ജാസ് ടൂറിസം കമ്പനി ഒത്തുതീർപ്പിന് തയ്യാറായില്ല; ചെക്ക് കേസിൽ നടപടി... ബിനോയ് കോടിയേരിയെ വിമാനത്താവളത്തിൽ തടഞ്ഞു
13 കോടിയുടെ ചെക്ക് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ സിവിൽ കേസ് രജിസ്റ്റർ ചെയ്തു. ബിനോയ് പണം നൽകാനുള്ള ജാസ് ടൂറിസം കന്പനി നൽകിയ പരാതിയിൽ ഈ മാസം ഒന്നിനാണ് ബിനോയിക്കെതിരെ ദുബായ് പൊലീസ് സിവിൽ കേസെടുത്തത്. ഇതോടെ ഇപ്പോൾ ദുബായിലുള്ള ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാവില്ല. കേസ് തീർന്നാൽ മാത്രമെ ഇനി ദുബായ് വിടാനാവൂ.
തനിക്കെതിരെ ദുബായിൽ ഒരു കേസും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പൊലീസിന്റെ ക്ളിയറൻസ് സർട്ടിഫിക്കറ്റ് നേരത്തെ ബിനോയി ഹാജരാക്കിയിരുന്നു. 13 കോടി രൂപ നൽകാനുണ്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ബിനോയ് ദുബായിലേക്ക് പോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാസ് ടൂറിസം കന്പനിയുടെ ഉടമസ്ഥനും യു.എ.ഇ പൗരനുമായ ഹസൻ ഇസ് മയിൽ അബ്ദുള്ള അൽമർസൂഖി ബിനോയിക്കെതിരെ പരാതി നൽകിയത്.
തുടർന്ന് പൊലീസ് ബിനോയിക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. മകന് യാത്രാ വിലക്ക് ഇല്ലെന്ന് കോടിയേരിയും നേരത്തെ പറഞ്ഞിരുന്നു. ബിനോയ് ദുബായിലുണ്ടെന്നും അറബി ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ലെന്നും കോടിയേരി പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha