വിമാന യാത്രാക്കൂലി കുത്തനെ ഉയർന്നു; പെരുന്നാളാഘോഷിക്കാൻ നാട്ടിലെത്തുന്നവരുടെ പോക്കറ്റ് കാലിയാകും
ജൂൺ അവസാനത്തോടെ ഗൾഫ് രാജ്യങ്ങളിൽ സ്‌കൂൾ അവധി തുടങ്ങുന്നു. അതോടൊപ്പം പെരുന്നാൾ കൂടി വന്നതോടെ പ്രവാസികൾ നാട്ടിലേക്കു വരാനുള്ള ഒരുക്കത്തിലാണ്. ഇത് മുതലെടുക്കാൻ എയര്‍ ഇന്ത്യ ഉൾപ്പടെയുള്ള വിമാന കമ്പനികൾ യാത്രാനിരക്ക് കുത്തനെ കൂട്ടുന്നു.
എല്ലാവര്‍ഷവും അവധിക്കാലത്ത് വിമാനകമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ല എന്ന് ആരോപണമുണ്ട്.
അവധിക്കായി നേരത്തേ വിമാനടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ലെങ്കിലും 22-നു ശേഷം ടിക്കറ്റ് എടുക്കുന്നവര്‍ വിമാനകമ്പനികളുടെ യാത്രാക്കൊള്ളയ്ക്ക് വിധേയരാകുമെന്നതില്‍ സംശയമില്ല.
ജൂണ്‍ അവസാനത്തോടെ ഈദുല്‍ ഫിത്തര്‍ അവധികൂടി ഒരുമിച്ചെത്തുന്നതോടെ പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നവറീ കൂടി നോട്ടമിട്ടാണ് വിമാനക്കമ്പനികൾ കൊള്ളലാഭത്തിന് ശ്രമിക്കുന്നത് .
യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ഉള്ള കാലയളവിൽ മൂന്നുമുതല്‍ നാലിരട്ടിയോളമാണ് വിമാന ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് .
സീസണ്‍ കാലയളവില്‍ ടിക്കറ്റിലുണ്ടാകുന്ന വര്‍ധന ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഇത്തവണയും പ്രവാസികളുടെ കീശകാലിയാകുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha