Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

അഫ്ഗാനിസ്ഥാനെ സ്‌നേഹിച്ച ജാപ്പനീസ് ഡോക്ടര്‍... സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള മഗ്സേസെ അവാര്‍ഡ് ജേതാവായ ഡോ. നകമുര വെടിയേറ്റ് മരിച്ചു!

10 DECEMBER 2019 03:39 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനിലെ സാമൂഹ്യ സേവകരെ ലക്ഷ്യം വച്ചുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവം, അഫ്ഗാനിസ്ഥാനെ വല്ലാതെ വേദനിപ്പിച്ചു. 1980 -കളില്‍ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും കുഷ്ഠരോഗികള്‍ക്ക് ചികിത്സ നല്‍കാനായാണ് ഡോ. ടെറ്റ്‌സു നകമുര ജപ്പാനിലെ സ്വന്തം വീടുപേക്ഷിച്ച് അഫ്്ഗാനിസ്ഥാനിലെത്തിയത്. അദ്ദേഹം സഹായിച്ച ആളുകള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ 'അങ്കിള്‍ മുറാദ്' എന്ന് വിളിച്ചു. എന്നാല്‍, വെറുമൊരു ഡോക്ടര്‍ മാത്രമായിരുന്നില്ല അദ്ദേഹം. ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു പ്രതീക്ഷ കൂടി നല്‍കിയ ആളാണ്. അന്നുവരെ ആ നാട് നേരിട്ടുകൊണ്ടിരുന്ന ഒരു വലിയ പ്രശ്‌നത്തിനാണ് അദ്ദേഹം പരിഹാരം കണ്ടെത്തിയത്.

പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഒരു നാടിനു മുഴുവന്‍ ജീവിതം കൊടുത്ത ഡോ. നകമുര ഒടുവില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിനിടെ ഡോ. നകമുരയെ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ വച്ച് ഒരു കൂട്ടം തോക്കുധാരികള്‍ ആക്രമിച്ചു. 73 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്തിരുന്ന അഞ്ച് പേര്‍കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഡോ. നകമുരയുടെ കൊലപാതകം തീര്‍ത്തും ക്രൂരമായിരുന്നു. അഫ്ഗാനിസ്ഥാനെ ഇത് ദുഃഖത്തിലാഴ്ത്തി. ഒരു തീവ്രവാദ ഗ്രൂപ്പും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. എന്നാല്‍, താലിബാന് ഇതില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് പറയുകയുണ്ടായി.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സമാധാന പ്രതിനിധി സല്‍മൈ ഖലീല്‍സാദ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്പുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്താനായി തീരുമാനിച്ചിരുന്നു. ഈ വാര്‍ത്ത വന്നതും കൊലപാതകം നടന്നതും ഒരേദിവസമായിരുന്നു. പിന്നീട് പ്രസിഡന്റ് ട്രംപ് തീരുമാനം പിന്‍വലിക്കുകയും ചെയ്തു.

1946-ല്‍ ജപ്പാനില്‍ ജനിച്ച അദ്ദേഹം കിഴക്കന്‍ അഫ്ഗാനിസ്ഥാനിലേക്ക് വന്നത് മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. 2003-ല്‍ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള റാമോണ്‍ മഗ്സേസെ അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

മെഡിക്കല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡോ. നകമുര പാകിസ്താന്‍ അതിര്‍ത്തി നഗരമായ പെഷവാറിലേക്ക് മടങ്ങി. അവിടെ അദ്ദേഹം സോവിയറ്റ് യുദ്ധത്തില്‍ നിന്ന് പലായനം ചെയ്ത നാട്ടുകാരെയും അഫ്ഗാന്‍ അഭയാര്‍ഥികളെയും ചികിത്സിക്കുന്നതിനായി ക്ലിനിക്കുകള്‍ സ്ഥാപിച്ചു. കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ കടുത്ത വരള്‍ച്ച ബാധിച്ചപ്പോഴാണ് അദ്ദേഹം ആ പ്രദേശത്ത് ക്ലിനിക്കുകള്‍ തുറന്നത്. ശുദ്ധജല സ്രോതസ്സുകള്‍ കുറവായതിനാല്‍ അദ്ദേഹത്തിന്റെ രോഗികള്‍ക്ക് പോഷകാഹാരക്കുറവ് മാത്രമല്ല, അതിസാരവും പിടിപെട്ടു. പ്രാദേശിക ഭാഷയായ പാഷ്ടോ സംസാരിക്കാന്‍ പഠിച്ച ഡോ. നകമുര തുടക്കത്തില്‍ നൂറുകണക്കിന് കിണറുകള്‍ ശുദ്ധജലത്തിനായി കുഴിച്ച് സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അതുകൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല.

അതിനാല്‍ വരണ്ട പ്രദേശങ്ങളില്‍ ജലം ലഭ്യമാക്കാന്‍ കനാലുകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കനാലുകള്‍ കുഴിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ അദ്ദേഹം ബുദ്ധിമുട്ടി. ഒടുവില്‍ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനിലെ സ്വന്തം പട്ടണത്തില്‍ നിലനിന്നിരുന്ന ഒരു ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് കനാലുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുകയായിരുന്നു.

വരള്‍ച്ച ബാധിച്ച ഗ്രാമങ്ങളില്‍ നിന്ന് ഒരു തൊഴിലാളി സംഘത്തെ ഉള്‍പ്പെടുത്തി 15 മൈല്‍ നീളമുള്ള ഒരു പ്രധാന കനാല്‍ ആറ് വര്‍ഷം കൊണ്ട് നിര്‍മ്മിക്കാന്‍ ഡോ. നകമുരക്ക് കഴിഞ്ഞു. സഹപ്രവര്‍ത്തകരിലൊരാളായ കസൂയ ഇറ്റോയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊന്നതിനുശേഷവും അദ്ദേഹം ഈ ജോലി തുടര്‍ന്നു. അദ്ദേഹത്തിന്റെ സംഘം നിര്‍മ്മിച്ച ചെറിയ കനാലുകള്‍ നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. അദ്ദേഹത്തിന്റെ കനാലുകള്‍ ഒരു ദശലക്ഷം ആളുകളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തിയെന്നും മുമ്പ് വരണ്ട് കിടന്നിരുന്ന 60,000 ഏക്കറോളം ഭൂമിയില്‍ ജലസേചനം നടത്തിയെന്നും നംഗര്‍ഹറിലെ അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു.

ഡോ. നകമുരയുടെ സേവനങ്ങളെ മാനിച്ച് ഒക്ടോബറില്‍ ഓണററി പൗരത്വം നല്‍കിയിരുന്നു അഫ്ഗാനിസ്ഥാന്‍. പ്രസിഡന്റ് അഷ്റഫ് ഘാനി ഡോ. നകമുരയുടെ വധത്തില്‍ അതിയായ ഖേദം പ്രകടിപ്പിക്കുകയും കുറ്റവാളികളെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെടുകയും ചെയ്തു.

ഡോ. നകമുരയുടെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് നംഗര്‍ഹാറിലെ ഖേവ എന്ന ജില്ലയെയാണ്. അദ്ദേഹത്തിന്റെ സംഘടനയായ പീസ് ജപ്പാന്‍ മെഡിക്കല്‍ സര്‍വീസസിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ഈ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു. ''അദ്ദേഹം ഞങ്ങള്‍ക്ക് ജീവിതം എന്തെന്ന് കാണിച്ചുതന്നു. ഞങ്ങളുടെ ഭൂമിയെ നന്നാക്കിയെടുത്തു. അദ്ദേഹം ഞങ്ങള്‍ക്ക് ഒരു നേതാവായിരുന്നു.'' ഖേവ നിവാസിയായ ഹാമിദുള്ള ഹാഷെമി പറഞ്ഞു. ''എന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തെ കൊന്നതുപോലെയാണ് എനിക്ക് തോന്നുന്നത്.'' എന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (1 hour ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (1 hour ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (2 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (4 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (5 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (5 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (5 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (5 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (6 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (6 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (8 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (8 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (8 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (9 hours ago)

Malayali Vartha Recommends