സൗദിയിൽ ഉടൻ പറന്നിറങ്ങും....! 100 ഇടങ്ങിലേക്ക് കുതിക്കാൻ സൗദിയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു, സമീപ ഭാവിയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് സൗദി
ലോകത്തെ മുൻനിര വിമാനക്കമ്പനികൾക്കൊപ്പം മത്സരിക്കാനൊരുങ്ങി സൗദിയുടെ പുതിയ എയർലൈനായ റിയാദ് എയർ. കമ്പനിയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സമീപ ഭാവിയിൽ പ്രവർത്തന സജ്ജമാകുമെന്ന് സൗദി ഇൻവെസ്റ്റ്‌മെന്റ് മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. ലോകത്തെ നൂറ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾക്കാണ് റിയാദ് എയർ തുടക്കം കുറിക്കുക. ഇതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മോഡേൺ വിമാനങ്ങളാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബോയിംഗ് എയർക്രാഫ്റ്റ് കമ്പനിയുമായി ചേർന്നാണ് വിമാനങ്ങൾ വാങ്ങുന്നത്. പദ്ധതി ഏവിയേഷൻ വ്യാവസായത്തെ പ്രാദേശികവൽക്കരിക്കുന്നതിനും കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും വഴിയൊരുക്കും. ഒപ്പം രാജ്യത്തെ അലൂമിനിയം വ്യവസായത്തെ ഇതുമായി ബന്ധിപ്പിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരാഴ്ച്ചയ്ക്ക് മുമ്പായിരുന്നു റിയാദ് എയറിന്റെ പുതുപുത്തൻ വിമാനം റിയാദ് നഗരത്തെ വട്ടമിട്ടു പറന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഇത് ഒരു വിസ്മയ കാഴ്ച്ചയായിരുന്നു. പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ജനങ്ങളെ അറിയാക്കാനും സ്വദേശികൾക്കും വിദേശികൾക്കും വിമാനം കണ്ട് ആസ്വദിക്കാനുള്ള അവസരമാണ് കമ്പനി ആദ്യ പറക്കലിലൂടെ ലക്ഷ്യമിട്ടത്.
യുഎസിൽ നിന്നും റിയാദിലേക്ക് എത്തിച്ച വിമാനം ജനങ്ങൾക്ക് കാണാനായി സൗദി തലസ്ഥാന നഗരിയായ റിയാദിൽ താഴ്ന്ന് വട്ടമിട്ട് പറക്കുകയായിരുന്നു. വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് ബി787 ബോയിങ് റിയാദ് എയർ വിമാനമാണ് പറന്നുയർന്നത്. ബോളിവാഡ് സിറ്റി, കിംഗ്ഡം സെന്റർ, കിങ് സൗദ് യൂണിവേഴ്‌സിറ്റി, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി, ഫൈസലിയ ടവർ, മുറബ്ബ എന്നിവിടങ്ങൾക്ക് മുകളിലൂടെയാണ് വിമാനം പറന്നത്.
2025 ൻ്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുവാനാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെങ്കിലും 2030 നകം ലോകത്തെ 100 ലേറെ രാജ്യങ്ങളിലേയ്ക്ക് സർവീസുകൾ ആരംഭിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനാണ് തീരുമാനം. റിയാദ് എയർ വിമാനക്കമ്പനിക്കായി നൂറിലേറെ ബോയിങ് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ബോയിങുമായി ഒപ്പു വെച്ചത്. മുപ്പതിയിരം കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വിൽപന കരാറുകളിലൊന്നാണ് യുഎസ് കമ്പനിയുമായി സൗദി ഒപ്പു വെച്ചത്.
ലോകത്തിലെ തന്നെ മുൻനിര വിമാനക്കമ്പനികളുമായാകും റിയാദ് എയറിന്റെ മത്സരം. അതിനാൽ തന്നെ സർവീസിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഉത്തരവ്.
https://www.facebook.com/Malayalivartha