ഉംറ വിസയില്‍ എത്തിയവർ രാജ്യം വിടേണ്ട സമയം അവസാനിച്ചു, രാജ്യത്ത് നിന്ന് ഇനിയും പോകാത്തവർക്കെതിരെ നടപടികൾ കടുപ്പിക്കാനൊരുങ്ങി സൗദി, കനത്ത പിഴയ്ക്ക് പുറമേ മടങ്ങാത്തവരുടെ വിരലടയാളം എടുത്ത് നാടുകടത്തുകയും ചെയ്യുമെന്ന് മന്ത്രാലയം
നടപടികൾ കടുപ്പിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. ഉംറ വിസയില്‍ എത്തിയവർ രാജ്യം വിടേണ്ട സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. ജൂൺ 18 അർധ രാത്രിവരെയായിരുന്നു ഈ വിസയിലെത്തിയവർക്ക് രാജ്യം വിടാൻ ഹജ് –ഉംറ മന്ത്രാലയം അനുവധിച്ചിരുന്ന സമയം. ദുൽഹജ് മാസത്തിന് മുന്നോടിയായാണ് എല്ലാ ഉംറ വിസക്കാരും നാട്ടിലേയ്ക്ക് മടങ്ങേണ്ടത്. എന്നാൽ ഈ വിസലെത്തി രാജ്യത്ത് നിന്ന് ഇനിയും പോകാത്തെ തങ്ങുന്നവർക്കെതിരരെ കടുത്ത നടപടികൾ തുടങ്ങനാണ് മന്ത്രാലയത്തിന്റെ നീക്കം.
സൗദിയിലേക്ക് അനുവദിക്കുന്ന എല്ലാ ഉംറ വിസകളുടേയും കാലാവധി 90 ദിവസമാണ്. എന്നാൽ ഹജ്ജ് സീസൺ ആരംഭിക്കുന്ന ഘട്ടത്തിൽ ഇത്രയും കാലാവധി കിട്ടില്ല. ഉംറ വിസ ഉപയോഗപ്പെടുത്തി ഒട്ടേറെ കുടുംബങ്ങൾ സൗദിയിൽ താമസിക്കുന്നുണ്ട്. ഇവരെല്ലാം മൂന്ന് മാസം കാലാവധി ലഭിക്കുമെന്ന് കരുതിയാണ് നിൽക്കുന്നത്. ഇത് കനത്ത പിഴ ലഭിക്കാൻ ഇടയാകും.
ഇതൊഴിവാക്കാൻ ആണ് ഉംറ വീസയിൽ എത്തിയ എല്ലാവരും 18 അർധ രാത്രിക്ക് മുൻപായി സൗദി വിടണം എന്ന മുന്നറിയിപ്പ് നൽകിയത്. ഇത്തരത്തിൽ ഉംറ വിസയില്‍ എത്തി പോകാത്തവർത്ത് 25,000 റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പിടിക്കപ്പെട്ടാൽ പിഴയിൽ മാത്രം ഒതുങ്ങുന്നതല്ല നടപടി. ഇതിന് പുറമെ വിരലടയാളം എടുത്ത് നാടുകടത്തുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ മാസം നാലിനാണ് ഈ സീസണിലെ അവസാന ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിച്ചത്. ഇവരുടെ വീസാ കാലാവധിയും മൂന്ന് മാസമാണെങ്കിലും ഹജ് കാലമായതിനാൽ തിരിച്ചുപോകാനുള്ള അവസാന തീയതി ജൂണ്‍ 18 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സൗദിയിൽ സന്ദർശക വിസയിലെത്തുന്നവർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 30 മുതല്‍ ജൂണ്‍ 28 വരെ എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാക്കും ബിസിനസ് വിസക്കാക്കുമാണ് നിയന്ത്രണം. എന്നാൽ ഇവർക്ക് സൗദിയിലെ മറ്റു വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നതിൽ തടസ്സമുണ്ടാകില്ല.
അതുപോലെ വിസ ഓണ്‍ അറൈവല്‍ അടക്കമുള്ള ടൂറിസ്റ്റ് വിസ, വര്‍ക്ക് വിസ, ഗവണ്‍മെന്റ് വിസ എന്നിവയില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് വിവിധ എയര്‍ലൈനുകള്‍ ഏജന്‍സികളെ അറിയിച്ചു. ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ ആണ് ഭരണകൂടം ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. ഹജ്ജിന്റെ ഭാഗമായി എത്തുന്ന ബിസിനസുകാർ, ഡോക്ടര്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിസിറ്റ് വിസയില്‍ എത്തും.
ഇവർക്ക് ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങാന്‍ ആഭ്യന്തര മന്ത്രാലയത്തേയും ഹജ്, ഉംറ മന്ത്രാലയത്തേയും മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം. ജൂണ്‍ 22 ന് അര്‍ധരാത്രിവരെയാണ് ഹാജിമാര്‍ക്ക് പ്രവേശനം. ഹജ് തീര്‍ഥാടകര്‍ക്ക് റിയാദ്, ദമാം തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ വഴി പ്രവേശനമില്ല.
https://www.facebook.com/Malayalivartha