സൗദിയുടെ പുതിയ നിബന്ധനയിൽ പ്രവാസികൾ പെട്ടത് തന്നെ, സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി രാജ്യം, സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി 3 മാസമാണെങ്കിലും ഒരു മാസത്തിലധികം രാജ്യത്ത് തങ്ങാന്‍ പാടില്ലെന്നും സൗദി ഭരണകൂടം
സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി സൗദി അറേബ്യ. ഈ വിസയിൽ എത്തുന്നവർ ഇവര്‍ ശമ്പളത്തിനോ അല്ലാതെയോ ജോലി ചെയ്യാന്‍ പാടില്ലെന്ന് സൗദി ഭരണകൂടം അറിയിച്ചു. സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി 3 മാസമാണെങ്കിലും ഒരു മാസത്തിലധികം രാജ്യത്ത് തങ്ങാന്‍ പാടില്ല.ഹജ്ജ് സീസണില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ഉംറ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കില്ല. സൗദിയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഒരു വര്‍ഷം കാലാവധിയുണ്ട്.
എന്നാല്‍, ഒരു സന്ദര്‍ശനത്തില്‍ 3 മാസത്തില്‍ കൂടുതല്‍ താമസിക്കരുതെന്നും ഭരണകൂടം അറിയിച്ചു.വിദേശ തൊഴിലാളികളുടെ ഇഖാമ കാലാവധി അവസാനിച്ചാലും ആശ്രിതരുടെ സന്ദര്‍ശക വിസ പുതുക്കാമെന്ന് സൗദി അറേബ്യ കഴിഞ്ഞദിവസം അറിയിച്ചു. പ്രവാസി സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയാലും ആശ്രിതരുടെ വിസ പുതുക്കാനുള്ള അവസരം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കണമെങ്കില്‍ ആശ്രിതര്‍ രാജ്യം വിട്ടിരിക്കണമെന്ന നിബന്ധനയുണ്ട്.
സന്ദര്‍ശക വിസയുമായി ബന്ധപ്പെട്ട് രാജ്യത്തെ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ രാജ്യത്തെത്തുന്നവര്‍ ബാധ്യസ്ഥരാണ്. ഒരു വട്ടം മാത്രം രാജ്യത്തേക്ക് പ്രവേശനം സാധ്യമാവുന്ന സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി മൂന്നു മാസമാണ്. എന്നാല്‍ ഈ വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ ഒരു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
പല വട്ടം രാജ്യത്ത് വന്നു പോകാവുന്ന മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസായണെങ്കില്‍ ഒരു വരവില്‍ മൂന്നു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുതെന്നാണ് നിയമം. 300 റിയാല്‍ വിലയുള്ള ഈ വിസയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും. അതിനിടയില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്ത് വന്നു പോവാന്‍ അനുവാദമുണ്ടായിരിക്കും.രാജ്യത്ത് സന്ദര്‍ശക വിസയില്‍ കഴിയുന്ന 18 വയസിന് താഴെയുള്ള കുട്ടികളുടെ വിസ സ്ഥിരതാമസ (റസിഡന്റ്) വിസ ആക്കിമാറ്റാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു.
ഇത്തരത്തിൽ വിസ മാറ്റുന്നതിന് കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥിരമായി സൗദിയില്‍ താമസിക്കുന്നവരാകണമെന്ന് നിബന്ധന ഉണ്ട്. ഇതിനെക്കുറിച്ച കൂടുതല്‍ വിശദാശംങ്ങള്‍ പുറത്ത് വന്നിട്ടില്ല. സൗദി പ്രാദേശിക പത്രം 'ഉക്കാസ്' ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സന്ദര്‍ശക വിസ പുതുക്കുന്നതിന് അപേക്ഷകന്റെ താമസരേഖക്ക് (ഇഖാമ) കാലാവധി ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. കുടുംബ സന്ദര്‍ശക വിസ പരമാവധി ആറു മാസം വരെ മാത്രമേ പുതുക്കിനല്‍കുകയുള്ളൂ.
സന്ദര്‍ശക വിസ പുതുക്കുന്നത് വൈകിയാല്‍ പിഴ ഈടാക്കുമെന്നും വിസ കാലാവധി കഴിഞ്ഞു മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പിഴ ഈടാക്കൂവെന്നും ജവാസാത്ത് അറിയിച്ചു. സന്ദര്‍ശക വിസയുടെ അപേക്ഷകളില്‍ അംഗീകാരം നല്‍കുന്നതും വിസ ഇഷ്യൂ ചെയ്യുന്നതിനുമുള്ള അധികാരം ജവാസാത്തിനല്ലെന്നും അതുസംബന്ധിച്ച വിവരങ്ങള്‍ക്കായി സൗദി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കണമെന്നും ജവാസാത്ത് അറിയിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha