എടപ്പാളിൽ വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതി; വെള്ളം പോലും നൽകിയില്ല ; ക്രൂരത
പൊരിവെയിലിലും നാടിനും വീടിനും വേണ്ടി അധ്വാനിക്കുന്നവരാണ് പ്രവാസികൾ. എന്നാൽ പലപ്പോഴും ഒരു മനുഷ്യായുസ് മുഴുവൻ കഷ്ടപ്പെട്ട് ഒടുവിൽ നാട്ടിലെത്തിയാൽ അവഗണ നേരിടേണ്ടി വരാറുണ്ട് പലർക്കും. കോവിഡ് വ്യാപനം വന്നതോടെ പ്രവാസികളോടുള്ള അവഗണന പലർക്കും വർധിക്കുകയും ചെയ്തു. മഹാമാരിയുടെ അക്രമണത്തോടെ ജോലി നഷ്ടപ്പെടുകയും പ്രവാസ ജീവിതം ബുദ്ധിമുട്ടിലാകുകയും ചെയ്തതോടെയാണ് പലരും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. എന്നാൽ നാട്ടിലെത്തിയ പലർക്കും അഭിമുഖീകരിക്കേണ്ടി വന്നത് കടുത്ത വാഗണനയാണ്.മുൻപ് നാട്ടിലെത്തുമ്പോൾ ഇരുകയ്യുകളും നീട്ടി സ്വീകരിച്ചിരുന്നവർ തന്നെ ഇപ്പോൾ അവഗണയോടെയും പുച്ഛത്തോടെയും മുഖം തിരിക്കുന്ന അവസ്ഥ .
എടപ്പാളിൽ നിന്നും കേൾക്കുന്നതും സമാനമായ അവസ്ഥയാണ്.
വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ല; മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവാണ് പുലർച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തേ തന്നെ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ വീട്ടിൽ കയറേണ്ടെന്നു ശാഠ്യം പിടിച്ചു.
വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നൽകിയില്ലത്രെ. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നൽകി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവിൽ എടപ്പാൾ സിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീൽ ഇടപെട്ട് ആംബുലൻസ് എത്തിച്ച് മണിക്കൂറുകൾക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ ഒരുപാട് കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും കുടുംബം നോക്കിയവര്‍. മനസ്സും ശരീരവും തളര്‍ന്നു തുടങ്ങുമ്പോള്‍, പ്രായാധിക്യം കൊണ്ട് തൊഴില്‍സാധ്യത കുറയുമ്പോള്‍ എടുക്കുന്ന തീരുമാനമാണ്. ഇനി നാട്ടില്‍ നില്‍ക്കാം എന്നത് .പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു ചെല്ലുന്ന ഒരാള്‍ പഴയപോലെ സ്വീകരിക്കപ്പെടണമെന്നില്ല. നാട്ടിലെ വിവിധ ആവശ്യങ്ങള്‍ക്ക് മുമ്പ് കൈയയഞ്ഞു സഹായിച്ച അയാളെ നോക്കി പഴയ പോലെ പിരിവുകാര്‍ വരികയും കഥ പറഞ്ഞിരിക്കുകയും ചെയ്യില്ല.അതെ കോവിഡ് എല്ലാവരെയും മാറ്റിയിരിക്കുന്നു . നാടൊരു പേടിസ്വപ്നമായി, ചിലപ്പോള്‍ മരണം പോലും മരുഭൂമിയിലാകുന്ന വിധം മരുഭൂമിയിലേക്ക് തിരികെയോടെണ്ട അവസ്ഥയാണ് പ്രവാസികളിൽ പലർക്കും .
https://www.facebook.com/Malayalivartha