മാന്‍പവര്‍ ഏജന്‍സി മുറിക്കുള്ളിൽ അടച്ചിട്ട മലയാളി യുവതിക്ക് തുണയായത് സഹോദരനും ബഹ്റൈൻ പോലീസും
ബഹ്റൈനില്‍ മാന്‍പവര്‍ ഏജന്‍സിയുടെ തടവില്‍ കഴിഞ്ഞ മലയാളി യുവതിയെ പോലീസ് രക്ഷപ്പെടുത്തി. കോട്ടയം ജില്ലയിലെ 22 കാരിക്കാണ് ഈ ദുരനുഭവം ഏൽക്കേണ്ടി വന്നത്. ബന്ധുവിന്റേയും സാമൂഹിക പ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടലുകൾ യുവതിക്ക് നാട്ടിൽ തിരിച്ചെത്താൻ സഹായകമായി. മൂന്ന് മാസം മുമ്പ് മംഗലാപുരം സ്വദേശിയുടെ സഹായത്തിൽ ഹോം നഴ്സ് വിസ ലഭിച്ച് ബഹ്റൈനില്‍ എത്തിയതായിരുന്നു യുവതി.
എന്നാൽ ബഹ്റൈനില്‍ എത്തിയ യുവതിയെ കാത്ത് അവരുടെ സഹോദരന്‍ കാത്ത് നിന്നെങ്കിലും വിസാ ഏജന്‍റ് കാണിക്കാതെ കൂട്ടിക്കൊണ്ടുപോയി. അതിനു ശേഷം ഏജന്‍റ് മാന്‍പവര്‍ ഏജന്‍സിക്ക് പണം വാങ്ങി യുവതിയെ കൈമാറുകയായിരുന്നു. ബലം പ്രയോഗിച്ച് പേപ്പറുകളില്‍ ഒപ്പിട്ടശേഷമായിരുന്നു തന്നെ കൈമാറിയതെന്ന് യുവതി പറയുന്നു. എന്നാൽ വീട്ടുജോലിക്ക് അയച്ച യുവതിക്ക് അവിടെ കടുത്ത പീഡനം നേരിടേണ്ടി വന്നപ്പോള്‍ തനിക്ക് നാട്ടില്‍പോകണമെന്ന് മാന്‍പവര്‍ ഏജന്‍സിയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടു.
യുവതിയുടെ ആവശ്യം കേട്ട ഏജന്‍സിക്കാര്‍ യുവതിയെ ഒരു മുറിയിലടച്ചശേഷം, 1400 ദിനാര്‍ നല്‍കിയാലെ നാട്ടിലേക്ക് പോകാൻ അനുവദിക്കുകയുള്ളു എന്നു അറിയിച്ച ശേഷം സ്വിം കാര്‍ഡും പാസ്പോര്‍ട്ടും ബലമായി പിടിച്ചു വച്ചു . തുടർന്ന് വിവരം അറിഞ്ഞ് മാന്‍പവര്‍ ഏജന്‍സിയിലെത്തിയ സഹോദരന്റെ സമയോചിതമായ ഇടപെടലിൽ പോലീസിൽ കാര്യം അവതരിപ്പിക്കുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു. നാല് ദിവസത്തോളം യുവതിക്ക് ഭക്ഷണം പോലും നൽകിയിരുന്നില്ല.
https://www.facebook.com/Malayalivartha