പെരുന്നാൾ ദിനത്തിൽ ഖുര്‍ആന്‍ കത്തിക്കാൻ അനുമതി, സ്വീഡന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗൾഫ് രാഷ്ട്രങ്ങൾ, സ്വീഡിഷ് അംബാസറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് യുഎഇ....!!
പെരുന്നാൾ ദിനത്തിൽ ഖുര്‍ആന്‍ കത്തിക്കാന്‍ അനുമതി നല്‍കിയ സ്വീഡന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗൾഫ് രാഷ്ട്രങ്ങൾ. സ്വീഡിഷ് അംബാസറെ വിളിച്ചുവരുത്തിയാണ് യുഎഇ ശക്തമായ പ്രതിഷേധം അറിയിച്ചത്. സാമൂഹിക മൂല്യങ്ങൾക്ക് വില കൽപിക്കാതെ സ്വീഡൻ അന്താരാഷ്ട്ര ഉത്തവാദിത്തങ്ങളിൽ നിന്ന് പിറകോട്ട് പോവുകയാണ്.
തീവ്ര നിലപാടുകാർക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സ്വീഡിഷ് സർക്കാറിന്റെ നടപടിയെ യുഎഇ കുറ്റപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇത്തരം ഹീന കൃത്യങ്ങൾക്കായി ദൂരുപയോഗം ചെയ്യരുത്. വിദ്വേഷ പ്രചാരണത്തെയും വംശീയതയെയും ശക്തമായി നേരിടണമെന്നും യുഎഇ ആവശ്യപ്പെട്ടു.
എന്നാൽ കടുത്ത ഭാഷയിലാണ് സ്വീഡനിലെ ഖുര്‍ആന്‍ കത്തിക്കലിനെതിരെ ഖത്തര്‍ പ്രതികരിച്ചത്. ലോകത്താകമാനമുള്ള 200 കോടി മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്നതാണ് നടപടിയെന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. മതത്തിന്റെയും വിശ്വാസത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും ഖത്തര്‍ എതിര്‍ക്കും.
ലോകമെങ്ങും മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആസൂത്രിത ആഹ്വാനങ്ങളും ഇസ്ലാമോഫോബിക് പ്രചാരണങ്ങളും കൂടിവരികയാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ,സമൂഹം രംഗത്ത് വരണം. ഈ സംഭവം അത്യന്തം പ്രകോപനപരമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലം കുറ്റപ്പെടുത്തി. സ്വീഡന്റെ നടപടിക്കെതിരെ ഗൾഫ് രാഷ്ട്രങ്ങൾ എന്ത് നിലപാട് എടുമെന്ന് ഇനി കണ്ടറിയണം.
ബലി പെരുന്നാൾ ദിനത്തിൽ തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ മസ്ജിദിന് മുമ്പിലാണ് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കാൻ കോടതി അനുമതി നൽകിയത്. ഖുര്‍ആന്‍ കത്തിക്കലിന് പൊലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കോടതിയെ സമീപിച്ചത്. സ്വീഡനിൽ താമസിക്കുന്ന ഇറാഖി വംശജനായ മുപ്പത്തിയേഴുകാരൻ സൽവാൻ മോമികയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.
നഗരമധ്യത്തിലുള്ള സോഡെർമാം ഐലന്റിൽ സ്ഥിതി ചെയ്യുന്ന പ്രധാന മസ്ജിദിന് പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിച്ച സൽവാൻ മോമിയ്ക്കെകിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ തുർക്കിഷ് എംബസിക്ക് മുമ്പിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു. തുര്‍ക്കിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് ഖുര്‍ആന്‍ കത്തിക്കാന്‍ കോടതി അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha