാലയം സമയക്രമം നിശ്ചയിക്കും എന്നാണ് റിപ്പോർട്ടുകൾ
അതേസമയം തൊഴിലാളികളെ ഇതര എമിറേറ്റുകളിലേക്ക് കൊണ്ടുപോകാനുള്ള വിലക്ക് നീക്കിയിട്ടില്ല. അതത് എമിറേറ്റുകളിൽ മാത്രമാണ് യാത്രാനുമതി നിലവിലുള്ളത് . തൊഴിലാളികൾക്ക് മാസ്ക് നൽകുകയും വാഹനങ്ങളിൽ തിരക്ക് ഒഴിവാക്കുകയും വേണം. നിയമം ലംഘിച്ചു തൊഴിലാളികളെ കൊണ്ടുപോകുന്നുണ്ടോയെന്നു കണ്ടെത്താൻ പ്രധാന പാതകളിലടക്കം ചെക്പോയിന്റുകളുണ്ട്.
പൊതു-സ്വകാര്യ പരിപാടികൾ സംഘടിപ്പിക്കാനുള്ള വിലക്കും ഇപ്പോഴും നിലവിലുണ്ട്..വിലക്ക് ലംഘിച്ച് പരിപാടി സംഘടിപ്പിച്ചത് സംഘാടകന് 10,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 5,000 ദിർഹം വീതവുമാണ് പിഴ.
ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ കാറിൽ മൂന്നിലേറെ പേർക്കു യാത്ര ചെയ്യാം. ടാക്സികളിൽ ഡ്രൈവർ ഉൾപ്പെടെ 3 പേർ മാത്രം. കാറിൽ ഒറ്റയ്ക്കാണു യാത്രയെങ്കിൽ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ കുടുംബത്തിലുള്ളവരാണെങ്കിലും ഒന്നിലേറെ പേരുണ്ടെങ്കിൽ മാസ്ക് നിർബന്ധമാണ്. ഇതു പാലിച്ചില്ലെങ്കിൽ 1,000 ദിർഹമാണു പിഴ. ആരോഗ്യ മന്ത്രാലയം, ദേശീയ ദുരിത നിവാരണ സമിതി എന്നിവയുടെ മാർഗനിർദേശങ്ങൾ പാലിച്ചുള്ള നടപടികളാണു സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha



























