Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഏറ്റവുമധികം മലയാളികളുള്ള വിദേശരാജ്യത്തിന്റെ ഭാവി രാജാവിനെപ്പറ്റി അടുത്തറിയാം

06 NOVEMBER 2017 10:19 AM IST
മലയാളി വാര്‍ത്ത

അറബിക്കഥകളില്‍ മാത്രം കേട്ട് പരിചയിച്ച പരിവേഷവുമായി ഒരു രാജകുമാരന്‍ സൗദി അറേബ്യ കീഴടക്കുകയാണ്. ഏറ്റവുമധികം മലയാളികളുള്ള വിദേശരാജ്യമായതിനാല്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ മലയാളികള്‍ക്കും ആവേശമുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന 31കാരനെ പുകഴ്ത്തിയുള്ള വാര്‍ത്തകളാണ് ലോകമെങ്ങും. കാരണം അഴിമതിക്കെതിരായി അദ്ദേഹം നടത്തിയ നീക്കത്തില്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളേയാണ് അഴിക്കുള്ളിലാക്കിയത്. 

അറേബ്യന്‍ നാടുകളിലെ അതിശക്തമായ സൗദി അറേബ്യ എന്ന രാഷ്ട്രത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തിയായി ഈ യുവാവ് മാറിയതെങ്ങനെ എന്നറിയാന്‍ ലോകം കാതോര്‍ക്കുകയാണ്. 


സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറേബ്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയുമാണ്.

ഇദ്ദേഹത്തിന്റെ പിതാവായ സൗദി രാജാവ് സല്‍മാന്റെ ശക്തികേന്ദ്രം മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്നും പറയപ്പെടുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് മുഹമ്മദ് ബിന്‍ നയേഫിനെ എല്ലാ അധികാരസ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ട് മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശി ആക്കാന്‍ പിതാവ് തീരുമാനിച്ചത്.

സൗദി രാജാവായ സല്‍മാന്റെ മൂന്നാമത്തെ പത്‌നിയായ ഫഹ്ദ ഹത്‌ലീനില്‍ 1985 ഓഗസ്റ്റ് 31 ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ജനിച്ചത്. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടിയിട്ടുള്ളയാളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.



2009 ഡിസംബറില്‍ പിതാവ് റിയാദ് പ്രവിശ്യയില്‍ ഗവര്‍ണറായിരിക്കെ അദ്ദേഹത്തിന്റെ പ്രത്യേക ഉപദേശകനായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

2015 ജനുവരിയില്‍ അബ്ദുള്ള രാജാവ് മരിച്ചപ്പോള്‍ പിതാവ് സല്‍മാന്‍ രാജാവായപ്പോഴാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധ മന്ത്രിയാക്കിയത്. പിന്നീട് ഇക്കഴിഞ്ഞ ജൂണ്‍ 21 നാണ് അദ്ദേഹത്തെ കിരീടാവകാശിയായി പിതാവ് പ്രഖ്യാപിച്ചത്.



എണ്ണ കൊണ്ടു സമ്പന്നമായ, അതേ എണ്ണ കാരണം പ്രതിസന്ധിയിലായ സൗദിയെന്ന രാഷ്ട്രത്തിന്റെ മുഴുവന്‍ പ്രതീക്ഷയും തോളിലേറ്റിയിരിക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സല്‍മാന്‍ രാജാവ് അടുത്ത കിരീടാവകാശി ആയി സ്വന്തം മകനെ പ്രഖ്യാപിച്ചപ്പോള്‍ അത്ര വലിയ ഞെട്ടലൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. കാരണം 2015ല്‍ ഉപകിരീടാവകാശി ആയി ചുമതലയേറ്റതു മുതല്‍ അത്രയ്ക്ക് ഗംഭീരമായ പ്രകടനമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയത്. 

സാധാരണയായി സൗദിയിലെ ഭരണാധികാരികള്‍ 70ഉം 80ഉം വയസുള്ളവരായിരിക്കും. എന്നാല്‍ 31 വയസ്സെന്ന ചെറുപ്രായത്തില്‍ തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീട അവകാശിയായി മാറിയത് മാറ്റത്തിന്റെ പുതിയ കാറ്റായിട്ടാണ്. സൗദിയിലെ ജനസംഖ്യയില്‍ 25 വയസ്സിനു താഴെയുള്ളവര്‍ പകുതിയിലധികം വരും. ഇവരുടെയെല്ലാം പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും പ്രതീകമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന യുവാവ്. ആരെയും ആകര്‍ഷിക്കുന്ന ശരീരഭാഷയും ശൈലിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റേത്. സൗദിയുടെ എല്ലാമാണ് സല്‍മാന്‍ രാജാവിന്റെ പ്രിയ പുത്രന്‍ എന്നു ജനങ്ങള്‍ പറയും. അതുകൊണ്ടാണ് മിസ്റ്റര്‍ എവരിതിങ് എന്ന വിളിപ്പേര് അതിവേഗത്തില്‍ ഈ യുവാവ് സമ്പാദിച്ചത്.

 

എണ്ണയിലൂടെ ആധിപത്യം നേടിയ സൗദിയെ കണ്ടാണ് അദ്ദേഹം വളര്‍ന്നത്. എന്നാല്‍ അതേ എണ്ണ വിപണിയില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ സൗദിയുടെ സമ്പദ് വ്യവസ്ഥ ശരിക്കും കിതച്ചു, വലിയൊരു തിരിച്ചറിവായിരുന്നു അത്. ഒരു വലിയ മാറ്റം വേണമെന്ന് സൗദി ചിന്തിച്ചു. ആ മാറ്റത്തിന് ചുക്കാന്‍ പിടിച്ചത് മാറ്റത്തിന്റെ പ്രചാരകന്‍ തന്നെയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരുന്നു. 

നാളെയുടെ സൗദിയെ കെട്ടിപ്പടുക്കാനുള്ള ആ വലിയ പദ്ധതിയുടെ പേരു വിഷന്‍ 2030 എന്നാണ്. എണ്ണ അധിഷ്ഠിതമായുള്ള അവരുടെ സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ത്ത് വൈവിധ്യവല്‍ക്കരിച്ച് പുതിയ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. സല്‍മാന്‍ രാജാവിന്റെ മകന്‍ തന്നെയാണ് ഇതിന്റെ പ്രധാന ആസൂത്രകനും നടത്തിപ്പു ചുമതലക്കാരനും. 



അസാധാരണമായ ശക്തിയും സ്വാധീനവും വളരെ പെട്ടെന്ന് ആര്‍ജ്ജിക്കാന്‍ കഴിയുന്ന പ്രകൃതക്കാരനാണ് സല്‍മാന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ സൗദിയുടെ മാറ്റത്തിന് പ്രാപ്തന്‍ ഇദ്ദേഹം തന്നെയെന്ന് അവിടുത്തെ ജനത ഉറച്ചു വിശ്വസിക്കുന്നു. 

പ്രതിരോധ മന്ത്രിയെന്ന പദമുള്‍പ്പടെ നിരവധി തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ വഹിച്ച മുഹമ്മദ് ബിന്‍ സല്‍മാനെക്കുറിച്ച് സകലര്‍ക്കും പറയാനുള്ളത് നല്ല കാര്യങ്ങള്‍ തന്നെയാണ്. ദിവസത്തില്‍ 16 മണിക്കൂര്‍ ജോലി ചെയ്യുന്ന കക്ഷി പലപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്നത് ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ എഴുത്തുകളില്‍ നിന്നാണ്. എപ്പോഴും സൗദിയിലെ ഭരണാധികാരികള്‍ മാധ്യമങ്ങളോട് അത്ര ഉദാരമായല്ല സംസാരിക്കാറുള്ളത്. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അതിലും വേറിട്ടു നിന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിവിധ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമായി 50 മിനിറ്റ് സംസാരിച്ച മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടി ലോകം മുഴുവന്‍ വാര്‍ത്തയായി. 



റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയിട്ടുണ്ട് പുതിയ കിരീടാവകാശി. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു തവണ മാത്രമേ കല്ല്യാണം കഴിച്ചുള്ളൂവെന്നതും ശ്രദ്ധേയമാണ്. ബഹുഭാര്യത്വം അനുവദിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ആധുനിക യുഗമാണെന്ന് ചിന്തിക്കുന്നു ഈ യുവാവ്.



രാജകുമാരന്റെ വരവിന് ശേഷം വന്‍തോതിലുള്ള സാമ്പത്തികസാമൂഹിക പരിഷ്‌കരണ നടപടികള്‍ക്കാണ് സൗദി സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനം സൗദിയില്‍ വന്‍ സ്വീകാര്യത നേടി. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരി വില്‍പനയും സല്‍മാന്‍ രാജകുമാരന്റെ വരവിന് ശേഷമാണ് സംഭവിച്ചത്. മളയാളികളും ഈ രാജകുമാരനെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (9 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

Malayali Vartha Recommends