പ്രവാസികളിൽ പുതിയ ആശങ്ക, ജോലിക്കായി വരവേറ്റ് ഗൾഫ് രാഷ്ട്രങ്ങൾ, വിമാനം സർവീസ് നടത്താൻ സർക്കാർ കനിയണം

ലോകത്താകെ വ്യാപിച്ച കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് മടങ്ങിവരാനുള്ള അനുമതി ഓരോ ഗൾഫ് രാഷ്ട്രങ്ങളും നൽകി തുടങ്ങി. ഇത്തരത്തിൽ യുഎഇയ്ക്ക് പിന്നാലെ ഖത്തർ നൽകിയെങ്കിലും ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഇന്ത്യയാണ് എന്നതാണ് പ്രവാസികളെ അകെ കുഴയ്ക്കുന്ന ഏക പ്രെശ്നം എന്നത്. ഇന്നലെ മുതൽ ഖത്തറിലേക്ക് പ്രവാസികൾക്ക് മടങ്ങിയെത്താനുള്ള റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കൽ ഖത്തർ ആരംഭിച്ചു. എന്നാൽ എല്ലാ വിദേശരാജ്യങ്ങളിലേക്കുമുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക് ഇന്ത്യൻ സർക്കാർ ആഗസ്റ്റ് 31 വരെ മാത്രമായി നീട്ടിയിരിക്കുകയാണ് എന്നത് പ്രവാസികൾക്ക് ചെറിയ ആശ്വാസമായി തീരുകയാണ്.
രാജ്യത്തെ കൊറോണ വ്യാപനം 17 ലക്ഷ്യത്തിലേക്ക് കടക്കുമ്പോൾ വിമാന സർവീസ് ആരംഭിക്കുന്നതിന് വീണ്ടും നീട്ടുമോ എന്നതും നിലനിൽക്കുന്നു. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ തീരുമാനം പുറത്തേക്ക് വന്നത് തന്നെ. ആയതിനാൽ തന്നെ പ്രവാസികളുടെ മടങ്ങിവരവ് നീളുമെന്ന് ഉറപ്പായി. കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികൾക്ക് വലിയ പ്രയാസമാണ് ഈ സാഹചര്യത്തിൽ സൃഷ്ടിക്കുക. എന്നാൽ ഇന്നലെ അവസാനിച്ച മുൻ വിലക്കാണ് കേന്ദ്രം നീട്ടിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സ്ഥിതി അനുസരിച്ച് ഇപ്പോഴത്തെ വിലക്ക് ആഗസ്റ്റ് 31ന് ശേഷം നീട്ടാനുള്ള സാധ്യതയും ഏറെ തന്നെയാണ്. കോവിഡ് വ്യാപനത്തിന്റെ തൊട്ടുമുമ്പ് നാട്ടിൽ പോയി അവിടെ കുടുങ്ങിയവരുടെ വിസ കാലാവധി തീരാറായ സമയമാണിപ്പോൾ.
അതേസമയം ഖത്തർ അടക്കമുള്ള രാജ്യങ്ങൾ നിലവിൽ വിസാകാലാവധി അടക്കമുള്ള വിഷയങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട് എന്നതും ആശ്വാസവർത്തയാണ്. എന്നാൽ പ്രവാസികളുടെ മടങ്ങിവരവിന് തങ്ങൾ അനുമതി നൽകിയ സ്ഥിതിക്ക് ഇനി അത്തരം ഇളവുകൾ ഗൾഫ്രാജ്യങ്ങളടക്കം തുടരാൻ സാധ്യതയില്ല എന്നതും പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. ഇത്തരത്തിൽ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക് മടങ്ങി വരാൻ വിദേശ രാജ്യങ്ങൾ ഇന്ത്യൻ സർക്കാറുമായി ഉഭയകക്ഷി കരാർ ഉണ്ടാക്കേണ്ടിവരുമെന്ന് ഖത്തറിലെ പ്രവാസി സാമൂഹികപ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























