യുഎഇ ഇനി വേറെലെവല്‍, ആ ഉയരങ്ങള്‍ കീഴടക്കാന്‍ ഇരുവരും കൈകോര്‍ക്കുന്നു, കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിനായി സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ മുന്നേറുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

കൊവിഡ് മഹാമാരിയെ യു എ ഇ പ്രതിരോധിച്ച രീതി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടു. മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാൻ ലോകം ഇപ്പോഴും പാടുപെടുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിൽ യു എ ഇ ഏറ്റവും കാര്യക്ഷമതയുള്ള രാജ്യങ്ങളിലൊന്നായി മാറി. ഇതിനൊക്കെ പുറമേ യുഎഇ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങുകയാണ്.
എല്ലാ മേഖയിലും ഇത് സ്വായത്വമാക്കാന്‍ ഭരണാധികാരികള്‍ മുന്‍കൈ എടുത്ത് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മ.ക്തൂം.
വരുന്ന 50 വർഷത്തിനുള്ളിൽ കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിനായി സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ മുന്നേറുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്ന്.
"ഞങ്ങളുടെ മാതൃഭൂമി എല്ലായ്പ്പോഴും ഒരു ദാതാവും സമാധാന നിർമ്മാതാവുമായി തുടരും, സർക്കാർ പ്രകടനം മെച്ചപ്പെടുത്തുക, ഭാവി പ്രദാനം ചെയ്യുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക, ദാരിദ്ര്യത്തിനെതിരെ പോരാടുക, ശുദ്ധമായ ഊർജ്ജം മുന്നോട്ട് കൊണ്ടുപോകുക, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, ദേശീയ, അന്തർദേശീയ സംരംഭങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും. ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ലോകം നേരിടുന്ന ആഗോളതാപനം എന്ന പ്രധാന വെല്ലുവിളി നേരിടാൻ 1975-ലാണ് പരിസ്ഥിതിക്കായുള്ള സുപ്രീം കമ്മിറ്റി യു എ ഇ സ്ഥാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മന്ത്രാലയവും യു എ ഇ രൂപീകരിച്ചിട്ടുണ്ട്. ദേശീയ കാലാവസ്ഥാ വ്യതിയാന പദ്ധതിയുടെയും എമിറേറ്റ്സ് എനർജി സ്ട്രാറ്റജി 2050ന്റെയും ചട്ടക്കൂടിന് കീഴിൽ, കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കുന്നതിലും 2050 ഓടെ ശുദ്ധമായ ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിലും മന്ത്രാലയം നേട്ടങ്ങൾ കൈവരിച്ചു.
അടുത്ത വർഷം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഫ്രെയിംവർക്ക് കൺവെൻഷന്റെ കോൺഫറൻസ് ഓഫ് പാർട്ടികളുടെ 28-ാമത് സെഷന്‍ യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. ദുബൈയുടെ ടൂറിസം സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്താൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം. മലയാളികൾ മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങളിൽ നിന്നു പോലും സന്ദർശകർ ഇവിടേക്ക് എത്തുകയാണ്. ഒമാനിൽ നിന്ന് ദുബൈയിലേക്ക് ഈ വർഷം യാത്ര ചെയ്തത് ഒരു ദശലക്ഷത്തിലധികം പേരാണ്.
നഗരങ്ങളെ മാത്രമല്ല ദുബൈയുടെ ഗ്രാമങ്ങളെ കൂടി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. .'ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാണ് നമുക്കുള്ളത്. ഞങ്ങളുടെ അടുത്ത ലക്ഷ്യം ദുബായിലെ നാട്ടിന്‍പുറങ്ങളെയും വന്യമൃഗ സങ്കേതങ്ങളെയും ഏറ്റവും ആസ്വാദ്യകരവും മനോഹരവുമാക്കുക എന്നതാണ്'- ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
'ദുബായിലെ ഗ്രാമപ്രദേശങ്ങളിലും വനമ്പ്രദേശങ്ങളിലും ഞങ്ങള്‍ വ്യത്യസ്തവും പുതിയതുമായ ടൂറിസ്റ്റ് അനുഭവങ്ങള്‍ നല്‍കും. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ'- ശെയ്ഖ് മുഹമ്മദ് പറഞ്ഞു. അടുത്ത ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. അതിനാൽ ഇനിയും വിനോദ സഞ്ചാരികൾ രാജ്യത്തേക്ക് കുതിക്കുമെന്നുറപ്പാണ്. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29നാണ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha


























