പ്രവാസികളെ ചതിച്ച് സ്വപ്നയും കൂട്ടരും; കലിയടങ്ങാതെ ഭരണാധികാരികൾ, ഇടനിലക്കാരിയായി സ്വപ്ന സരേഷ് കോടികൾ കമ്മിഷൻ കൈപ്പറ്റിയതായി കസ്റ്റംസ് പ്രിവന്റീവ് സംഘം
തിരുവനന്തപുരത്ത് നടത്തിയ സ്വർണക്കടത്തിന് പുറമേ ,യു.എ.ഇ സർക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ സംസ്ഥാനത്ത് നടത്തിയ ഭവന നിർമ്മാണ പദ്ധതികളിലും ഇടനിലക്കാരിയായി സ്വപ്ന സരേഷ് കോടികൾ കമ്മിഷൻ കൈപ്പറ്റിയതായി കസ്റ്റംസ് പ്രിവന്റീവ് സംഘം കണ്ടെത്തിയാതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. യു എ ഇയുലെ സന്നദ്ധ സംഘടന കേരളത്തിലെ ഭവന നിർമ്മാണത്തിനായി നൽകിയ സഹായത്തിലാണ് സ്വപ്‌നയും കൂട്ടരും വെട്ടിപ്പു നടത്തിയത് എന്നാണ് സംഘം നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 20 കോടിയോളം വരുമിതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 1.38 കോടി രൂപ മാത്രമാണ് ഇടനിലക്കാരിയായ കമ്മിഷൻ വകയിൽ താൻ കൈപ്പറ്റിയതെന്നാണ് സ്വപ്‌ന കസ്‌റ്റംസിൽ മൊഴി നൽകിയിരിക്കുന്നത്. ഈ തുക എവിടെയെന്ന ചോദ്യത്തിന് സ്വപ്ന ഉദ്യോഗസ്ഥർക്ക് മറുപടി നൽകിയിട്ടില്ല.
അതോടൊപ്പം തന്നെ തലസ്ഥാനത്തെ ബാങ്ക് ലോക്കറിൽ നിന്ന് എൻ.ഐ.എ പിടിച്ചെടുത്ത ഒരു കോടി രൂപ കമ്മിഷനായി ലഭിച്ചതല്ലെന്നും വിവാഹത്തിന് ഷേഖ് സമ്മാനമായി നൽകിയതെന്നും സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. സ്വപ്നയുടെ ദുരൂഹ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് കസ്റ്റംസ് കത്ത് നൽകികഴിഞ്ഞു. ഹവാല കള്ളപ്പണ ഇടപാടുകളെക്കുറിച്ചും എൻഫോഴ്സ്‌മെന്റ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
ഇതേതുടർന്ന് പല തവണയായി 1,85,000 ഡോളറാണ് (ഒരു കോടി 39 ലക്ഷം) കമ്മിഷനായി സ്വപ്നയ്ക്ക് ലഭിച്ചത്. ഈ തുക അക്കൗണ്ടിൽ എത്തിയിരുന്നതായും കസ്റ്റംസ് വെളിപ്പെടുത്തി. മറ്റ് ചില ഇടപാടുകളിലൂടെയും യു.എ.ഇയിൽ നിന്ന് പണമെത്തിയതായി സ്വപ്ന സമ്മതിക്കുകയുണ്ടായി. തൃശൂർ, മലപ്പുറം ജില്ലകളിലെ ഭവനനിർമ്മാണ പദ്ധതികളുടെ നടത്തിപ്പ് ചുമതലക്കാരിയായിരുന്നു സ്വപ്ന സുരേഷ്. സഹായിയായി സരിത്തും ഒപ്പം ഉണ്ടായിരുന്നതായാണ് വിവരം. കമ്മിഷനിൽ ഒരു വിഹിതം യു.എ.ഇ കോൺസലേറ്റ് ജനറിലും അറ്റാഷെയ്ക്കും കൈമാറിയെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.
അതേസമയം കോടിക്കണക്കിന് രൂപ കണക്കിൽപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വഴി ചാർട്ടേഡ് അക്കൗണ്ടിന്റെ സഹായം തേടിയത്. യു എ ഇ യിലെ സന്നദ്ധ സംഘടന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 20 കോടി രൂപയാണ് നൽകിയിരുന്നത്. ഇതിലൂടെ വീടുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാനായിരുന്നു പാടത്തായിട്ടിരുന്നത്.
ഇതേതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സർക്കാരുമായി ധാരാണപത്രവും സംഘടന ഒപ്പുവച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് എത്ര വീടുകളാണ് ഈ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു വീട് പൂർത്തിയാകുമ്പോൾ നിർമ്മാണച്ചെലവിന് ആനുപാതികമായാണ് കമ്മിഷൻ നൽകുന്നത്. ആയതിനാൽ തന്നെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെയും വിളിച്ചുവരുത്തി സ്വപ്നയുടെ അക്കൗണ്ടിലെത്തിയ പണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നതാണ്. സ്വപ്ന പണം എന്തിന് ഉപയോഗിച്ചുവെന്നും കണ്ടെത്തണം എന്നതാണ് ഉദ്യോഗസ്ഥരുടെ ലക്‌ഷ്യം. തുടർന്ന് ബിനാമി ഇടപാടുകളും പരിശോധിക്കും.
https://www.facebook.com/Malayalivartha