ഉള്ളുപൊള്ളും വേദനയോടെ മെറിനെ ഓർത്ത് പ്രവാസലോകം; ഒരു നോക്ക് കാണുവാനാകാതെ അകലങ്ങളിൽ വിതുമ്പിയ കുടുബം, അമ്മെ എന്ന് വിളിക്കാൻ കാത്തിരിക്കുന്ന കുഞ്ഞ് നോറ, അവസാനം അമേരിക്കയിൽ അന്തിയുറങ്ങും

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മെറിനെ ഭര്‍ത്താവ് ഫിലിപ്പ് കാത്തുനിന്ന് കത്തി കൊണ്ട് 17 തവണ കുത്തുകയും കുത്തേറ്റ് വീണ മെറിന്റെ ദേഹത്തു കൂടെ ഫിലിപ്പ് കാര്‍ കയറ്റിയിറക്കിയ വാർത്തകൾ പ്രവാസലോകത്തെ ആകമാനം കണ്ണീരിലാഴ്ത്തുകയായിരുന്നു. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഭർത്താവിന്റെ ക്രൂരതയിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കും. മൃതദേഹം എംബാം ചെയ്യാനാവാത്തതിനാലാണ് നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൃതദേഹത്തില്‍ ആഴത്തിലുള്ള നിരവധി മുറിവുകളുള്ളതിനാല്‍ തന്നെ എംബാം ചെയ്യാന്‍ സാധിക്കില്ലെന്ന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. അതേസമയം പ്രതിയായ മെറിന്റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മെറിനെ ഭര്‍ത്താവ് ഫിലിപ്പ് കാത്തുനിന്ന് കത്തി കൊണ്ട് 17 തവണ കുത്തുകയായിരുന്നു. കുത്തേറ്റ് വീണ മെറിന്റെ ദേഹത്തു കൂടെ ഫിലിപ്പ് കാര്‍ കയറ്റിയിറക്കുകയും ചെയ്തു. എന്നാൽ കുടുംബപ്രശ്‌നങ്ങളാകാം കൊലക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലക്ക് ശേഷം ഒരു ഹോട്ടലില്‍ മുറിയെടുത്ത ഫിലിപ്പ് ഇരു കൈകളിലെയും ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒപ്പം ഗാര്‍ഹിക പീഡനം സംബന്ധിച്ച് നേരത്തെ മെറിന്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
അതോടൊപ്പം കൊറോണയും ലോക്ഡൗണും വഴിമുടക്കിയിരുന്നില്ലെങ്കിൽ മെറിനൊപ്പം അമ്മ മേഴ്സിയും മകൾ നോറയും ഇപ്പോൾ അമേരിക്കയിൽ ഉണ്ടാകുമായിരുന്നു. മേഴ്സിക്കും നോറയ്ക്കും ഏപ്രിൽ 30ന് യാത്ര ചെയ്യാനായി മെറിൻ വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങുകയായിരുന്നു. എന്നിട്ടും ടിക്കറ്റ് കാൻസൽ ചെയ്യാതെ നീട്ടിയെടുക്കുകയാണു മെറിൻ ചെയ്തതെന്നു ബന്ധുക്കൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























