സൗദിയിൽ പ്രവാസിയെ കാത്തിരുന്നത്....!
മലയാളി പ്രവാസിയെ കാത്തിരിക്കുന്നത് 7 വർഷത്തെ തടവ് ശിക്ഷ .... ഫോൺ ചെയ്യാൻ മൊബൈൽ നൽകാതിരുന്നതിനെതുടർന്ന് സഹപ്രവർത്തകനായ നേപ്പാൾ സ്വദേശിയെ തലയ്ക്കടിച്ചുകൊന്ന കേസിലാണ് മലയാളി യുവാവിന് 7 വർഷം തടവ്. കായംകുളം മുതുകുളം സ്വദേശി ആദര്‍ശിനാണ് ഇത്തരത്തിൽ തടവുശിക്ഷ ലഭിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് 2 ലക്ഷം റിയാല്‍ (ഏകദേശം 38 ലക്ഷം രൂപ) ദയാധനം നല്‍കണം.
ഇരുവരും ജോലി ചെയ്തിരുന്ന ഫാം ഹൗസിൽ പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. 2015 ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ടയാൾക്കു വേണ്ടി നേപ്പാള്‍ എംബസിയാണ് കേസ് നടത്തുന്നത്. നിർധന കുടുംബാംഗമായ ആദർശിന് അച്ഛനും ഭാര്യയും ഒരു കുട്ടിയുമുണ്ട്.
https://www.facebook.com/Malayalivartha