യുഎഇയിൽ എല്ലാം ഞൊടിയിടയിൽ...! പ്രവാസികളെ നാട്ടിൽ എത്തിക്കാൻ അത് തുറന്നു, പുതിയതായി നിര്‍മ്മിച്ച ഫുജൈറ വിമാനത്താവളത്തിലെ റണ്‍വേയുടെ പ്രവര്‍ത്തനം ആരംഭിച്ചു, കൂടുതല്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ സാധിക്കും
പ്രവാസികളെ അമ്പരപ്പിച്ച് കൊണ്ട് യുഎഇ മുന്നേറുകയാണ്. നിലവിൽ എന്തെങ്കിലും യാത്രാ ബുദ്ധിമൂട്ടുകളുണ്ടെങ്കിൽ അതെല്ലാം പരിഹരിക്കത്തക്കവിധം പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. പുതിയതായി നിര്‍മ്മിച്ച ഫുജൈറ വിമാനത്താവളത്തിലെ റണ്‍വേയുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ശൈഖ് ഹമദ് ബിന്‍ സാലിഹ് അല്‍ ശര്‍ഖി ആദ്യമായി റണ്‍വേ ഉപയോഗിച്ച് കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പുതിയ റണ്‍വേയ്ക്ക് 3,050 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുണ്ട്. വിമാനത്താവളത്തിന്റെ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ അന്താരാഷ്ട്ര, പ്രാദേശിക മാനദണ്ഡങ്ങളും പാലിച്ച ശേഷമാണ് ഫുജൈറ വിമാനത്താവളത്തിലെ പുതിയ റണ്‍വേയ്ക്ക്് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രവര്‍ത്തനാനുമതി നല്‍കിയത്. യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് പുതിയ റണ്‍വേയുടെ ഓപ്പറേറ്റിങ് ലൈസന്‍സ് ഫുജൈറ എയര്‍പോര്‍ട്ട് കരസ്ഥമാക്കി.
കൂടുതല്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഫുജൈറ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും യുഎഇയുടെ ജിസിഎഎയും അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് റണ്‍വേ സജ്ജീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 66 കോടി ദിര്‍ഹം അനുവദിച്ചിരുന്നു.
അതേസമയം സൗദിയിൽ പുതിയൊരു വിമാനത്താവളം കൂടി വാരനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ മാസ്റ്റർ പദ്ധതികൾ എല്ലാം ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. അതായത് റിയാദില്‍ ആണ് പുതിയ വിമാനത്താവളം വരുന്നത്. ഈ വിമാനത്താവളം ആയിരിക്കും ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്നാണ് സൗദി നിലവിൽ അവകാശപ്പെടുന്നത്. ലോത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇതിലൂടെ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് സൗദി.
റിയാദ് നഗരത്തിൽ ആണ് വിമാനത്താവളം വരുന്നത്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ വലിയ പദ്ധതികൾ ആണ് സൗദി ലക്ഷ്യം വെക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച വിമാനത്താവളത്തിന് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉണ്ടായിരിക്കും. പുതിയ വിമാനത്താവളം വരുന്നതിലൂടെ നിലവിൽ ഉളള വിമാനത്താവളത്തിന്റെ പേര് മാറ്റും. ടെര്‍മിനലുകള്‍ കിങ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന് ആയിരിക്കും ഇനി അറിയപ്പെടുന്നത്. ആറ് റണ്‍വേകളാണ് കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായിരിക്കുക. ലോകം തന്നെ ഉറ്റു നോക്കുന്ന രീതിയിലുള്ള ഒരു വിമാനത്താവളം നിർമ്മിച്ച് എടുക്കുക എന്നതാണ് സൗദി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
https://www.facebook.com/Malayalivartha