മക്കളുടെ കൺമുന്നിലിട്ട് ഭാര്യയെ കൊന്നൊടുക്കി..!! യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം
ഗൾഫ് രാജ്യങ്ങളിലെ ശിക്ഷാ നടപടികൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ശിക്ഷകളിൽവെച്ച് എറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വർഷം വധശിക്ഷ വിധിക്കുന്നതിൽ ഇറാനിലും സൗദി അറേബ്യയുമാണ് മുൻപന്തിയിലുള്ളത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് സൗദി ഭരണകൂടം.
അതിപ്പോൾ പ്രവാസികളെന്നോ സ്വദേശികളെന്നോ നോക്കാതെ നടപടിയെടുക്കും. എത്ര തന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നാലും ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ് സൗദി. ഇപ്പോൾ കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷയാണ് നടപ്പാക്കിയത്.
തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് മക്കളുടെ മുന്നിലിട്ട് സൗദി വനിത മുനീറ ബിൻത് സഅദ് ബിൻ മിസ്ഫർ അൽദോസരിയെ ക്രൂരമായി പീഡിപ്പിച്ചും ദണ്ഡ് ഉപയോഗിച്ച് ശിരസ്സിലും മറ്റു ശരീര ഭാഗങ്ങളിലും അടിച്ചും കൊലപ്പെടുത്തിയ ബന്ദർ ബിൻ ദീബ് ബിൻ സൈദ് അൽദോസരിക്ക് റിയാദിൽ ആണ് വധശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ ദിവസം പിതാവിന്റെ രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷയും നടപ്പാക്കിയിരുന്നു.
സൗദി വനിത സ്വാലിഹ ബിൻത് മുഹമ്മദ് ബിൻ ദബ്‌ലാൻ അൽറശീദിയെ ക്രൂരമായി കൊലപ്പെടുത്തിയ റാദി ബിൻ ഹനി ബിൻ ആയിദ് അൽറശീദിയുടെ വധശിക്ഷ ആണ് നടപ്പാക്കിയത്. തുടർച്ചയായ ദിവസങ്ങളിൽ ദണ്ഡ് ഉപയോഗിച്ച് രണ്ടാനമ്മയെ ക്രൂരമായി മർദിച്ചും കൈകാലുകൾ ബന്ധിച്ച് ദേഹോപദ്രവമേൽപിച്ചുമാണ് പ്രതി കൊലപാതകം നടത്തിയത്.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം പ്രതി കെട്ടിടത്തിന് പുറത്ത് കുഴിച്ചിടുകയായിരുന്നു. 2022 ലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു.
കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. ഭീകരവാദ കേസുകളില്‍ 2021ല്‍ 67 വധശിക്ഷകളും 2020ല്‍ 27 വധശിക്ഷകളും നടപ്പാക്കിയിരുന്നു.
https://www.facebook.com/Malayalivartha