Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ബാലചന്ദ്രന്റെ നിലവിളി യുകെയില്‍ വൈറല്‍... ഫേസ്ബുക്കില്‍ പഞ്ചാരയടിച്ച് കിടക്ക പങ്കിടാല്‍ വിമാനത്തില്‍ കയറിയെത്തിയ ബാങ്ക് മാനേജറുടെ അനുഭവം

30 OCTOBER 2017 09:30 AM IST
മലയാളി വാര്‍ത്ത

രാജ്യം വിട്ടാല്‍ വിഐപികളുടെ തനി നിറം കാണാമെന്ന് സരിത നായര്‍ പറഞ്ഞിട്ട് ആഴ്ചകളേ ആയുള്ളൂ. അതിനുള്ളില്‍ ഇതാ ലണ്ടനില്‍ മലയാളി ബാങ്ക് മാനേജര്‍ പീഡനക്കേസില്‍ പിടിയിലായി. അതും ബാല പീഡന കേസില്‍. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ ആണ് ലണ്ടനിലെ ബാങ്ക് മാനേജരും വിവാഹിതനുമായ 38കാരന്‍ വീണു പോയത്. ഓണ്‍ലൈന്‍ ചാറ്റിലൂടെ ബന്ധം ഉറപ്പിച്ച ശേഷം മലയാളിയായ ബാലചന്ദ്രന്‍ പെണ്‍കുട്ടിക്ക് വേണ്ടി മുറിയെടുത്തു കാത്തിരിക്കുമ്പോള്‍ ആണ് കെണിയില്‍ വീണത്. പതിമൂന്നു വയസ്സ് പ്രായം ഉള്ളൂ എന്ന് ഉറപ്പായിട്ടും ലൈംഗിക താല്‍പര്യത്തോടെ വന്നുവെന്ന് വ്യക്തമായതോടെ ആള്‍ കുടുങ്ങുക ആയിരുന്നു. ഇന്നലെ ബെര്‍മിങ്ഹാം മജിസ്‌ട്രേറ്റ് കോടതി ബാലചന്ദ്രന് 15 മാസം തടവും വിധിച്ചു. പൊട്ടിക്കരഞ്ഞും നിലവിളിച്ചും കൊണ്ടാണ് ബാലചന്ദ്രന്‍ ജയിലേക്കു പോയത്.

പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കാം എന്ന് കരുതി ലണ്ടനില്‍ നിന്നും ബെര്‍മിങ്ഹാമില്‍ എത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞ ബാലചന്ദ്രന്‍ എന്ന മലയാളിയുടെ മുമ്പിലേക്ക് വാതില്‍ തുറന്നു എത്തിയത് വിജിലന്റ് ഗ്രൂപ്പ് ആയിരുന്നു. അവരുടെ ചോദ്യം ചെയ്യലും റെക്കോര്‍ഡിഗും കഴിഞ്ഞപ്പോഴേക്കും പൊലീസും എത്തി. താന്‍ കുടുങ്ങിയെന്ന് ഉറപ്പായതോടെ ബാലചന്ദ്രന്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരയുകയും അതിന്റെ വീഡിയോ വൈറലാവുകയും ചെയ്യുകയായിരുന്നു. ബാലപീഡകരെ കുടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പ് പെണ്‍കുട്ടിയായി ചമഞ്ഞു ബാലചന്ദ്രനെ ചാറ്റു ചെയ്ത് കുടുക്കുകയായിരുന്നു.

താന്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഒപ്പം ഇരുന്ന് ഒരു ലഞ്ച് കഴിക്കാനെ ആഗ്രഹിച്ചിരുന്നുള്ളുവെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ബാലചന്ദ്രന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇദ്ദേഹം അയച്ച ലൈംഗികത നിറഞ്ഞ മെസേജുകള്‍ ഗ്രൂപ്പ് എടുത്ത് കാണിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന് കുറ്റം സമ്മതിക്കാതെ രക്ഷയില്ലാതായി. ബാലചന്ദ്രന്‍ പെണ്‍കുട്ടിക്ക് വേണ്ടിയെന്ന വണ്ണം അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഈ ഗ്രൂപ്പ് ഉച്ചത്തില്‍ വായിച്ചതോടെ അയാള്‍ ഒരു നിമിഷം ഒന്നും പറയാനാവാതെ നിന്നുപോയി. അവള്‍ക്ക് 18 വയസായെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ അവളെ കാണാനായി ബെര്‍മിങ്ഹാമിലേക്ക് വന്നതെന്ന് തുടക്കത്തില്‍ ബാലചന്ദ്രന്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതും ഈ ഗ്രൂപ്പ് പൊളിച്ചു.

ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പെണ്‍കുട്ടി തന്നോട് പറഞ്ഞിരുന്നുവെങ്കിലും തനിക്ക് അത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഇയാള്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ ആ കള്ളവും ഇന്റര്‍നെറ്റ് ഇന്റര്‍സെപ്‌റ്റേര്‍സ് അംഗം പൊളിച്ച് കൈയില്‍ കൊടുക്കുകയായിരുന്നു. അവസാനം പെണ്‍കുട്ടിയുമായി സെക്‌സിലേര്‍പ്പെടുക തന്റെ ലക്ഷ്യമായിരുന്നുവെന്ന് ബാലചന്ദ്രന്‍ സമ്മതിക്കുകയും ചെയ്തു. ഹോട്ടലില്‍ മുറിയെടുത്ത ബാലചന്ദ്രന്‍ മേശപ്പുറത്ത് കോണ്ടങ്ങളും പെര്‍ഫ്യൂമും വച്ച് പെണ്‍കുട്ടിയെ കാത്തിരിക്കുമ്പോഴാണ് പിടിയിലായിരുന്നത്. തിങ്കളാഴ്ചയാണ് ബെര്‍മിങ്ഹാം ക്രൗണ്‍ കോടതി അദ്ദേഹത്തെ 15 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പുറമെ 10 വര്‍ഷത്തെ സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും നല്‍കിയിട്ടുണ്ട്.

ബാലചന്ദ്രനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഫൂട്ടേജാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് പെഡോഫയല്‍ ഹണ്ടര്‍മാര്‍ അയാളെ വളഞ്ഞ് നില്‍ക്കുന്നത് കാണാം. തുടര്‍ന്ന് അവര്‍ അയാളെ ബെര്‍മിങ്ഹാമിലെ ഹോട്ടല്‍ മുറിയിലേക്ക് നയിക്കുന്നുണ്ട്. അവിടെ തന്റെ കൈകളില്‍ തലതാങ്ങി ദുഃഖത്തോടെ ഇരിക്കുന്നത് കാണാം. ആ പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും ബാലചന്ദ്രന്‍ തങ്ങളോടാണ് ചാറ്റിയിരുന്നതെന്നും ക്യാപ്റ്റര്‍മാര്‍ വിശദീകരിക്കുന്നത് ഇവിടെ വച്ചാണ്. താന്‍ വിജിലന്റ് ഗ്രൂപ്പിനെക്കുറിച്ച് നേരത്തെ കേട്ടിരുന്നുവെന്ന് ബാലചന്ദ്രന്‍ സമ്മതിക്കുന്നുണ്ട്.



തുടര്‍ന്ന് അവസാനം തന്റെ കുറ്റം ഇയാള്‍ സമ്മതിക്കുന്നുണ്ട്. തനിക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ബാലചന്ദ്രന്‍ പ്രകടിപ്പിക്കുന്നു. താന്‍ ഇന്ത്യയിലേക്ക് തിരിച്ച് പൊയ്‌ക്കൊള്ളാമെന്നും ഇയാള്‍ സമ്മതിക്കുന്നുണ്ട്. തുടര്‍ന്ന് ബാലചന്ദ്രനെ ഓഫീസര്‍മാര്‍ ഒരു പൊലീസ് കാറിലേക്ക് നയിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ബാചന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്ന് സിറ്റി ബാങ്ക് വക്താവ് പ്രതികരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (52 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends