ഒടുവിൽ തനിനിറം പുറത്തുകാട്ടി സൗദി, രാജ്യത്തെ ഗതാഗത ലോജിസ്റ്റിക്‌സ് മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ ഒരുക്കങ്ങൾ, മേഖലയിൽ 18 തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരും, പ്രവാസികളെ കൂട്ടത്തടെ വെട്ടും...നിർണായക നീക്കം...!!
സൗദിയില്‍ സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. രാജ്യത്തെ ഗതാഗത ലോജിസ്റ്റിക്‌സ് മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ മേഖലയിൽ 18 തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പിലാക്കും. ഇവയില്‍ ചിലതില്‍ പൂര്‍ണ സ്വദേശിവല്‍ക്കരണവും മറ്റുള്ളവയില്‍ നിശ്ചിത ശതമാനം തോതിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണെന്നും ലോക്കല്‍ കണ്ടന്റ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവേ മന്ത്രി പറഞ്ഞു. കൂടുതല്‍ വനിതകള്‍ക്ക് പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും. ഹറമൈന്‍ ട്രെയിന്‍ സര്‍വീസില്‍ ഡ്രൈവര്‍മാരായി വനിതകള്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതുപോലെ കുവൈത്തും സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ്. കുവൈത്തിൽ മുനിസിപാലിറ്റി തസ്തികകളിലെ സ്വദേശിവൽക്കരണ നടപടികളുടെ ആദ്യഘട്ടം ആരംഭിച്ചു. വിദേശികളായ 132 ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ട് ഡയറക്ടർ ജനറൽ അഹമദ് അൽ മൻഫൂഹി വിജ്ഞാപനം പുറപ്പെടുവിച്ചു.മുനിസിപ്പാലിറ്റി ഉദ്യോഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് 132 പേരെ പിരിച്ചു വിട്ടു കൊണ്ട് മുൻസിപ്പൽ ഡയറക്ടർ എൻജിനീയർ അഹമ്മദ് അൽ മൻഫൂഹി ഉത്തരവ് ഇറക്കിയത്.
സെപ്തംബർ 1 മുതൽ മൂന്നു മാസത്തെ മുന്നറിയിപ്പ് കാലാവധിയോട് കൂടിയാണ് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 33 ശതമാനം വീതം വിദേശി ജീവനക്കാരെ 3 ഘട്ടങ്ങളിലായാണ് പൂർണ്ണമായും പിരിച്ചു വിടുക. രണ്ടാം ഘട്ടം 2023 ഫെബ്രുവരി ഒന്ന് മുതലും, മൂന്നാം ഘട്ടം ജൂലായ് 1 മുതലും നടപ്പിലാക്കുന്ന ഈ പുതിയ പദ്ധതിയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ഉൾപ്പെടുമെന്നത് ഒരു പ്രധാന വെല്ലുവിയാണ് എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.
കുവൈറ്റിലെ 44.64 ലക്ഷം വരുന്ന ജനസംഖ്യയുടെ 34 ശതമാനം മാത്രമാണ് സ്വദേശികള്‍. ബാക്കി 66 ശതമാനവും പ്രവാസികളാണ്. കുവൈറ്റ് പൗരന്‍മാരില്‍ 58 ശതമാനം പേരും ജോലിയുള്ളവരാണ്. കുവൈറ്റില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 19 ലക്ഷം പേര്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ്. അവരില്‍ 73 ശതമാനം പേരും സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ആണ് പണിയെടുക്കുന്നത്.
ബാക്കി 27 ശതമാനം ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യന്നവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈറ്റിലെ സമൂഹങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. ആകെ ജനസംഖ്യയുടെ 19 ശതമാനമാണ് ഇന്ത്യക്കാര്‍. 8,63,000ത്തിലേറെ ഇന്ത്യന്‍ പ്രവാസികള്‍ കുവൈറ്റിലുണ്ടെന്നാണ് കണക്കുകള്‍. അതിനാൽ സ്വദേശിവൽക്കരണം ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇന്ത്യക്കാരെയാണെന്ന് നിസംശയം പറയാം.
https://www.facebook.com/Malayalivartha