പ്രവാസികളെ ചേർത്തുപിടിച്ച് ശമ്പളം നൽകാത്ത കമ്പനികളെ പറപറപ്പിച്ച് അബുദാബി, മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കൊടുക്കാൻ കമ്പനികളോട് ഉത്തരവിട്ട് അബുദാബി ലേബർ കോടതി
നിരവധി പ്രവാസികളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നത്. മിക്കവർക്കും ശമ്പള കുടിശിക ബാക്കിയാണ്. എന്നിട്ടും അത് തങ്ങൾക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ തങ്ങളുടെ കുടുബത്തെയോർത്ത് പണിയെടുക്കുകയാണ്. എന്നാൽ ഈ അവസരം മുതലെടുത്ത് പ്രവാസികളെ പിഴിഞ്ഞ് ലാഭം കൊയ്യുകയാണ് കമ്പനികൾ.
ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ചിലർമാത്രമാണ് അധികൃതർക്ക് പരാതി കൊടുക്കുന്നത്. എന്നാൽ അബുദബിയിൽ തൊഴിൽ തർക്കത്തിൽപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. അബുദാബി ലേബർ കോടതി പരാതികളിൽ അതിവേഗം ഇടപെട്ട്പരിഹാരം കണ്ടെത്തി. തൊഴിൽ തർക്ക പരാതികൾ റെക്കോർഡ് സമയംകൊണ്ടാണ് തീർപ്പാക്കിയത്.
മലയാളികൾ ഉൾപ്പെടെയുള്ള 5,832 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കൊടുക്കാൻ കമ്പനികളോട് നിർദ്ദേശിക്കുകയായിരുന്നു. ഇമെയിലിൽ പരാതി ലഭിച്ച് 2 മാസത്തിനകം തന്നെ നടപടി പൂർത്തിയാക്കിയാണ് വിധി പുറപ്പെടുവിച്ചത്. ഇരു കക്ഷികളുമായി അനുരഞ്ജന ചർച്ച നടത്തി തർക്കങ്ങൾ വേഗം തീർപ്പാക്കുന്നതിനൊപ്പം നിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്തു.
4.28 കോടി ദിർഹത്തിന്റെ ശമ്ബള കുടിശ്ശികയും ആനുകൂല്യവും അബുദാബി ലേബർ കോടതി ഇടപെട്ട് പ്രവാസികൾക്ക് നൽകിയത്. കൂടാതെ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ആവശ്യമായ സംരക്ഷണം നൽകി വരുകയും ചെയ്യുന്നുണ്ട്.
മാത്രമല്ല, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉൾപ്പെടെ ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായി യുഎഇ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നേരത്തേയുള്ള നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇക്കാര്യത്തിൽ ഹ്യൂമൺ റിസോഴ്‌സസ് ആന്റ് എമിററ്റൈസേഷൻ മന്ത്രാലയം നടപടി കൈക്കൊണ്ടത്.
ഓരോ മാസവും പതിനഞ്ചാം തീയതിക്കു മുമ്പായി ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. എന്നു മാത്രമല്ല അത് ഓൺലൈനായി തന്നെ നൽകണം. ഇതിനായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ശമ്പള സംരക്ഷണ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായും അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കു കൂടി നിയമം ബാധകമാകുന്ന രീതിയിൽ കൂടുതൽ വ്യക്തത വരുത്തിയാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നതെന്ന് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം കൈകാര്യം ചെയ്യുന്ന പിആർഒ പാർട്ണർ ഗ്രൂപ്പ് സിഇഒ നാസർ മൂസ വ്യക്തമാക്കി.
ഓരോ മാസവും പതിനഞ്ചാം തീയതിക്കു മുമ്പായി ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. എന്നു മാത്രമല്ല അത് ഓൺലൈനായി തന്നെ നൽകണം. ഇതിനായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ശമ്പള സംരക്ഷണ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായും അധികൃതർ അറിയിച്ചു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കു കൂടി നിയമം ബാധകമാകുന്ന രീതിയിൽ കൂടുതൽ വ്യക്തത വരുത്തിയാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നതെന്ന് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം കൈകാര്യം ചെയ്യുന്ന പിആർഒ പാർട്ണർ ഗ്രൂപ്പ് സിഇഒ നാസർ മൂസ വ്യക്തമാക്കി. ജീവനക്കാരന്റെ ലേബർ ഫയൽ നമ്പർ മന്ത്രാലയത്തിലെ തൊഴിൽ കരാറുമായും യുഎഇ സെൻട്രൽ ബാങ്കുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ശമ്പളം നൽകാത്ത കമ്പനികളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.
https://www.facebook.com/Malayalivartha