അറബികൾ ഞെട്ടിച്ചു...! ഇത് പ്രതീക്ഷിച്ചതിലും അപ്പുറം, ഒമാനിൽ നിന്ന് ദുബൈയിലേക്ക് ഈ വർഷം യാത്ര ചെയ്തത് ഒരു ദശലക്ഷത്തിലധികം പേർ, ടൂറിസത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികളുമായി മുന്നോട്ടുപോകാൻ ദുബായ് ഭരണാധികാരി

യുഎഇയുടെ ഏഴ് എമിറേറ്റുകളിൽ ഏറ്റവും ജനസാന്ത്രയുള്ളത് ദുബൈയിലാണ്. നിരവധി പ്രവാസികളാണ് ഇവിടെ കുടുംബമായി താമസിക്കുന്നുണ്ട്. ഈ എമിറേറ്റിന്റെ പ്രധാന സാമ്പത്തിക വരുമാനം വ്യവസായം, ടൂറിസം എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തിൽ താഴെ മാത്രമെ പെട്രോളിയം ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളു, വ്യവസായത്തിന് ഊന്നൽ നൽകുമ്പോഴും ടൂറിസത്തിനും വലിയ സാധ്യത കണ്ടെത്തി അതിന് പ്രാധാന്യം നൽകുന്ന പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ദുബൈയിൽ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തുടരുകയാണ്.മലയാളികൾ മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങളിൽ നിന്നു പോലും സന്ദർശകർ ഇവിടേക്ക് എത്തുകയാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഒമാൻ ഇപ്പോൾ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഒമാനിൽ നിന്ന് ദുബൈയിലേക്ക് ഈ വർഷം യാത്ര ചെയ്തത് ഒരു ദശലക്ഷത്തിലധികം പേരാണ്.
ഒമാന് പിന്നാലെ സൗദി അറേബ്യ, ഇംഗ്ലണ്ട്, റഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആണ് ഇത്. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ ഒമാനിൽ നിന്ന് ദുബൈയിലേക്ക് ഒരു ദശലക്ഷത്തിലധികം പേർ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അപേക്ഷിച്ച് 715 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
2019ലെ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ വർധന 35 ശതമാനമാണ്. സെപ്റ്റംബർ വരെ ദുബൈയിലേക്ക് 1.24 ദശലക്ഷം ഇന്ത്യക്കാർ യാത്ര ചെയ്തതായും റിപ്പോർട്ട് പറയുന്നു. ഒമാനിലെ നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനിൽ നിന്നുള്ള ഡേറ്റ പ്രകാരം ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഒമാനിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 780.8 ശതമാനം വളർച്ച രേഖപ്പെടുത്തി.
ദുബൈയുടെ ടൂറിസം സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്താൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം. നഗരങ്ങളെ മാത്രമല്ല ഗ്രാമങ്ങളെ കൂടി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.
'ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാണ് നമുക്കുള്ളത്. ഞങ്ങളുടെ അടുത്ത ലക്ഷ്യം ദുബായിലെ നാട്ടിന്‍പുറങ്ങളെയും വന്യമൃഗ സങ്കേതങ്ങളെയും ഏറ്റവും ആസ്വാദ്യകരവും മനോഹരവുമാക്കുക എന്നതാണ്'- ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 'ദുബായിലെ ഗ്രാമപ്രദേശങ്ങളിലും വനമ്പ്രദേശങ്ങളിലും ഞങ്ങള്‍ വ്യത്യസ്തവും പുതിയതുമായ ടൂറിസ്റ്റ് അനുഭവങ്ങള്‍ നല്‍കും.
ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ'- ശെയ്ഖ് മുഹമ്മദ് പറഞ്ഞു. അടുത്ത ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. അതിനാൽ ഇനിയും വിനോദ സഞ്ചാരികൾ രാജ്യത്തേക്ക് കുതിക്കുമെന്നുറപ്പാണ്. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29നാണ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha

























