ഇതെന്തൊരു ക്രൂരത !വീൽചെയർ യാത്രക്കാരനോട് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ ചെയ്തത്

എയർ ഇന്ത്യ ഉദ്യോഗസ്ഥെൻറ പിടിവാശിയിൽ വീൽചെയർ യാത്രക്കാരന് യാത്ര മുടങ്ങി.രണ്ട് മാസത്തോളമായി പക്ഷാഘാതം വന്ന് അടിയന്തിര ചികിത്സക്കായി പോവുകയായിരുന്ന ത്വാഇഫിൽ നിന്നുള്ള ഒരു രോഗിക്കും സഹായിക്കുമാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ പിടിവാശിയിൽ യാത്ര മുടങ്ങിയത്. കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഇവർക്ക് അധികൃതർ യാത്ര നിഷേധിച്ചതിൽ വിവിധ കോണുകളിൽ നിന്നും പരാതി ഉയർന്നിരിക്കുകയാണ് ഇപ്പോൾ.. 50 വയസുകാരനായ മലപ്പുറം കക്കാട് കരിമ്പിൽ സ്വദേശി അയ്യൂബ് എന്നവ്യക്തിക്കും ഇദ്ദേഹത്തിന്റെ സഹായി ബഷീറിനുമാണ് യാത്ര മുടങ്ങിയത്.
രോഗി വീൽചെയർ യാത്രക്കാനായിരുന്നു അയൂബ് . വീൽചെയറിൽ യാത്ര ചെയ്യണമെങ്കിൽ നേരത്തെ എയർ ഇന്ത്യയിൽ നിന്നും സമ്മതം വാങ്ങണം എന്ന നിബന്ധന പൂർത്തിയാക്കിയില്ല എന്ന് പറഞ്ഞാണ് ഇദ്ദേഹത്തിനുള്ള യാത്ര ഒരു ഉദ്യോഗസ്ഥൻ നിഷേധിച്ചത്. എന്നാൽ കോൺസുലേറ്റിൽ നിന്നോ എയർ ഇന്ത്യ അധികൃതരിൽ നിന്നോ അങ്ങിനെയൊരു നിർദേശം തങ്ങൾക്കു ലഭിച്ചില്ല എന്നാണ് രോഗിയുടെ കൂടെയുള്ള ആളും ത്വാഇഫിൽ നിന്നും ഇവരെ ജിദ്ദയിലെത്തിക്കാൻ സഹായിച്ച സാമൂഹ്യ പ്രവർത്തകരും പറയുന്നത്.
ത്വാഇഫിലെ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഈ രോഗിയെ കോൺസുലേറ്റിൽ നിന്നുള്ള നിർദേശ പ്രകാരമാണ് ഡിസ്ചാർജ്ജ് ചെയ്തു ജിദ്ദയിലെത്തിച്ചത്. അങ്ങിനെയുള്ള ഇദ്ദേഹത്തെ മാനുഷിക പരിഗണന നൽകിയെങ്കിലും യാത്ര ചെയ്യാൻ അനുവദിക്കണമെന്ന കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടേയുമെല്ലാം അപേക്ഷ എയർ ഇന്ത്യയുടെ ഡ്യുട്ടി മാനേജർ നിരസിക്കുകയായിരുന്നു. രോഗി യാത്ര ചെയ്യാനുള്ള ശാരീരിക അവസ്ഥയിലായിരുന്നിട്ടും ഇദ്ദേഹത്തിനും സഹായിക്കും യാത്ര നിഷേധിച്ച നടപടിയിൽ ഇപ്പോൾ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്
https://www.facebook.com/Malayalivartha



























