Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കര്‍ഷക നിയമം പിന്‍വലിക്കില്ല, സമരക്കാര്‍ ക്രിയാത്മക നിലപാട് എടുക്കണമെന്ന് ആര്‍എസ്എസ്; കര്‍ഷക സമരത്തില്‍ ആര്‍.എസ്.എസ് ഇടപെടുന്നു; നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി; സര്‍ക്കാര്‍ ഒരിക്കലും കര്‍ഷകരെ ഖാലിസ്ഥാനികള്‍ എന്നു വിളിച്ചിട്ടില്ലെന്ന് ആര്‍.എസ്.എസ്; സമരക്കാര്‍ക്ക് രാജ്യത്തിന് അകത്തു നിന്നും പിന്തുണ ലഭിക്കുന്നില്ല

22 JANUARY 2021 11:33 AM IST
മലയാളി വാര്‍ത്ത

പരിഹാരമില്ലാതെ തുടരുന്ന കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ ആര്‍.എസ്.എസ് തന്നെ രംഗത്ത് വരുകയാണ്. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി എന്ന ഭയ്യാജി ജോഷിയെയാണ് ആര്‍.എസ്.എസ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം രമ്യമായി പരിഹരിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി മുന്നോട്ട് വയ്ക്കുന്നത്. സമരം നീളുന്നത് ഇരുകൂട്ടര്‍ക്കും മാത്രമല്ല പൊതുസമൂഹത്തിനും നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എന്റെ നിലപാടാണ് ശരിയെന്നും അതിന്മേല്‍ വിട്ടുവീഴ്ചയില്ലെന്നും വാദിക്കാന്‍ പാടില്ല. ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷെ നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇങ്ങനെയായാല്‍ ചര്‍ച്ച എങ്ങനെ നടക്കുമെന്നും ഭയ്യാജി ജോഷി ചോദിക്കുന്നു. ഇതിലൂടെ ആര്‍.എസ്.എസ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ഷക സമരം പരിഹരിക്കാനാണ് നോക്കുന്നതെന്ന് വ്യക്തം. നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തണം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നാണ് ഇതുവരെ മനസിലാകുന്നത്. സമരക്കാരും ക്രിയാത്മക നിലപാട് എടുത്താല്‍ നല്ലതെന്നുമാണ് ആര്‍.എസ്.എസിന്റെ നിലപാട്.

ചിലര്‍ കര്‍ഷകരെ ഖാലിസ്ഥാനികള്‍ എന്ന് പറയുന്നുണ്ടാവാം. പക്ഷെ സര്‍ക്കാര്‍ അങ്ങനെ പറഞ്ഞിട്ടില്ല. പ്രശ്‌നത്തില്‍ ഒരു സ്തംഭനാവസ്ഥ കടന്നുവന്നിട്ടുണ്ട്. ഇതിനു പിന്നിലുള്ളവര്‍ ആരാണ്, അത് അന്വേഷിക്കണം. പരിഹാരം ആഗ്രഹിക്കാത്ത ഏതോ ശക്തികള്‍ പിന്നിലുണ്ടോ... അത് അന്വേഷിക്കണം. സമരത്തിന് പിന്തുണയില്ല. സമരം ചെയ്യുന്നവര്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് നമുക്ക് കാണാം. മധ്യപ്രദേശും ഗുജറാത്തും അടക്കം മറ്റു സ്ഥലങ്ങളില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന കര്‍ഷകരെ നമുക്ക് കാണാം. സമരം ചെയ്യുന്ന കര്‍ഷകരില്‍ പോലും നിയമങ്ങളെ പിന്തുണയ്ക്കുന്നവരുണ്ട്. സമരക്കാര്‍ക്കിടയില്‍ പോലും രണ്ടഭിപ്രായമുണ്ട്. ഇത്തരം നിയമങ്ങള്‍ ആരും പിന്‍വലിക്കില്ല. സമരം എങ്ങനെ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ഇത്തരം നിയമങ്ങള്‍ ഏതെങ്കിലും രാജ്യം പിന്‍വലിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ സര്‍ക്കാര്‍ പരിഗണിക്കണം. വേഗം സമരം അവസാനിപ്പിക്കണമെന്നും ആര്‍.എസ്.എസ് സര്‍കാര്യവാഹ് പറയുന്നു.

ജനാധിപത്യത്തില്‍ പല വശങ്ങളുണ്ട്. ഓരോ സംഘടനയ്ക്കും അവരുടേതായ പ്രതീക്ഷകളുമുണ്ട്. പൊതുവേദി കണ്ടെത്തുക എളുപ്പവുമല്ല. അതിനാലാണ് പല ആവശ്യങ്ങള്‍ ഉയരുന്നതും. മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാനുമാവില്ല. ആവശ്യങ്ങള്‍ക്ക് നീതീകരണമുണ്ടോ പ്രായോഗികമാണോയെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നുമില്ല. സമരത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.

രണ്ടു കക്ഷികള്‍ക്കും തങ്ങളുടെ നിലപാട് പറയാന്‍ ജനാധിപത്യം അവസരം നല്‍കുന്നുണ്ട്. ചര്‍ച്ചകളിലൂടെ തങ്ങള്‍ക്ക് എന്തു നേടാന്‍ കഴിയുമെന്ന് സമരക്കാര്‍ ആലോചിക്കണം, അത് സ്വീകരിക്കണം. കൂടുതലായി എന്തു നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാരും ആലോചിക്കണം. സമരങ്ങള്‍ നടക്കും, അവ അവസാനിക്കുകയും ചെയ്യും. തങ്ങള്‍ക്കുള്ള ഇടം എത്രയാണെന്ന് ഒരു പ്രസ്ഥാനം ആലോചിക്കണം, തങ്ങള്‍ക്കുള്ള സ്ഥലം എത്രയാണെന്ന് സര്‍ക്കാരും പരിഗണിക്കണം. അനവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതിനാല്‍ സര്‍ക്കാരിന് പരിമിതമായ ഇടമേ ഉള്ളൂ. അതേസമയം ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കൂടുതല്‍ ഇടമുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു.

രണ്ടു കൂട്ടര്‍ക്കും യോജിക്കാന്‍ പറ്റുന്നത് എവിടെയെന്ന് കണ്ടെത്തുക. അങ്ങനെ സമരം അവസാനിക്കാം. സമരം നീളുന്നത് ആര്‍ക്കും ഗുണകരമല്ല. സമരം നടക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പും ഉണ്ടാവേണ്ടതില്ല. പക്ഷെ രണ്ടിനും ഇടയ്ക്ക് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ടവരെ മാത്രമല്ല പൊതുസമൂഹത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സമരം ബാധിക്കും. സമരം നീളുന്നത് ഒരു സമൂഹത്തിന്റെയും ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നുമാണ് ആര്‍.എസ്.എസ് നിര്‍ദേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (4 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (4 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (5 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (5 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (5 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (5 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (6 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (6 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (6 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (6 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (8 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (9 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (9 hours ago)

Malayali Vartha Recommends