പ്രമുഖരൊക്കെ ബിജെപിയിലേക്ക്.. ഇന്നലെ മാത്രം ബിജെപിയില്‍ ചേര്‍ന്നത് റിട്ട .ജഡ്ജിമാര്‍ , കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങളുള്‍പ്പെടെ 50 ഓളം പ്രമുഖര്‍! 'വിജയ യാത്ര കേരളത്തില്‍' ലക്‌ഷ്യം മറ്റൊന്ന്... ഉന്നംവെച്ച് തലസ്ഥാനം....
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ തൃപ്പൂണിത്തുറയിലെ പൊതുസമ്മേളന വേദിയില്‍ നിരവധി പ്രമുഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു.
റിട്ട. ഹൈക്കോടതി ജസ്റ്റിസുമാരായ പി.എന്‍. രവീന്ദ്രന്‍, വി. ചിദംബരേഷ്, റിട്ട. അഡ്മിറല്‍ ബി.ആര്‍. മേനോന്‍, ബി.പി.സി.എല്‍ റിട്ട. ജനറല്‍ മാനേജര്‍മാരായ സോമചൂഢന്‍, എം. ഗോപിനാഥന്‍ എന്നിവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.
കൂടാതെ റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ദൂരദര്‍ശന്‍ ) കെ.എ. മുരളീധരന്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. രവികുമാര്‍, പബ്ലിക്ക് പോളിസി വിദഗ്ദ്ധ വിനീത ഹരിഹരന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) ജില്ലാ ജനറല്‍ സെക്രട്ടറി സജോള്‍ പി.കെ, ഡി.സി.സി അംഗം ഷിജി റോയ്, അനില്‍ മാധവന്‍, റാണി.കെ (ജനകീയ മുന്നേറ്റം), തിരക്കഥാകൃത്തും ഗാനരചയിതാവുമായ വിനോദ് ചന്ദ്രന്‍, ഡോ. ഹറൂണ്‍ (ന്യൂറോ സര്‍ജറി ഹെഡ് - മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍) തുടങ്ങി അമ്ബതോളം പേരാണ് പുതുതായി ബി.ജെ.പിയിലെത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കേരളത്തില്‍ ഓരോ ജില്ലയില്‍ എത്തുമ്ബോഴും അവിടുത്തെ പ്രമുഖരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നേതാക്കളും അണികളും ശ്രദ്ധിക്കുന്നുണ്ട്.
യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്ന സമയത്ത് പല പ്രമുഖരും ബിജെപിയില്‍ ഉണ്ടാകും എന്നാണ് കെ സുരേന്ദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മെട്രോമാന്‍ ഇ ശ്രീധരനെയും മുന്‍ ഡിജിപി ജേക്കബ് തോമസിനെയും നേരത്തെ പാര്‍ട്ടിയില്‍ എത്തിച്ചു കഴിഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയയാത്ര തൃശൂരില്‍ പര്യടനം പൂര്‍ത്തിയാക്കി എറണാകുളം ജില്ലയിലേയ്ക്ക് കടന്നു. ജില്ലാ അതിര്‍ത്തിയായ മൂന്നകുന്നത്ത് നിന്നും ജില്ലാ അധ്യക്ഷന്‍ എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജാഥയെ സ്വീകരിച്ചു. യാത്രയ്ക്ക് പറവൂരില്‍ ഒരുക്കിയിട്ടുള്ള സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും.
വിജയ യാത്ര ഇന്ന് എറണാകുളം ജില്ലയിലെ ഉത്തരമേഖലകളിലെ സ്വീകരണ സമ്മേളനങ്ങളില്‍ എത്തും. ആലുവ, തൃപ്പുണിത്തുറ, പെമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ എത്തും.
തൃപ്പുണിത്തുറയിലെ സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സംസാരിക്കും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങീ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലത്തിൽ പോലും സിപിഐക്ക് 5,000 വോട്ട് ഇല്ലെന്നും സിപിഎമ്മിന്റെ ചെലവിലാണു സിപിഐ കഴിയുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
വിജയ യാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂരിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് ‘വിജയ യാത്ര ഓരോ ജില്ലയിലെത്തുമ്പോഴും കിട്ടാവുന്ന സീറ്റുകളുടെ എണ്ണം കൂട്ടി പറയുന്ന സുരേന്ദ്രൻ തിരുവനന്തപുരത്ത് എത്തുമ്പോൾ സീറ്റെണ്ണം 140 കടക്കാതെ നോക്കണം’ എന്നു പരിഹസിച്ച കാനത്തിനു മറുപടി പറഞ്ഞത്.
കാനത്തിന്റെ പ്രസ്താവനകളെ മുഖവിലയ്ക്കെടുക്കുന്നില്ല. ഒറ്റയ്ക്കു മത്സരിച്ചാൽ ഒരിടത്തു പോലും വിജയിക്കാത്ത ഈർക്കിൽ പാർട്ടിയാണ് സിപിഐ. സിപിഎമ്മിന്റെ ചെലവിലാണ് സിപിഐ എംഎൽഎമാർ ജയിക്കുന്നതും മന്ത്രിമാർ ആകുന്നതും. കേരളത്തിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന മുന്നണി എൻഡിഎ ആയിരിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു
https://www.facebook.com/Malayalivartha