പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി
കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങിയിരിക്കുകയാണ് സൗദി അറേബ്യ. കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ ഉറപ്പാക്കുകയെന്നാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ അവസാന ഘട്ടം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അവസാന ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്നത് ഒന്ന് മുതല്‍ നാലുവരെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളാണ്.
എല്ലാ മാസവും ശമ്ബളം തൊഴിലാളികളും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. കൃത്യ സമയത്ത് ശമ്ബളം നല്‍കാതിരിക്കല്‍,ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ശമ്ബളവും അടിസ്ഥാന വേതനവും തമ്മില്‍ വ്യത്യാസം വരിക തുടങ്ങിയവ വേതന സുരക്ഷാ പദ്ധതിപ്രകാരം നിയമ ലംഘനങ്ങളാണ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനത്തിന് ഓരോ തൊഴിലാളിയുടെയും പേരില്‍ മുവായിരം റിയാല്‍ വീതം പിഴ നല്‍കേണ്ടി വരും. കൂടാതെ മൂന്ന് മാസം ശമ്ബളം നല്‍കാതിരുന്നാല്‍ തൊഴിലുടമയുടെ അനുവാദം ഇല്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താന്‍ തൊഴിലാളിക്കു അനുമതിയണ്ടാവും. മുവായിരമോ അതിലധികമോ പേര്‍ ജോലി ചെയ്യുന്ന കമ്ബനികളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്.
അതേസമയം രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ സൗദി ഭാഗിക ഇളവ് വരുത്തിയതോടെ ഗൾഫ് രാജ്യക്കാർക്കും അവിടെ താമസിക്കുന്ന വിദേശികൾക്കും ആശ്രിതർക്കും സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. കാലാവധിയുള്ള ഇഖാമ (തൊഴിൽ അനുമതി), റീ എൻട്രി വീസ, സന്ദർശക വീസ എന്നിവയുള്ളവർക്കാണ് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്ന 2021 ജനുവരി 1 മുതൽ എല്ലാ രാജ്യക്കാർക്കും സൗദിയിൽ എത്താനാകും. ഇന്ത്യ ഉൾപെടെ വിവിധ രാജ്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഡിസംബറിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
സൗദിയിൽ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിൽ ഉംറ സർവീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും വൈകാതെ ഉണ്ടാകും. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപേക്ഷ പൂരിപ്പിച്ചുനൽകിവേണം സൗദിയിൽ പ്രവേശിക്കാൻ. 48 മണിക്കൂറിനു മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
https://www.facebook.com/Malayalivartha