മകനും ഭാര്യയും 85കാരിയായ ഉമ്മയെ തല്ലിചതച്ച് കെട്ടിയിട്ടു അനിയനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു - സംഭവിച്ചത് ഇത്

പല കേസുകളും തെളിയിക്കാൻ സിസിടിവി സഹായമാകുന്ന കാഴ്ച്ച അനവധിയാണ്. പല കൊലപാത കേസുകൾ തെളിയിക്കപ്പെടാനും നിർണായകമായി സിസിടിവി ദൃശ്യങ്ങൾ സഹായിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തിലൊരു നിയർണായക സിസിടിവി ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. അതായത് 85 വയസ്സുളള തന്റെ വൃദ്ധമാതാവിനെ നിരന്തരമായി തല്ലുന്ന മകനും ഭാര്യയും പോലീസിന്റെ പിടിയിലായിരിക്കുകയാണ്.
ഓസ്ട്രേലിയയിൽ താമസിച്ച് വരുന്ന വൃദ്ധയുടെ മറ്റൊരു മകളുടെ നിർണായക ഇടപെടലിനാലാണ് ഈ വിവരം പുറത്ത് വന്നത്. അതായത് മകന്‍ ജസ്‍വീര്‍ സിങിനും ഭാര്യ ഗുര്‍പ്രീത് സിങിനുമൊപ്പമാണ് 85 കാരിയായ ഗുര്‍നാം കൗര്‍ താമസിച്ചിരുന്നത്.
ഇവരുടെ മകള്‍ ഹര്‍പ്രീത് കൗര്‍ ഓസ്ട്രേലിയയിലാണ് താമസം. ഏപ്രില്‍ ഒന്നിന് തന്‍റെ മൊബൈല്‍ ഫോണില്‍ കണക്ട് ചെയ്ത് സിസിടിവി യിലൂടെയാണ് സഹോദരന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഹര്‍പ്രീത് കാണാനിടയായത്.
കിടക്കയില്‍ ഇരിക്കുകയായിരുന്ന വൃദ്ധയുടെ മുഖത്ത് മകന്‍ തുടര്‍ച്ചയായി അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ കണ്ട മകള്‍ അസ്വസ്ഥയാവുകയും ഉടനടി നാട്ടിലുള്ള ഒരു എന്‍ജിഒ യുമായി ബന്ധപ്പെടുകയുമായിരുന്നു. സ്ഥലത്തെത്തിയ എന്‍ജിഒ അംഗങ്ങള്‍ അമ്മയെ ആശുപത്രിയിലെത്തിച്ചു.
പൊലീസിന് നല്‍കിയ മൊഴിയില്‍ വൃദ്ധ മാതാവ് പറയുന്നത് മകനും ഭാര്യയും തന്നെ കാലങ്ങളായി ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ്. തുടര്‍ന്ന് മകനേയും മരുമകളേയും പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധ മാതാവിന് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
https://www.facebook.com/Malayalivartha