ലക്ഷ്യം നിറവേറ്റി മുഹമ്മദ് ബിൻ സൽമാൻ...! തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറന്ന് പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്റെ ആദ്യ വിമാനം
സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ഒരു വിസ്മയ കാഴ്ച്ചയാണ് സൗദിയിൽ കഴിഞ്ഞ ദിവസം ഒരുക്കിയത്. തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറക്കുന്ന പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്റെ കാഴ്ച്ചയായിരുന്നു ഇത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് മാര്‍ച്ചില്‍ റിയാദ് എയറിന്റെ ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇതിനായി വിമാനം നിർമിച്ച യുഎസിൽ നിന്നും റിയാദിലേക്ക് ആദ്യം വിമാനമെത്തിച്ചു. സൗദിയിലെത്തിച്ച വിമാനം ജനങ്ങൾക്ക് കാണാനായി ഉച്ചക്ക് ഒരു മണിക്കാണ് ആകാശത്തേക്ക് ഉയര്‍ന്നത്. പിന്നീട് ജനങ്ങൾക്ക് കാണാനായി സൗദി തലസ്ഥാന നഗരിയായ റിയാദിൽ താഴ്ന്ന് വട്ടമിട്ട് പറന്നു. വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ജനങ്ങളെ അറിയാക്കാനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനം കണ്ട് ആസ്വദിക്കാനുള്ള അവസരമാണ് കമ്പനി ആദ്യ പറക്കലിലൂടെ ലക്ഷ്യമിട്ടത്.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് ബി787 ബോയിങ് റിയാദ് എയര്‍ വിമാനമാണ് പറന്നുയർന്നത്. ബോളിവാഡ് സിറ്റി, കിംഗ്ഡം സെന്റര്‍, കിങ് സൗദ് യൂണിവേഴ്‌സിറ്റി, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി, ഫൈസലിയ ടവര്‍, മുറബ്ബ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെയാണ് വിമാനം പറന്നത്. 2025 ൻ്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുവാനാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെങ്കിലും 2030 നകം ലോകത്തെ 100 ലേറെ രാജ്യങ്ങളിലേയ്ക്ക് സർവീസുകൾ ആരംഭിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനാണ് തീരുമാനം.
റിയാദ് എയർ വിമാനക്കമ്പനിക്കായി നൂറിലേറെ ബോയിങ് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ബോയിങുമായി ഒപ്പു വെച്ചത്. മുപ്പതിയിരം കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വിൽപന കരാറുകളിലൊന്നാണ് യുഎസ് കമ്പനിയുമായി സൗദി ഒപ്പു വെച്ചത്.പുതിയ എയര്‍ലൈന്‍ രാജ്യത്തിന്റെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 75 ബില്യണ്‍ റിയാല്‍ വരെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുമെന്നും പ്രത്യക്ഷമായും പരോക്ഷമായും 200,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ വരെ ചരക്ക് കൊണ്ടുപോകാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യകള്‍ക്കനുസൃതമായി ഒരു നൂതന വിമാന വ്യൂഹം സ്വന്തമാക്കാനും സുസ്ഥിരതയുടെയും സുരക്ഷയുടെയും മികച്ച അന്താരാഷ്ട്ര അംഗീകാരമുള്ള മാനദണ്ഡങ്ങള്‍ സ്വീകരിക്കാനും കമ്പനി ശ്രമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അത്യാധുനിക ഫീച്ചറുകളും നൂതനമായ കാബിൻ സജ്ജീകരണവും ഡിജിറ്റൽ വിനോദ സംവിധാനങ്ങളും വിഭാവന ചെയ്യുന്ന ഡ്രീം ലൈനർ വിമാനങ്ങൾ സാങ്കേതിക വിദ്യയുടെ ഏറ്റവും ആധുനികമായ ആവിഷ്കരമായിരിക്കും. അബുദാബി ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവെയ്‌സിന്റെ മുൻ സി.ഇ.ഒ ടോണി ഡഗ്ലസാണ് റിയാദ് എയറിന്റെ അമരത്ത് പറഞ്ഞത്.
https://www.facebook.com/Malayalivartha