Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

അറബിയുടെ തടവറയില്‍ മൂന്നു വര്‍ഷം പീഡനം സഹിച്ച മണിക്ക് മോചനം

11 JUNE 2017 10:32 AM IST
മലയാളി വാര്‍ത്ത

കൊടിയ യാതനയ്ക്ക് ശേഷം ആ യുവതി നാട്ടിലേക്ക് തിരിച്ചെത്തുകയാണ്. കുവൈത്തില്‍ അറബിയുടെ തടവറയില്‍ മൂന്നു വര്‍ഷം പീഡനം സഹിച്ച കൊടുമണ്‍ സ്വദേശിനി മണി (45) ഇന്നു നാട്ടില്‍ തിരിച്ചെത്തും. പ്രവാസി മലയാളി ഫെഡറേഷന്‍ അസോസിയേഷന്റെയും ഇലന്തൂര്‍ സ്വദേശിനി മഞ്ജു വിനോദ് നേതൃത്വം നല്‍കുന്ന സ്‌നേഹക്കൂട് എന്ന സംഘടനയുടെയും നിരന്തരപ്രയത്‌നമാണ് മണിയെ നാട്ടില്‍ തിരിച്ചെത്തിക്കുന്നത്. 

എംബസിയുടെ സഹായത്തോടെ മുംബൈയിലെത്തിയ മണിയെ കോഴിക്കോട് സ്വദേശിയായ സലാം എന്ന യുവാവ് മുംബൈയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ബസില്‍ യാത്രയാക്കി. ബസ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പത്തനംതിട്ടയിലെത്തും. മൂന്നു വര്‍ഷത്തിനു ശേഷം പൊടിയന് ഇന്നു ഭാര്യയെ കാണാം. മക്കളായ നന്ദുജ(16), നന്ദു (22) എന്നിവര്‍ക്ക് ഇന്ന് അമ്മയെ അരികില്‍ തിരിച്ചുകിട്ടും. ഈശ്വരനാണ് തനിക്ക് ഇതിന് അവസരം ഒരുക്കിയതെന്ന് മഞ്ജു വിനോദിന് അയച്ച സന്ദേശത്തില്‍ മണി പറഞ്ഞു.

പത്തനാപുരം സ്വദേശി ബാലന്‍ പിള്ളയാണ് മണിയെ മൂന്നു വര്‍ഷം മുമ്പ് കുവൈത്തിലേക്ക് അയച്ചത്. ആദ്യത്തെ മൂന്നു മാസം ഇവര്‍ വീട്ടിലേക്കു പണമയച്ചു. പിന്നീട് വിവരങ്ങള്‍ ഒന്നും ഉണ്ടായില്ല. അതോടെ നന്ദുജയും നന്ദുവും ഇലന്തൂരിലുള്ള ബന്ധു പൊന്നമ്മയുടെ വീട്ടിലെത്തി. ആറു മാസം കഴിഞ്ഞപ്പോള്‍ നന്ദുവിന്റെ ഫോണില്‍ മണിയുടെ സന്ദേശമെത്തി. താന്‍ ജീവനോടെയുണ്ടെന്നും അറബിയുടെ വീട്ടില്‍ പീഡനം അനുഭവിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കണമെന്നുമായിരുന്നു സന്ദേശം.പൊന്നമ്മയും നന്ദുവും വിവരം ഇലന്തൂരിലുള്ള സ്‌നേഹക്കൂട്ടായ്മയുടെ ഡയറക്ടര്‍ മഞ്ജു വിനോദിനെ അറിയിച്ചു. മഞ്ജു ദുരിതകഥ ഗള്‍ഫിലുള്ള പ്രവാസി മലയാളി അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. സ്‌നേഹക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ പോലീസിനു പരാതി നല്‍കി. വൈകാതെ മണിയെ ഗള്‍ഫിലേക്കയച്ച് പണം തട്ടിയെടുത്ത പത്തനാപുരം സ്വദേശി ബാലനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്‌നേഹക്കൂട്ടായ്മ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ട്വിറ്ററിലൂടെയും പരാതി അയച്ചു. എ.ഡി.ജി.പി സന്ധ്യക്കും വിവരം കൈമാറി. കുവൈത്തിലുള്ള അഡ്വ. അനൂപുമായി കൂട്ടായ്മ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി. എന്നാല്‍, വീണ്ടും ആറു മാസത്തോളം മണിയെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. സൗദി അറേബ്യയിലുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ അംഗം മുരളിയും മണിയുടെ മോചനത്തിനായി മുന്നിട്ടിറങ്ങി. ഇതിനിടെ അറബി കുവൈത്തിലുള്ള അയാളുടെ ബന്ധു ഇമാന്‍ എന്ന യുവതിയുടെ വീട്ടിലേക്ക് ഇവരെ മാറ്റി. ഇമാനോട് തനിക്കുണ്ടായ അനുഭവം മണി പറഞ്ഞു. 

മനസലിഞ്ഞ ഇമാന്‍ വീട്ടിലേക്കു വിളിക്കാന്‍ മണിയെ അനുവദിച്ചു.അങ്ങനെ ആറുമാസത്തിനുശേഷം വീണ്ടും മണിയുടെ ഫോണ്‍ നന്ദുവിനെത്തി. അറബി തന്നെ ഫ്രിഡ്ജിനുള്ളില്‍ അടച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കാര്യം അവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് സ്‌നേഹക്കൂട്ടായ്മ ഇമാനുമായി നിത്യവും ബന്ധപ്പെട്ടു. ഇടയ്ക്ക് അറബിയെത്തി മണിയെ ഉപദ്രവിക്കുന്നത് പതിവായതായും അറിയാന്‍ കഴിഞ്ഞു. ഒടുവില്‍ സാഹചര്യം ഒത്തുവന്നപ്പോള്‍ കുവൈത്തിലുള്ള അഡ്വ. അനൂപിന്റെ സഹായത്തോടെ മണിയെ ഇന്ത്യന്‍ എംബസിയില്‍ ഏല്‍പ്പിച്ചു.എന്നാല്‍ രേഖകള്‍ എല്ലാം അറബിയുടെ കൈവശമായിരുന്നതിനാല്‍ മടക്കയാത്ര എളുപ്പമായിരുന്നില്ല. പിന്നീട് എംബസി ഇടപെട്ടാണ് മണിയെ വ്യാഴാഴ്ച മുംബൈയിലേക്ക് അയച്ചത്. മുംബൈയില്‍ നിന്നുള്ള യാത്രച്ചെലവിനായി എംബസി 2000 രൂപ നല്‍കിയിരുന്നു. മുംബൈയില്‍ എത്തിയ മണി വിമാനത്തില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി സലാമിന്റെ ഫോണില്‍നിന്നു മഞ്ജു വിനോദിനെ വിളിച്ചു. മഞ്ജു പറഞ്ഞതനുസരിച്ച് സലാമാണ് ബസ് ടിക്കറ്റ് തരപ്പെടുത്തയത്. യാത്രച്ചെലവിന് 500 രൂപയും നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (4 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (4 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (4 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (4 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (5 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (5 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (6 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (6 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (6 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്  (6 hours ago)

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല  (7 hours ago)

Malayali Vartha Recommends