വിരലടയാളം നേരിട്ടെത്തി നൽകണം, രാജ്യത്തെ പ്രവാസികൾക്ക് സുപ്രധാന നിർദ്ദേശവുമായി സൗദി

രാജ്യത്തെ പ്രവാസികൾക്ക് സുപ്രധാന നിർദ്ദേശവുമായി സൗദി. രാജ്യത്ത് താമസിക്കുന്ന എല്ലാ പ്രവാസികളും കുടുംബാംഗങ്ങളുടെ വിരലടയാളം ജവാസത്ത് സിസ്റ്റത്തിൽ രേഖപ്പെടുത്തണം എന്നാണ് അധികൃതരുടെ നിർദ്ദേശം. സൗദിയിലുള്ള ആറ് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ വിദേശികളും അവരുടെ കുടുംബാംഗങ്ങളും നിർബന്ധമായും ജവാസത്ത് ഓഫീസുകളിലെത്തി അവരുടെ വിരലടയാളം നൽകണം എന്നാണ് നിർദേശം.
വ്യക്തികളുടെ രൂപഭാവത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലുള്ള ഫോട്ടോ മാറ്റണം എന്ന നിർദേശവും ജവാസത്ത് അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിരലടയാളം നൽകുന്നത് വേഗത്തിലാക്കണം എന്നും ജവാസത്ത് സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടു വന്നിരിക്കുന്നതെന്നും ജവാസത്ത് വ്യക്തമാക്കി.
എക്‌സിറ്റ്/റീ എൻട്രി വിസയിൽ പോകുന്ന വിദേശികൾക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാൻ കഴിയുമെന്ന് സൗദി അധികൃതർ അടുത്തിടെ നിയമം പുറത്തുവിട്ടിരുന്നത്. അബ്‌ഷർ പ്ലാറ്റ്‌ഫോം വഴിയോ മുഖീം പോർട്ടൽ വഴിയോ അനുബന്ധ ഫീസ് അടച്ചതിന് ശേഷം ഇലക്ട്രോണിക് ആയി വിസ നീട്ടാൻ കഴിയും. പ്രവാസിയുടെ പാസ്‌പോർട്ടിന് കുറഞ്ഞത് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha