സ്പിംഗ്ളര്‍ ഇടപാടിൽ പ്രതിപക്ഷം ലക്ഷ്യമിടുന്നത് സർക്കാർ പ്രമുഖന്റെ ഉറ്റ ബന്ധുവിനെയായതിനാൽ കരാർ റദ്ദാക്കാൻ ആലോചിച്ച് മുഖ്യമന്ത്രി! ഒരു വിദേശ പത്രത്തിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ലേഖനം പ്രസിദ്ധികരിച്ചതിന് പിന്നിൽ ആരോപണ വിധേയമായ കമ്പനിയാണെന്നും സൂചന
സ്പിംഗ്ളര്‍ ഇടപാടിൽ പ്രതിപക്ഷം ലക്ഷ്യമിടുന്നത് സർക്കാർ പ്രമുഖന്റെ ഉറ്റ ബന്ധുവിനെയായതിനാൽ കരാർ റദ്ദാക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.
ഒരു വിദേശ പത്രത്തിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ലേഖനം പ്രസിദ്ധികരിച്ചതിന് പിന്നിൽ ആരോപണ വിധേയമായ കമ്പനിയാണെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ വിശദാംശങ്ങൾ സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തേടിയിട്ടുണ്ട്. ഡാറ്റാ കച്ചവടം സി പി എമ്മിനെ സംബന്ധിച്ച് ചെറിയൊരു കുറ്റമല്ല.
സി പി എമ്മിലെ പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും സർക്കാരിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് കൂടുതൽ വിവാദങ്ങളുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത് .
ദിവസേനെയുള്ള പത്ര സമ്മേളനം നിർത്താൻ മുഖ്യമന്ത്രി തീരുമാനിച്ചതും വിവാദങ്ങൾക്ക് ഇടം കെടുക്കാതിരിക്കാൻ വേണ്ടിയാണ്. ഉച്ചസ്ഥായിയിൽ നിന്ന മുഖ്യമന്ത്രിയുടെ ഇമേജാണ് ഒരു ആരോപണത്തോടെ ഇടിഞ്ഞത്.
മുഖ്യമന്ത്രി ഭരണഘടനാ ലംഘനം നടത്തിയെന്നു വരെ പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ പി.ആര്‍ കമ്പനിക്ക് കൈമാറിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ആരോപണം .ഒപ്പം മുഖ്യമന്ത്രി തന്റെ പ്രിയപ്പെട്ടവർക്കായി ചില വിട്ടു വീഴ്ചകൾക്ക് തയ്യാറായെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇത് അവർ തെളിച്ച് പറയുന്നില്ലെന്ന് മാത്രമേയുള്ളു. ആരോപണം ഉന്നയിച്ചവർക്കും ആരോപണ വിധേയർക്കും ഇക്കാര്യം അറിയാം.
എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിശദീകരണം മറ്റൊന്നാണ്. പ്രവാസിയായ ഒരാൾ സർക്കാരിന് സൗജന്യ സേവനം നൽകാമെന്നു പറഞ്ഞ് രംഗത്തെത്തി. പൊതുമേഖലാ സ്ഥാപനമായ സി.ഡിറ്റിന് ഇതിന്റെ സാങ്കേതിക വിദ്യ ലഭ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് സൗജന്യ സേവനം നൽകാമെന്ന് വാഗ്ദാനം ചെയ്തയാൾക്ക് അനുമതി നൽകിയത്. എന്നാൽ ഇത്തരമൊരു നീക്കം നടത്തുന്നതിന് മുമ്പ് പ്രസ്തുത കമ്പനിയുടെ പ്രവർത്തന പാരമ്പര്യം പരിശോധിച്ചില്ല. എന്നാൽ ഈ വാദം പ്രതിപക്ഷം തള്ളി.
കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇത്ര സുതാര്യമല്ലാത്ത പ്രവര്‍ത്തി ചെയ്യുന്നതെന്നാണ് ആരോപണം. തന്‍റെയും സി.പി.എമ്മിന്‍റെയും പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ സ്പിംഗ്ളറിന് പകരം നല്‍കിയത് കേരളത്തിലെ ജനങ്ങളുടെ ഡാറ്റയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്ന കീഴ്വഴക്കം മുഖ്യമന്ത്രി പാലിച്ചില്ല. ഇതേക്കുറിച്ച് മന്ത്രിമാരോടോ വകുപ്പുതലവന്മാരോടോ ആലോചിച്ചില്ല. നിയമസഭയില്‍ പ്രസ്താവന നടത്തുകയോ എംഎല്‍എമാരുടെ അഭിപ്രായം തേടുകയോ ചെയ്തില്ല. അതിനര്‍ത്ഥം ഇതില്‍ നഗ്നമായ അഴിമതി നടന്നു എന്നാണ്.
കേരളത്തെ മുഖ്യമന്ത്രി വിറ്റു എന്ന ആരോപണം മുഖ്യമന്ത്രിക്ക് താങ്ങാനായില്ല. കോവിഡിന്‍റെ മറവില്‍ നടത്തിയ ഈ കച്ചവടം പിടിക്കപ്പെട്ടതോടെ വിവാദം വഴിതിരിച്ചു വിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കെ.എം. ഷാജിക്കെതിരായ ആരോപണം ഇതിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം കരുതുന്നു.
ചില നേരങ്ങളിൽ മൗനമാണ് നല്ലതെന്ന് മുഖ്യമന്ത്രി തീരുമാനിച്ചതും അതു കൊണ്ടാണ്.
https://www.facebook.com/Malayalivartha