Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സൗദിയെ നിയന്ത്രിച്ചിരുന്ന 11 രാജകുമാരന്മാരുടേയും മന്ത്രിമാരുടേയും അവസ്ഥ കണ്ട് ഞെട്ടിത്തരിച്ച് ലോകം 

07 NOVEMBER 2017 09:41 AM IST
മലയാളി വാര്‍ത്ത

ബ്ലാങ്കറ്റ് പുതച്ച് വെറും നിലത്ത് കുടന്നുറങ്ങുന്ന ഇവര്‍ സൗദിയെ നിയന്ത്രിച്ചിരുന്ന 11 രാജകുമാരന്മാരും മന്ത്രിമാരുമെന്നറിയുമ്പോഴാണ് ഇവരെ അകത്താക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മഹത്വമറിയുന്നത്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണശ്രമം ഉണ്ടായതിന് പിറകേയാണ് പതിനൊന്ന് സൗദി രാജകുമാരന്മാരെ അറസ്റ്റ് ചെയ്തത്. നിലവിലെ മന്ത്രിസഭയില്‍ വിവിധ പദവികള്‍ വഹിക്കുന്ന നാല് പേരും മുന്‍ മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാര്‍ അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ചാനല്‍ പുറത്തു വിട്ടിട്ടില്ല. രാജകുമാരന്മാരിലെ സമ്പന്നനായ അല്‍ വാലിദ് ബിന്‍ തലാലും അറസ്റ്റ് ചെയ്തു. ഇവര്‍ എവിടെയാണ് ഇപ്പോഴുള്ളതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.

പ്രമുഖ വ്യവസായി കൂടിയായ അല്‍ വലീദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ഗള്‍ഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. 81 വയസ്സുള്ള സല്‍മാന്‍ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ എംബിഎസ് എന്നാണ് അറിയപ്പെടുന്നത്. സൗദിയെ എംബിഎസ് മാറ്റത്തിന്റെ പുതിയ ലോകത്ത് എത്തിക്കുമെന്നാണ് വിലയിരുത്തല്‍. രാജകുമാരന്റെ വരവിന് ശേഷം വന്‍തോതിലുള്ള സാമ്പത്തികസാമൂഹിക പരിഷ്‌കരണ നടപടികള്‍ക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ക്ക് െ്രെഡവിങ് ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനവും ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരിവില്‍പനയും സല്‍മാന്‍ രാജകുമാരന്റെ വരവിന് ശേഷമാണ് സംഭവിച്ചത്.

സൗദി രാജകുടുംബാംഗങ്ങളുടെയും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളുടെയും വന്‍കിട എണ്ണവ്യവസായശാലകളുടെയും സുരക്ഷാ ചുമതലയുള്ള നാഷണല്‍ ഗാര്‍ഡിന്റെ മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷമാണ് അബ്ദുള്ള രാജാവിന്റെ മകനായ മുതേബ് ബിന്‍ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. സൗദിയുടെ രാജപദവിയിലേക്കു മുമ്പ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നയാളാണ് മുതേബ്. സഹോദരനും മുന്‍ റിയാദ് ഗവര്‍ണറുമായ തുര്‍ക്കി ബിന്‍ അബ്ദുള്ളയും അറസ്റ്റിലായവരിലുണ്ട്. കിങ്ഡം ഹോള്‍ഡിങ് കമ്പനി ഉടമയും ട്വിറ്റര്‍, ആപ്പിള്‍, മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്‍, സിറ്റി ഗ്രൂപ്പ്, രാജ്യാന്തര ഹോട്ടല്‍ ശൃഖലകളായ ഫോര്‍ സീസണ്‍സ്, ഫെയര്‍മോണ്ട്, മോവന്‍പിക് തുടങ്ങിയവയുടെ നിക്ഷേപ പങ്കാളിയുമായ അല്‍ വലീദ് രാജകുമാരന്റെ അറസ്റ്റ് രാജ്യാന്തര വ്യവസായ മേഖലയെ ഞെട്ടിച്ചിരുന്നു. ഇവരെയാണ് ഹോട്ടല്‍ മുറിയില്‍ തടവില്‍ താമസിപ്പിച്ചിരിക്കുന്നത്.

അത്യാഡംബര ഹോട്ടലിലാണ് തടവറ. ഇവിടെ പരിമിതമായ സൗകര്യങ്ങളിലാണ് അഴിമതിക്കേസില്‍ കുടുങ്ങിയവര്‍ കഴിയുന്നത്. കിടക്കാന്‍ പട്ടു മെത്ത വിരിച്ച കട്ടിലുകളില്ല. എല്ലാ രാജകുമാരന്മാരും തറയിലാണ് ഉറക്കം. ആഡംബര ഹോട്ടലിലെ ഹാളിലെ മുറിയില്‍ നിരനിരയായി കിടക്കുന്നവരില്‍ ഗള്‍ഫിലെ അതി സമ്പന്നനായ അല്‍വാലിദും ഉണ്ടെന്നതാണ് വസ്തുത. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുന്നത്. നിരവധി സൈനിക ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരേയും പരമിതമായ സൗകര്യങ്ങള്‍ നല്‍കിയാണ് താമസിപ്പിക്കുന്നത്. അങ്ങനെ ഏവരേയും ഞെട്ടിക്കുകയാണ് പുതിയ ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

പിടിയിലായ രാജകുമാരന്മാരെ ഹോട്ടലിനെ ജയിലാക്കി പ്രഖ്യാപിച്ചാണ് താമസിപ്പിക്കുന്നത്. സുരക്ഷാകാരണങ്ങളാലാണ് ഇത്തരമൊരു നടപടിയെന്നാണ് സൂചന. സാധാരണ പുതപ്പ് മാത്രമാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. അഴിമതിക്കാരോട് വിട്ടുവീഴ്ച വേണ്ടെന്നാണ് മൊഹമ്മദ് ബിന്‍ ലാദന്റെ തീരുമാനം. അതുകൊണ്ടാണ് പരമിതമായ സൗകര്യങ്ങളില്‍ കുറ്റാരോപിതരെ താമസിപ്പിക്കുന്നത്. അതിനിടെ സൗദിയിലെ പരിഷ്‌കാരങ്ങളില്‍ അമേരിക്ക പൂര്‍ണ്ണ തൃപ്തരാണ്. രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായ നടപടിയാണ് നടക്കുന്നതെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്. പ്രസിഡന്റ് ഏഷ്യന്‍ സന്ദര്‍ശനത്തിലുമാണ്. ഇതിനിടെയ സൗദിയില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ട്രംപ് അതീവ സന്തുഷ്ടനുമാണ്. പുരോഗമന ചിന്തയുടെ പാതയിലേക്ക് സൗദി എത്തുന്നുവെന്നാണ് ട്രംപ് വിലയിരുത്തുന്നതും.

സാധാരണ പുതപ്പ് പുതച്ചുള്ള രാജകുമാരന്മാരുടെ ഉറക്കത്തിന്റെ ചിത്രം മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. എത്ര ഉന്നതരെയായാലും അഴിമതി കാട്ടിയാല്‍ വെറുതെ വിടില്ലെന്ന സൂചന. റിറ്റ്‌സ് കാര്‍ല്‍ട്ടണ്‍ എന്ന റിയാദിലെ നക്ഷത്ര ഹോട്ടലിലാണ് അറസ്റ്റിലായവരെ പൂട്ടിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് സൗദി ഭരണകൂടം സ്ഥിരീകരണം നല്‍കിയിട്ടില്ല. അമേരിക്കന്‍ മാനേജ്‌മെന്റിന് കീഴിലുള്ളതാണ് ഈ ഹോട്ടലെന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. ഈ ഹോട്ടലിന്റെ പ്രധാന ഹോളിലാണ് രാജകുമാരന്മാരുടെ തടവിലെ ജീവിതമെന്നാണ് സൂചന. കഴിഞ്ഞ മേയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സൗദിയില്‍ എത്തിയപ്പോള്‍ കഴിഞ്ഞത് ഈ ഹോട്ടലിലാണ്. സൗദി രാജാവും കിരീടാവകാശിയും നടത്തുന്ന ഇടപെടലുകളില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തതും കാര്യങ്ങളെല്ലാം നടക്കുന്നത് ഈ അമേരിക്കന്‍ ഹോട്ടലിലാണെന്നതിന്റെ സൂചനയായും വിലയിരുത്തുന്നുണ്ട്. പതിനൊന്ന് രാജകുടുംബാഗങ്ങളും 38 ഉന്നത ഉദ്യോഗസ്ഥരുമാണ് ഈ ഹോട്ടലില്‍ തടവ് ജീവിതം നയിക്കുന്നത്.

കാലാവസ്ഥ നിരീക്ഷണ വിഭാഗം മേധാവി തുര്‍ക്കി ബിന്‍ നാസര്‍ രാജകുമാരന്‍, മുന്‍ പ്രതിരോധ സഹമന്ത്രി ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് രാജകുമാരന്‍, മുഹമ്മദ് അല്‍അമൂദി, സാലിഹ് അല്‍കാമില്‍, അദ്ദേഹത്തിന്റെ മക്കളായ അബ്ദുല്ല, മുഹയുദ്ദീന്‍, പ്രമുഖ ടെലിവിഷന്‍ ചാനല്‍ ഗ്രൂപ്പായ എം.ബി.സിയുടെ ഉടമ വലീദ് ഇബ്രാഹീം, മുന്‍ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഖാലിദ് അല്‍തുവൈജരി, സാജിയ മുന്‍ ഗവര്‍ണര്‍ സഅദ് അല്‍ദബാഗ്, മുന്‍ ധനമന്ത്രി ഇബ്രാഹീം അല്‍അസ്സാഫ്, റോയല്‍ പ്രോട്ടോകോള്‍ മേധാവി മുഹമ്മദ് അല്‍തബീശി, ഹറം വികസന പദ്ധതിയുടെ കരാറുകാരനും സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പ് മേധാവിയുമായ ബകര്‍ ബിന്‍ ലാദന്‍, മുന്‍ റെയില്‍വേ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍മുല്‍ഹിം, മുന്‍ എസ്.ടി.സി. മേധാവി സൗദ് അല്‍ദവീശ് തുടങ്ങിയവരാണ് അറസ്റ്റിലായവരില്‍ മറ്റു പ്രമുഖര്‍ എന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (26 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (40 minutes ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (49 minutes ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (53 minutes ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (1 hour ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (2 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (9 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (10 hours ago)

Malayali Vartha Recommends