Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ഷക നിയമം പിന്‍വലിക്കില്ല, സമരക്കാര്‍ ക്രിയാത്മക നിലപാട് എടുക്കണമെന്ന് ആര്‍എസ്എസ്; കര്‍ഷക സമരത്തില്‍ ആര്‍.എസ്.എസ് ഇടപെടുന്നു; നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി; സര്‍ക്കാര്‍ ഒരിക്കലും കര്‍ഷകരെ ഖാലിസ്ഥാനികള്‍ എന്നു വിളിച്ചിട്ടില്ലെന്ന് ആര്‍.എസ്.എസ്; സമരക്കാര്‍ക്ക് രാജ്യത്തിന് അകത്തു നിന്നും പിന്തുണ ലഭിക്കുന്നില്ല

22 JANUARY 2021 11:33 AM IST
മലയാളി വാര്‍ത്ത

പരിഹാരമില്ലാതെ തുടരുന്ന കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ ആര്‍.എസ്.എസ് തന്നെ രംഗത്ത് വരുകയാണ്. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി എന്ന ഭയ്യാജി ജോഷിയെയാണ് ആര്‍.എസ്.എസ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം രമ്യമായി പരിഹരിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി മുന്നോട്ട് വയ്ക്കുന്നത്. സമരം നീളുന്നത് ഇരുകൂട്ടര്‍ക്കും മാത്രമല്ല പൊതുസമൂഹത്തിനും നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എന്റെ നിലപാടാണ് ശരിയെന്നും അതിന്മേല്‍ വിട്ടുവീഴ്ചയില്ലെന്നും വാദിക്കാന്‍ പാടില്ല. ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷെ നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇങ്ങനെയായാല്‍ ചര്‍ച്ച എങ്ങനെ നടക്കുമെന്നും ഭയ്യാജി ജോഷി ചോദിക്കുന്നു. ഇതിലൂടെ ആര്‍.എസ്.എസ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ഷക സമരം പരിഹരിക്കാനാണ് നോക്കുന്നതെന്ന് വ്യക്തം. നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തണം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നാണ് ഇതുവരെ മനസിലാകുന്നത്. സമരക്കാരും ക്രിയാത്മക നിലപാട് എടുത്താല്‍ നല്ലതെന്നുമാണ് ആര്‍.എസ്.എസിന്റെ നിലപാട്.

ചിലര്‍ കര്‍ഷകരെ ഖാലിസ്ഥാനികള്‍ എന്ന് പറയുന്നുണ്ടാവാം. പക്ഷെ സര്‍ക്കാര്‍ അങ്ങനെ പറഞ്ഞിട്ടില്ല. പ്രശ്‌നത്തില്‍ ഒരു സ്തംഭനാവസ്ഥ കടന്നുവന്നിട്ടുണ്ട്. ഇതിനു പിന്നിലുള്ളവര്‍ ആരാണ്, അത് അന്വേഷിക്കണം. പരിഹാരം ആഗ്രഹിക്കാത്ത ഏതോ ശക്തികള്‍ പിന്നിലുണ്ടോ... അത് അന്വേഷിക്കണം. സമരത്തിന് പിന്തുണയില്ല. സമരം ചെയ്യുന്നവര്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് നമുക്ക് കാണാം. മധ്യപ്രദേശും ഗുജറാത്തും അടക്കം മറ്റു സ്ഥലങ്ങളില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന കര്‍ഷകരെ നമുക്ക് കാണാം. സമരം ചെയ്യുന്ന കര്‍ഷകരില്‍ പോലും നിയമങ്ങളെ പിന്തുണയ്ക്കുന്നവരുണ്ട്. സമരക്കാര്‍ക്കിടയില്‍ പോലും രണ്ടഭിപ്രായമുണ്ട്. ഇത്തരം നിയമങ്ങള്‍ ആരും പിന്‍വലിക്കില്ല. സമരം എങ്ങനെ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ഇത്തരം നിയമങ്ങള്‍ ഏതെങ്കിലും രാജ്യം പിന്‍വലിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ സര്‍ക്കാര്‍ പരിഗണിക്കണം. വേഗം സമരം അവസാനിപ്പിക്കണമെന്നും ആര്‍.എസ്.എസ് സര്‍കാര്യവാഹ് പറയുന്നു.

ജനാധിപത്യത്തില്‍ പല വശങ്ങളുണ്ട്. ഓരോ സംഘടനയ്ക്കും അവരുടേതായ പ്രതീക്ഷകളുമുണ്ട്. പൊതുവേദി കണ്ടെത്തുക എളുപ്പവുമല്ല. അതിനാലാണ് പല ആവശ്യങ്ങള്‍ ഉയരുന്നതും. മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാനുമാവില്ല. ആവശ്യങ്ങള്‍ക്ക് നീതീകരണമുണ്ടോ പ്രായോഗികമാണോയെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നുമില്ല. സമരത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.

രണ്ടു കക്ഷികള്‍ക്കും തങ്ങളുടെ നിലപാട് പറയാന്‍ ജനാധിപത്യം അവസരം നല്‍കുന്നുണ്ട്. ചര്‍ച്ചകളിലൂടെ തങ്ങള്‍ക്ക് എന്തു നേടാന്‍ കഴിയുമെന്ന് സമരക്കാര്‍ ആലോചിക്കണം, അത് സ്വീകരിക്കണം. കൂടുതലായി എന്തു നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാരും ആലോചിക്കണം. സമരങ്ങള്‍ നടക്കും, അവ അവസാനിക്കുകയും ചെയ്യും. തങ്ങള്‍ക്കുള്ള ഇടം എത്രയാണെന്ന് ഒരു പ്രസ്ഥാനം ആലോചിക്കണം, തങ്ങള്‍ക്കുള്ള സ്ഥലം എത്രയാണെന്ന് സര്‍ക്കാരും പരിഗണിക്കണം. അനവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതിനാല്‍ സര്‍ക്കാരിന് പരിമിതമായ ഇടമേ ഉള്ളൂ. അതേസമയം ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കൂടുതല്‍ ഇടമുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു.

രണ്ടു കൂട്ടര്‍ക്കും യോജിക്കാന്‍ പറ്റുന്നത് എവിടെയെന്ന് കണ്ടെത്തുക. അങ്ങനെ സമരം അവസാനിക്കാം. സമരം നീളുന്നത് ആര്‍ക്കും ഗുണകരമല്ല. സമരം നടക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പും ഉണ്ടാവേണ്ടതില്ല. പക്ഷെ രണ്ടിനും ഇടയ്ക്ക് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ടവരെ മാത്രമല്ല പൊതുസമൂഹത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സമരം ബാധിക്കും. സമരം നീളുന്നത് ഒരു സമൂഹത്തിന്റെയും ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നുമാണ് ആര്‍.എസ്.എസ് നിര്‍ദേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (22 minutes ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (24 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (34 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (39 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (41 minutes ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (51 minutes ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (1 hour ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (1 hour ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (1 hour ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (1 hour ago)

Malayali Vartha Recommends