സോഫിയയുടെ കള്ളക്കണ്ണീർ ഫലിച്ചില്ല!! ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനെയും കാത്തിരിക്കുന്നത് കഠിന ശിക്ഷ: ഇരുവരെയും കുടുക്കിയ ആ അജ്ഞാത യുവതി ആര്?
മെല്‍ബണില്‍ സാം എബ്രാഹമിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി വന്നു. ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി സോഫിയായും കാമുകന്‍ അരുണ്‍ കമലാസനും ചേര്‍ന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ജൂറി വിധിച്ചു. മാര്‍ച്ച് 21 ന് തുടങ്ങുന്ന വാദത്തിലായിരിക്കും ശിക്ഷ തീരുമാനിക്കുന്നത്. സാമം എബ്രാഹമിന്റെ മരണം വളരെ സ്വഭാവികമാണ് എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
ഹൃദയാഘാതം മൂലമാണു സാം മരിച്ചത് എന്നു സോഫിയയ്ക്ക് എല്ലാവരേയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഒരു അജ്ഞാത യുവതിയുടെ ഫോണ്‍ കോളായിരുന്നു കേസില്‍ വഴിത്തിരിവായത്. സാംമിന്റെ മരണം അസ്വഭാവികമാണ് എന്ന് ഈ ഫോണ്‍ കോളില്‍ നിന്നു പോലീസിനു സൂചന ലഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഒരു വലിയ കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.
ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയു മുമ്പ് അരുണിനൊപ്പം സോഫിയ നടത്തിയ യാത്രക്കളും സംശയം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഭര്‍ത്താവു നഷ്ട്ടപ്പെട്ട സ്ത്രീയുടെ ശരീരഭാഷയും പെരുമാറ്റവുമായിരുന്നില്ല സോഫിയയുടെത്. ഈ സഹാചര്യത്തിലാണു യുവതിയുടെ ഫോണ്‍ കോള്‍ എത്തിയത്. സോഫിയയുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചാല്‍ സാമിന്റെ കൊലപാതകത്തിനുള്ള ഉത്തരം കിട്ടുമെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പോലീസിനു ലഭിച്ച ഫോണ്‍ കോളില്‍ പറഞ്ഞിരുന്നത്.
2016 മാര്‍ച്ചില്‍ സാമിന്റെ പേരില്‍ ഉണ്ടായിരുന്ന് കാര്‍ അരുണിന്റെ പേരിലേയ്ക്കു മാറ്റിരുന്നു. 2014 ജനുവരിയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ സോഫിയയും അരുണും ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് തുടങ്ങിരുന്നു. അരുണ്‍ കമലാസന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേയ്ക്കു പണമയച്ചിരുന്നു. ഇത് ശരിയാണ് എന്നു സോഫിയ സമ്മതിച്ചിരുന്നു.
സോഫിയ ജോലി ചെയ്യുന്ന കമ്പനിയില്‍ ആഴ്ചയില്‍ മൂന്നു ദിവസം മാത്രമായിരുന്നു ജോലി ഉണ്ടായിരുന്നത്. ഇത് അരുണുമായുള്ള അടുപ്പം വര്‍ദ്ധിക്കാന്‍ ഇടയാക്കി. ഒരു വര്‍ഷത്തോളം ആസൂത്രണം ചെയ്ത ശേഷമായിരുന്നു ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയത്. ഇലക്‌ട്രോണിക്‌സില്‍ ബിരുദം നേടിയ ശേഷം ടെക്‌നോ പാര്‍ക്കിലായിരുന്നു സോഫിയ ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ജോലിക്കുള്ള ടെസ്റ്റ് പാസായി 2012 സോഫിയ ഓസ്‌ട്രേലിയയ്ക്കു പോയി. ദുബായില്‍ സാമിനു മികച്ച ജോലി ലഭിച്ചിരുന്നു എങ്കിലും സോഫിയയ്ക്ക് ഓസ്‌ട്രേലിയായിരുന്നു ഇഷ്ടം. ഇതിനെ തുടര്‍ന്നു സാം ദുബായി ജോലി ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേയ്ക്ക് എത്തുകയായിരുന്നു.
ജയിലില്‍ കഴിയുന്ന സോഫിയെയോ അരുണിനെയോ കാണാന്‍ ബന്ധുക്കളിലാരും ഇതുവരെ തയാറായിട്ടില്ല. കേസ് നടത്തിപ്പിനായി ഇടപെടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഓസ്ട്രേലിയയിലെ പ്രവാസി മലയാളിസംഘടനകളും സാമിന്റെ കൊലപാതകികള്‍ക്കു കഠിനശിക്ഷ ലഭിക്കണമെന്ന പക്ഷക്കാരാണ്.
വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്ട്രേലിയ. 1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha