യു.എ.ഇയിൽ വ്യാപക പരിശോധന, തൊഴിലിടങ്ങളിൽ അവരെത്തുന്നു, ഉച്ചവിശ്രമം നിയമം ലംഘിച്ച ഒമ്പത് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
യുഎഇയിൽ ചൂട് ശക്തമായ സാഹചര്യത്തില്‍ തുറസായ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. ജൂലൈ 15 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. നിയമം ലംഘിച്ച അബുദാബിയിലെ ഒമ്പത് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിരിക്കുകയാണ് അധികൃതർ.
അതുപോലെ നിയമം ലംഘിച്ച 155 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍.നിയമ ലംഘകര്‍ക്ക് അരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.അബുദാബി ദ്വീപ്, റബ്ദന്‍ ഡിസ്ട്രക്‌ട്, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നിര്‍മാണ സ്ഥലങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. ഇവിടെ 302 സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി.
തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ഉച്ചവിശ്രമം അനുവദിക്കണമെന്നും തീപിടിത്തവുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അബുദാബി നഗരസഭ ഓര്‍മിപ്പിച്ചു. പാരിസ്ഥിതിക, ആരോഗ്യ സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കി.ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്നുമാസത്തേക്കാണ് ഉച്ചവിശ്രമം.
കഴിഞ്ഞ 18 വർഷമായി വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്കിവരുന്ന രാജ്യമാണ് യു.എ.ഇ. തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയുണ്ടാക്കുന്ന അപകടങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനുമാണ് നിയമം നടപ്പിലാക്കിയത്.
അതേസമയം യുഎഇയില്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞതും ഭാഗികമായി മേഘാവൃതമായതുമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനൽച്ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബൂദബിയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഞായറാഴ്ച താപനില.
ഈ വര്‍ഷം ആദ്യമായി രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. എന്നാല്‍ രാജ്യത്ത് ഞായറാഴ്ച അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുന്നതിനാല്‍ രാവിലെ ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
മണിക്കൂറില്‍ 15-25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പില്‍ പറയുന്നു. അബൂദബിയില്‍ ഓഗസ്റ്റ് 14 ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha