കോവിഡ് പ്രതിസന്ധി രൂക്ഷം: ഒമാനിൽ പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; വരും മാസങ്ങളിൽ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത
ഒമാനിൽ വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നതായി റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിയാണ് പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം എന്നാണ് വിലയിരുന്നത്. അതേസമയം വരും മാസങ്ങളിൽ കൂടുതൽ വിദേശികൾക്കും തൊഴിൽ നഷ്ടപ്പെടുവാൻ സാധ്യതയെന്നാണ് വിവരം.
ഒമാന്റെ ഇപ്പോഴത്തെ ഇപ്പോഴത്തെ ജനസംഖ്യ 4536,938 ആണ്. 2017-ൽ 46. 7 ലക്ഷമായിരുന്നു രാജ്യത്തെ ജനസംഖ്യ. ഇതിൽ 21 ലക്ഷവും വിദേശികളായിരുന്നു. 2018-ൽ വിദേശികളുടെ എണ്ണം 20 ലക്ഷമായി കുറഞ്ഞു. 2019 ഡിസംബറിൽ 1,974,598 വിദേശികൾ ആയിരുന്നു ഒമാനിൽ ഉണ്ടായിരുന്നത്. ഇത് 2020 മാർച്ച് മാസം ആയത് തോടു കൂടി 1,941,369 ആയി കുറഞ്ഞുവെന്നും ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഈ കഴിഞ്ഞ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. ഈ മാസങ്ങളിൽ 82000 വിദേശികൾ ഒമാനിൽ നിന്നും മടങ്ങി പോയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജൂലൈ അവസാനം വരെയുള്ള കണക്കുകൾ അനുസരിച്ച്, 6 ,38,059 ഇന്ത്യക്കാർ ഉൾപ്പടെ 18,11,619 വിദേശികളാണ് നിലവിൽ ഓമനിലുള്ളത്. കൊവിഡ് മൂലം ധാരാളം നിർമാണ കമ്പനികളും വ്യപാര സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നു. ഇത് തൊഴിൽ മേഖലയെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha