ആളനക്കമില്ലാതെ മക്ക; നെഞ്ചുതകർന്ന് വിശ്വാസികൾ; വേദനിപ്പിക്കുന്ന കാഴ്ചകൾ

ലോകത്തെ ആകെ ആശങ്കയിലാക്കി കോവിഡ് പടർന്നു പിടിക്കുമ്പോൾ ആളനക്കമില്ലാതെ മാറിയിരിക്കുകയാണ് മക്കയിലെ മസ്ജിദുല്‍ ഹറമും വഴികളും. റമദാന്‍ അവസാന പത്തിലേക്ക് കടക്കുമ്പോഴും യാതൊരു മാറ്റവുമില്ലാതെ വിജനമാണ് ഹറമും പരിസരവും. ഹറമില്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രാര്‍ഥന നടക്കുന്നുണ്ടെങ്കിലും ഓരോ വിശ്വാസിയേയും വേദനിപ്പിക്കുന്നതാണ് മക്കയിലെ ഇപ്പോഴത്തെ കാഴ്ചകൾ കാഴ്ചകള്‍.
സൗദിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മക്ക നഗരിയില്‍ മാത്രമാണിപ്പോള്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് ദിനം തുടരെ വിശ്വാസികള്‍ പള്ളികളില്‍ കഴിഞ്ഞ് കൂടാന്‍ കൊതിക്കുന്ന ദിനങ്ങളിലും ഹറമില്‍ ആളുകളില്ലാത്തത് വിശ്വാസികള്‍ക്ക് സങ്കടകരമായ അനുഭവമാണ്. ചുരുക്കം ജീവനക്കാര്‍ പങ്കെടുക്കുന്ന പ്രാര്‍ഥന മാത്രമാണ് കഅ്ബക്കരികില്‍ തുടരുന്നത്. നോമ്പ് തുറയൊരുക്കുന്ന മുറ്റത്തും രാപ്പകല്‍ ഭേദമന്യേ പ്രാര്‍ഥനക്കിരിക്കുന്ന മതാഫിന്‍റെ തട്ടുകളും ശൂന്യമാണ്. ആളുകള്‍ നിറയുന്ന ഹറമിന്‍റെ ഓരോ കോണും കോവിഡ് തടയാനായി ഒഴിച്ചിട്ടിരിക്കുകയാണ്. ഹജ്ജ് കാലത്തേക്കാള്‍ ഒരേസമയം കൂടുതല്‍ ജനങ്ങള്‍ എത്തുന്ന റമദാനില്‍ ഹറമും പരിസരവും വിജനമായി കിടക്കുന്നത് വിശ്വാസികളുടെ വേദനയായി മാറുകയാണ്.
https://www.facebook.com/Malayalivartha



























