സൗദിയിൽ വീണ്ടും വധശിക്ഷ, പിതാവിന്റെ രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
കൊടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം. ഇപ്പോൾ സൗദിയിൽ രണ്ടാനമ്മയെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി. പിതാവിന്റെ രണ്ടാം ഭാര്യയായ സൗദി വനിത സ്വാലിഹ ബിൻത് മുഹമ്മദ് ബിൻ ദബ്‌ലാൻ അൽറശീദിയെ ക്രൂരമായി കൊലപ്പെടുത്തിയ റാദി ബിൻ ഹനി ബിൻ ആയിദ് അൽറശീദിയുടെ വധശിക്ഷ ആണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ ദണ്ഡ് ഉപയോഗിച്ച് രണ്ടാനമ്മയെ ക്രൂരമായി മർദിച്ചും കൈകാലുകൾ ബന്ധിച്ച് ദേഹോപദ്രവമേൽപിച്ചുമാണ് കൊലപാതകം നടത്തിയത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം പ്രതി കെട്ടിടത്തിന് പുറത്ത് കുഴിച്ചിടുകയായിരുന്നു.
“നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചു. ഇതിനോടകം മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട നിരവധി സ്വദേശികളുടേയും പ്രവാസികളുടേയും വധശിക്ഷ നടപ്പാക്കി കഴിഞ്ഞു.
https://www.facebook.com/Malayalivartha