ആ പണി ഇനി നടക്കില്ല..., വിവിധ രാജ്യക്കാരായ താമസക്കാര്‍ അറ്റസ്റ്റേഷന് വേണ്ടി സമപ്പിച്ച എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകളിൽ ഏഴ് സര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജം, പ്രവാസികൾക്കെതിരെ കടുത്ത നടപടിയെടുത്ത് കുവൈത്ത്

കടുത്ത നിബന്ധനകളാണ് അടുത്തിടെയായി പ്രവാസികൾക്കുമേൽ കുവൈത്ത് ഭരണകൂടം എടുത്തിരിക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. അതിനിടയിൽ ഇപ്പോൾ പ്രവാസികളുടെ സർട്ടിഫിക്കേറ്ററുകളുടെ പരിശോധനകൾ തുടരുകയാണ്. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാന്‍പവര്‍ അതോറിറ്റിയും സഹകരിച്ചാണ് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ രാജ്യക്കാരായ താമസക്കാര്‍ അറ്റസ്റ്റേഷന് വേണ്ടി 4,320 എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 5,248 എണ്ണം സമര്‍പ്പിച്ചത് ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ്. എന്നാൽ ഇതിൽ ഏഴ് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
വ്യാജമാണെന്ന് കണ്ടെത്തിയ നാലെണ്ണം പ്രവാസി ഇന്ത്യക്കാരുടേതാണ്. വെനസ്വേല, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടേതാണ് മറ്റുള്ളവ. എഞ്ചിനീയർമാരായി ജോലി ചെയ്യുന്നതിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചവര്‍ക്കും അവരെ റിക്രൂട്ട് ചെയ്ത് വിസ നല്‍കിയവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
എന്നാൽ ഇതിൽ 74 സർട്ടിഫിക്കറ്റുകൾ ഇതുവരെ പരിശോധിച്ചിട്ടില്ല. 928 എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ നിലവിൽ പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിൽ നടത്തുന്ന പരിശോധനയിൽ മാത്രമേ ഇത്തരത്തിൽ ഇനിയും വ്യാജ സർട്ടിഫിക്കേറ്റുകൾ ഉണ്ടോ എന്ന് വ്യക്തമാകൂ.
എന്തായാലും ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കേറ്റ് സമർപ്പിക്കുന്നവർക്കെതിരേയും അവരെ റിക്രൂട്ട് ചെയ്ത് വിസ നല്‍കിയവര്‍ക്കുമെതിരേയും കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് രാജ്യം. പരിശോധന എഞ്ചിനീയർ തസ്തികയല്ലാതെ മറ്റ് തൊഴിലുകളിലേക്ക് കൂടി വ്യാപിപ്പുമോ എന്നത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല. സ്വദേശിവത്ക്കരണം പതിയെ നടപ്പിലാക്കുന്ന കുവൈത്തിൽ ഇത്തരത്തിൽ തിരിമറി കൂടി നടത്തിയത് കണ്ടെത്തിയ സാഹചര്യത്തിൽ തൊഴിൽ മേഖലയിൽ കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ അധികൃതരെ പ്രേരിപ്പിക്കുന്നതാണ്.
മാത്രമല്ല പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കിയിരിക്കുകയാണ് കുവൈത്ത്.ഇതോടെ നിരവധി പേരുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ് ലൈസൻസ് പിന്‍വലിച്ചത്. നിബന്ധനകൾ പുതുക്കിയതോടെ 10,000ത്തോളം പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ഡിസംബർ അവസാനത്തോടെ പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കുന്നത് പൂർത്തിയാക്കാനാണ് നീക്കം. കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ നിബന്ധന പ്രയാസം സൃഷ്ടിക്കും.ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്.
ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും. ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശങ്ങളിലൂടെ അറിയിക്കുകയും ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ അഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. മാത്രമല്ല, പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും കർശന നിബന്ധനകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം.
https://www.facebook.com/Malayalivartha


























