ദയനീയ കാഴ്ചകൾ! സഹിക്കാനാകാതെ പ്രവാസികൾ; ഇസ്രായേല്‍- പലസ്‌തീൻ ആക്രമണങ്ങളുടെ കാഴ്ചകളിൽ ഞെട്ടിവിറച്ച് ലോകം, മലയാളികളടക്കം നിരവധി പ്രവാസികളാണ് ഇവിടെ ജോലി ചെയ്തുവരുന്നത്.... പ്രാർത്ഥനയോടെ കേരളം
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം മൂലം ലോകം ഭീതിയിലൂടെ കടന്നുപോകുകയാണ്. ഇതിനിടെയാണ് ഇസ്രായേല്‍- പലസ്‌തീൻ ആക്രമണങ്ങളുടെ വാർത്തകൾ പുറത്തുവരുന്നത്. ആക്രമണങ്ങൾക്ക് പിന്നാലെ നിരവധി ഞെട്ടിക്കുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ലോകം ഒന്നടങ്കം കാണുകയാണ്. മലയാളികളടക്കം നിരവധി പ്രവാസികളാണ് ഇവിടെ ജോലി ചെയ്തുവരുന്നത്. ആയതിനാൽ തന്നെ പ്രാർത്ഥനയിലാണ് ഏവരും. ഈ സാഹചര്യത്തിൽ പ്രവാസി മലയാളി പങ്കുവച്ച വീഡിയോ പ്രവാസലോകത്തെ ആകെ ഞെട്ടലിൽ ആഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പാലസ്തീനിയന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രണം വീഡിയോയില്‍ പകര്‍ത്തിയിരിക്കുകയാണ് മലയാളി യുവാവ്. ഫേസ്ബുക്ക് ലൈവ് വഴി ഇദ്ദേഹം സനോജ് വ്ലോഗ്സ് എന്ന തന്റെ പേജ് വഴി ഇദ്ദേഹം പങ്കുവച്ച വീഡിയോ ഏറെ ഞെട്ടലോടെയാണ് ഏവരും കണ്ടത്. ഇവിടേക്ക് മിസൈലുകള്‍ വന്നു പതിക്കുന്ന തത്സമയദൃശ്യങ്ങളാണ് വ്ലോഗര്‍ തന്റെ പേജ് വഴി പങ്കുവച്ചിരിക്കുന്നത്. അഷ്കലോണി ന്റെ അവസ്ഥ അതിഭീകരമാണെന്നും പരിക്കേറ്റിട്ടുണ്ടെന്നും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തന്റെ വീഡിയോയില്‍ പറയുകയാണ്.
നിരവധി മലയാളികള്‍ ഉള്ള പ്രദേശമാണ് അഷ്കലോണ്‍ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയും കൊല്ലപ്പെട്ടിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു യുവതി. ആക്രമണം ചിത്രീകരിച്ചുകൊണ്ടുള്ള നിരവധി വീഡിയോകള്‍ വ്ലോഗര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒന്നില്‍ ആക്രമണത്തില്‍ ഒരു മലയാളി യുവതി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്. ആക്രമണത്തില്‍ മറ്റൊരു ഇസ്രായേല്‍ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അതേസമയം അല്‍ അഖ്സയിലും ഗസയിലും ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അറബ് ലീഗ് വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. ഓണ്‍ലൈന്‍ വഴി നടക്കുന്ന യോഗത്തില്‍ ഖത്തറാണ് അധ്യക്ഷത വഹിച്ചത്. സ്ഥിരം ക്ഷണിതാക്കള്‍ പങ്കെടുക്കുന്നതിന് പകരം അറബ് ലീഗ് അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
അന്താരാഷ്ട്ര മര്യാദകളും സമാധാന നീക്കങ്ങളും അട്ടിമറിച്ച് ഇസ്രായേൽ കഴിഞ്ഞ ദിവസം രാത്രി ഗസയില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്. അല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കെത്തിയ പലസ്തീനികള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും നടപടികളും ഏത് തരത്തിലാവണമെന്ന് യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
https://www.facebook.com/Malayalivartha